Translate

Monday, November 19, 2012

ടോം വര്‍ക്കിയുടെ കാര്യം നിസാരമല്ല ലേഖനവും കുറച്ചു ചിന്തകളും



റോഷന്‍ പോസ്റ്റുചെയ്ത 'കാര്യം നിസാരമല്ല' എന്നുള്ള ലേഖനത്തിനു പ്രതികരണം നീണ്ടുപോയതുകൊണ്ട് പ്രധാന പേജില്‍ പ്രസിദ്ധീകരിക്കുന്നു.


ആദിമനൂറ്റാണ്ടുകളില്‍ കൊലയാളികളെയും ഭീകര കുറ്റവാളികളെയും തറച്ചിരുന്ന മാനിക്കയിന്‍ കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ് ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം  പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്. ഈ കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം അദ്ദേഹത്തിനു മാത്രമേ അറിയത്തുള്ളൂ.

കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര  കള്‍ട്ട് നേതാവിന്റെതാണ്. ഒരുകാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ സ്ഥാനത്തു പൂജിക്കുന്നത്. ബോധവും ബുദ്ധിയും നശിച്ച പിതാക്കന്മാര്‍ കുരിശിന്റെ ചരിത്ര പാശ്ചാത്തലങ്ങളെപ്പറ്റി  ചിന്തിക്കുന്നില്ല. 

മാനിക്കയിന്‍ കുരിശിനു പവ്വത്തോളജി കല്‍പ്പിച്ചിരിക്കുന്ന ദൈവശാസ്ത്രം ഉയര്‍ത്തെഴുന്നേറ്റ  ക്രിസ്തുവിന്റെ കുരിശു എന്നാണ്. ക്രിസ്തു ഉയിര്‍ത്തതു കല്ലറയില് നിന്നാണെന്നു വിസ്മരിക്കുന്ന ഭോഷന്മാരോടു ദൈവവചനങ്ങള്‍ പറഞ്ഞതുകൊണ്ടും പ്രയോജനം ഇല്ല. പിതാവേ ഇവരോട് ക്ഷമിക്കണമേയെന്നു കാല്‍വരിയില്‍  ക്രിസ്തു വിലപിച്ചു. മാനിക്കയിന്‍ കുരിശിലെ ക്രിസ്തു പിതാക്കന്മാരുടെ  കോമാളിത്തരങ്ങള്‍ കണ്ടു ഇപ്പോള്‍
അട്ടഹസിച്ചുകൊണ്ടു കൊലച്ചിരിയാണ് നടത്തുന്നത്.

പിശാചുക്കളെ പേടിയില്ലാത്ത ടോം വര്‍ക്കി പള്ളിക്കകത്ത് കയറിയപ്പോള്‍ത്തന്നെ കഴുകദുര്‍ഗന്ധം പള്ളിയുടെ അള്‍ത്താര മുഴുവനും ഉണ്ടായിരിക്കാം.

പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് ഷിക്കാഗോ രൂപതാധ്യഷനും കൂടെ അസൂയ  നിറഞ്ഞിരിക്കുന്ന ഏതാനും പുരോഹിതരുമാണ്. ചത്തവന്റെ കുരിശിനെ അംഗീകരിക്കാത്ത ഒരു പുരോഹിതനെ പള്ളി കര്‍മ്മങ്ങളില്‍ നിന്നും മുടക്കുക, പള്ളിയുടെ വരുമാനം നിക്ഷേപിച്ചിരുന്ന ബാങ്ക്അക്കൗണ്ട്‌  മരവിപ്പിക്കുക, തന്റെ കുരിശിനെ അംഗികരിക്കാത്ത പുരോഹിതനെ വികാരിസ്ഥാനത്തുനിന്നു  പിരിച്ചു വിടുക മുതലായ ക്രൂരപ്രവര്ത്തികളാണ്  ഒരു മെത്രാന്‍ ഇടയന്‍ ചെയ്തെതെന്നും ഓര്‍ക്കണം.

പലരും പിന്നില്‍നിന്നു പിറുപിറുക്കുകയല്ലാതെ മെത്രാനെ കാണുമ്പോള്‍ മുണ്ടഴിച്ച് മോതിരം മുത്തുന്നവരാണ്  അമേരിക്കന്‍ കുഞ്ഞാടുകളിലധികവും. എന്നാല്‍ ടോം വര്‍ക്കി ഇന്ന് അല്‍മായ ജനതയ്ക്ക്തന്നെ ഒരു മാതൃക ആയിരിക്കുന്നു. മെത്രാനെയും പുരോഹിതനെയും അര്‍ഹിക്കുന്ന ബഹുമാനംമാത്രം കല്‍പ്പിച്ചു സഭയുടെ അമേരിക്കന്‍ വിപ്ലവകാരിയായിരിക്കുകയാണ്. ഇദ്ദേഹം അമേരിക്കയിലെ ഒരു പുലിക്കുന്നന്‍ എന്നതിലും സംശയമില്ല.

വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ വിലക്കുവാന്‍ മേത്രാനോ ഒരു പിശാചിനോ സാധിക്കുകയില്ലെന്ന് ടോം വര്‍ക്കി സീറോ മലബാര്‍ചരിത്രത്തില്‍ കുറിച്ചു കഴിഞ്ഞു.അങ്ങാടിയിലുള്ള പുരോഹിതര്‍ക്കും മെത്രാനും ഒരു കളങ്കപൊട്ടും.

