Translate

Saturday, February 15, 2014

കിഴക്കിന്റെ മാമോണ്‍ സിദ്ധാന്തവും ജനകീയമല്ലാത്ത ബിഷപ്പ് സീനഡുകളും
 By George Katticaren

ജാനുവരി മാസം കാക്കനാടു സമ്മേളിച്ച സീറോമലബാർ ‍'മെത്രാൻ  സീനഡ് ' സഭാനവീകരണത്തിനു ഒരു നാഴിക കല്ലാകുമെന്നും സഭാസീനഡ് ' ന് ഒരു പുതിയതുടക്കം  കുറിക്കുമെന്നുമുള്ള  പ്രതീക്ഷകൾ  വച്ചുപുലർത്തിയ സീറോമലബാര് വിശ്വാസികൾക്ക് കടത്ത നിരാശ നൽകികൊണ്ടാണ് സമ്മേളനം അവസാനിപ്പിച്ചത്.                     

രണ്ടാം വത്തിക്കാൻ കൗണ്‍സിൽ കഴിഞ്ഞി'ട്ട്  50 വര്ഷങ്ങൾ കടന്നുപോയി. അതിൽ  നിർദ്ദേശിച്ചിരിക്കുന്ന  ജനപങ്കാളിത്തം നടപ്പിലാക്കാൻ സീറോമലബാര് സഭ ഇനിയും തുനിഞ്ഞി'ട്ടി ല്ല എന്നത് നിർഭാഗ്യകരമെന്നേ പറയേണ്ടു. യഥാസ്ഥിതികരും കിഴക്കിന്റെ മാമോൻ സിദ്ധാന്തക്കാരായ  മാനികുരിശുവാദികളും ജാലിയൻവാലാബാഗ് വിപ്ലവവും നെഞ്ചിലേറ്റി നടക്കുന്ന ഒരക്രൈസ്തവനേതൃത്വത്തെയാണ് ദൈവം സീറോമലബാർ  സഭയ്ക്കു സമ്മാനിച്ചതെങ്കിൽ  സഭാനവീകരണവും ജനപങ്കാളിത്തവും കണ്ണ് എത്താത്ത ദൂരത്തിൽ വിദൂരത്താണ് . ഇതാണ് ഞങ്ങൾ  നടത്തിയ സർവേയിൽ ലഭിച്ച പൊ തുജന അഭിപ്രായം. 

പ്രായംചെന്നവരും അധികാരത്തിൽന്നും വിരമിച്ച ബിഷപ്പുമാർ ഭൂരിപക്ഷം യഥാസ്ഥിതികരാണ്. അവര് സിനഡിവന്നിരുന്നു വോട്ടു ചെയ്തു നവീകരണത്തിന് വിഘാതമായി നില്ക്കുന്നുവെന്നത്   നിർഭാഗ്യകരമായ സത്യമാണ് ഈ അഭിപ്രായത്തോടു യോജിപ്പു പ്രകടിച്ചവരിൽ  ചില വൈദികരും സന്യസ്തരുമുണ്ട്. ഇതിനൊരു പരിഹാരമാര്ഗ്ഗം നിര്ദ്ദേശിക്കുന്നത്

1. വത്തിക്കാനിലേതുപോലെ അധികാരത്തില്‍ നിന്നും വിരമിച്ച ബിഷപ്പുമാരുടെ വോട്ട 'വകാശം ി ‍ത്തലാക്കുക
2. വൈദികർക്കും, സന്യസ്തർക്കും, അത്മായർക്കും പ്രാതിനിധ്യവും വോട്ടവകാശവും നൽകി സഭാ സീനഡിനരൂപം കൊടുക്കുുക. സഭയെ ജനകീയ പ്രസ്ഥാനമാക്കുക.
ഫ്രാന്സീസ് പാപ്പ നിര്ദ്ദേശിക്കുതും അതുതയൊണ്.

"We must walk  together:  the people, the  bishops  and   the pope.  Synodality should  be lived at various levels. May be it is time to change the methods of the  Synod  of Bishops, because it seems to me that the current method is not dynamic.'' "thinking with the church does  not  concern  theologians only.  We  should  not even  think, therefore, that 'thinking with the church' means only thinking with the hierarchy of the church.'' - Pope Francis

ജനങ്ങളുടെ പ്രതീക്ഷകൾക്കും പ്രത്യാശകൾക്കും ഉയരുവാന് മെത്രാന് സീനഡിന് കഴിഞ്ഞില്ലയെന്ന പൊതുജനഅഭിപ്രായത്തെ നിസാരമായി തള്ളികളയാവുന്നതല്ല. അതിനു പകരം പുതിയ ലിറ്റര്ജി സംവാദങ്ങളുമായി ജനങ്ങളുടെ കണ്ണില് പൊടിയിടന്നു.