നീചന്മാരെയും കഴുകുമരത്തിനു യോഗ്യരായവരെയും തറച്ച  കുരിശു അല്ത്താരയില്‍ അലങ്കരിച്ചു വെക്കുമ്പോള്‍ ദൈവശാസ്ത്രവക്താക്കളായ പുരോഹിതര്‍ യഥാര്‍ഥത്തില്‍ സ്വന്തം അറിവിനെ തന്നെ കുഴിച്ചിടുകയാണ്. പ്രായാധിക്യം ബാധിച്ച ഷിക്കാഗോ രൂപതാഅധ്യഷന് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മാനിക്കയന്‍ കുരിശിനെ അല്ത്താരയില്‍ സ്ഥാപിച്ച മുന്‍ആര്‍ച്ച്  ബിഷപ്പ് പവ്വത്തിനെ സഭയുടെ ഒരു കള്‍ട്ട് നേതാവായി ഉയര്‍ത്തിയ ബഹുമതിയായിരുന്നു വത്തിക്കാന്‍ നല്‍കേണ്ടത്. മാനിയെന്ന ഇറാനിലെ ഭീകര കള്‍ട്ട്നേതാവിന്റെ പിന്ഗാമിക്കു അര്‍ഹമായ സ്ഥാനകയറ്റവും ആകുമായിരുന്നു. കര്‍ദ്ദിനാള്‍സ്ഥാനം കിട്ടാത്ത പവ്വത്തിന്റെ കടുംപിടുത്തമാണ് മാനിക്കയിന്‍ കുരിശുവഴി ഇന്ന് കുരിശു വിവാദങ്ങള്‍ എവിടെയും പ്രതിഫലിക്കുന്നതും.

അമേരിക്കന്‍പള്ളികളില്‍ 95 ശതമാനം ഇടവകക്കാരും മാര്‍തോമ്മകുരിശിനെ അനുകൂലിക്കുന്നില്ല.

കിണറ്റില്‍ കിടക്കുന്ന തവള വിചാരിക്കുന്നത് ലോകം മുഴുവന്‍ ആ കിണറ്റിനുള്ളിലെന്നാണ്. ബോധവും വിവരവും ഉള്ള ടോം വര്‍ക്കിയെപ്പോലുള്ള അല്മേനി നേതാക്കളെ വളര്‍ത്തുവാന്‍ ഈ തവളകള്‍ സമ്മതിക്കുകയില്ല. കിണറ്റിനപ്പുറവും ലോകം ഉണ്ടെന്നു  ഷിക്കാഗോയിലെ
അഭിഷിക്തര്‍ക്ക് അറിയത്തില്ല. കൂടെ നില്ക്കുന്നവര്‍ മാറിനിന്ന് കൊഞ്ഞനം കാട്ടിയാലും മനസിലാവുകയില്ല.

നാട്ടില്‍നിന്ന് അനേക വൈദികരെ അടുത്തകാലത്ത് ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്കന്‍നാടുകളില്‍ വൈദികക്ഷാമം ആണ് പ്രധാന കാരണവും. ലത്തീന്‍ പള്ളികളില്‍ മലയാളീപുരോഹിതര്‍ ജോലിയെങ്കില്‍ പൂച്ചപോലെ, കഴുതയെപ്പോലെ അമേരിക്കന്‍ അച്ചന്മാരുടെ ആട്ടുംചീറ്റും കേട്ടു പുരോഹിത ജോലി ചെയ്തുകൊള്ളും. അവരുടെ നിയമങ്ങളില്‍ ജീവിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല.

സീറോ മലബാറില്‍, പള്ളിയുടെ ചുമതലയാണെങ്കില്‍ സഭയുടെ മൌലിക തത്ത്വങ്ങള്‍ മറന്നു നാട്ടിലെ മത്തിസംസ്ക്കാരവും ആയി മലയാളീ കുഞ്ഞാടുകളെ ഭരിക്കുവാനും തുടങ്ങും. സ്വന്തം സഭയേയും സ്വന്തം അപ്പനെയും അമ്മയേയും  തിരിച്ചറിയാത്ത ഏതോ കാടന്‍യുഗത്തിലെ മലയാളീ പുരോഹിതരാണ് ഏറെയും. ദൈവശാസ്ത്രത്തെ വളച്ചൊടിക്കുവാന്‍ വിരുതരും.

അസ്തമിക്കുവാന്‍ പോവുന്ന ഒരു സഭയുടെ ഉയിര്‍ത്തെഴുന്നെല്പ്പിനാണ് ശ്രീമാന്‍ ടോം വര്‍ക്കി സമരംചെയ്യുന്നത്. മാനിക്കെയന്‍ വിവാദത്തില്‍ സത്യം ടോം വര്‍ക്കിയുടെകൂടെയാണ്.  ചത്തവന്റെ കഴുകുമരത്തെ പൂജിക്കണമെന്നു പുരോഹിതര്‍ വാശി പിടിക്കുന്നതും തികച്ചും അനീതിയാണ്. മാനിക്കയിന്‍ തോമ്മാകുരിശിന്റെ അര്‍ഹമായ സ്ഥാനം കുപ്പതോട്ടിയെന്നു പുരോഹിതലോകം മനസിലാക്കിയാല്‍ സഭയിലെ വിള്ളല്‍ പരിഹരിക്കാം.

No comments:

Post a Comment