യേശു ''സ്വര്ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ..... എന്നു തുടങ്ങുന്ന ഒരറ്റ പ്രാര്ത്ഥനയേ പഠിപ്പിച്ചിട്ടുള്ളൂ. ഇന്നിന്റെ ആവശ്യം ലിറ്റര്ജി സംവാദങ്ങളല്ല, പിന്നയോ ഫ്രാന്സീസ് പാപ്പ നിര്ദ്ദേശിച്ചതുപോലെ ജനപങ്കാളിത്തം ഉറപ്പുവരത്തുകയെന്നതാണ്.

ഇന്ന് സീറോമലബാര് സഭാംഗങ്ങളെ ഏറെ അലട്ടുന്ന പ്രശ്നം പേര്ഷ്യൻ അഥവാ മാനിക്കേയൻ കുരിശാണ്. ഈകുരിശിനു മാര് തോമാ കുരിശെന്ന് നാമകരണ ചെയ്തത് സത്യവിരുദ്ധമായ ഒരു തന്ത്രത്തിന്റെ ഭാഗമാണ്. സീ റോമലബാര് വിശ്വാസികൾ  മാര് തോമാഅപ്പസ്തോല പ്രവർത്തനത്തിലും പര്യമ്പര്യത്തിലും വിശ്വസിക്കുന്നവരാണ്. ഒന്നാം ശതകത്തിലെ പാര്യമ്പര്യ വിശ്വാസങ്ങളിൽ  നിന്നും ജനങ്ങളെ വലിച്ചിഴച്ചു മൂന്നാംശതകത്തിലെ ക്രിസ്തുവരുദ്ധനായ മാനി പാഷാണ്ടന്റെ ചിന്ഹം സഭാധികാരികൾ  ജനങ്ങളുടെ മേൽ  അടിച്ചേല്പ്പിക്കുന്നത് ബൈബിളിൽ അധിഷ്ഠിതമായ വിശ്വാസസത്യങ്ങളോടുള്ള വെല്ലുവിളിയും മതനിന്ദയുമാണ്.

ഒന്നുകിൽ  സീറോമലബാര് സഭയും ജനങ്ങളും മാനി പാഷാണ്ഡന്റെ അനുയായികളാണെന്നു ഐകകഠേന പ്രഖ്യാപിക്കുക അല്ലങ്കിൽ മാനിചിന്ഹം നിരോധിച്ചു മാര് തോമാ അപ്പസ്തോല പാര്യമ്പര്യത്തിലേക്ക് തിരിയുക. ഇതൊന്നും കൂട്ടാക്കാതെ കിസ്തുവിരുദ്ധന്റെ പേര്ഷ്യൻ  കുരിശു വി.അള്ത്താരയില് സ്ഥാപിക്കുന്നത് ക്രൂശിതരുപത്തിന്റെ മഹത്വത്തോടുള്ള വെല്ലുവിളിയാണ്.

ഇന്ന്  പ്രശ്നം രൂക്ഷമയിരിക്കുന്നത് ചിക്കാഗോ(USA) സീറോമലബാര് സഭയിലാണ്. കഴിഞ്ഞ ലക്കത്തിൽ ചിക്കാഗോ ബിഷപ്പ് സ്വന്തം ബന്ധുവിനെ സഹായമെത്രാനാക്കുവാൻ ശ്രമം നടത്തുന്നുവെന്ന വാർത്ത പ്രസദ്ധീകരിച്ചുവല്ലോ. സിനഡിൽ  ഇത് വിവാദവിഷയമാകുകയും അദ്ദേഹത്തെ  ശ്രമത്തില് നിന്നും പിന്തിരിപ്പിക്കുകയും ചെയ്തുവെന്നുള്ള വാർത്ത ആശ്വാസ ജനകമാണ്.

ജനസമ്മതനായ ഒരു കൂരിയബിഷപ്പാണ് സീറോമലബാർ  സഭക്കുണ്ടായിരുന്നത്. ഹൃദയശുദ്ധിയുള്ള കര്ദ്ദിനാൾ  വർക്കി പിതാവിന്റെ ശ്രദ്ധേയമായ തീരുമാനത്തിന്റെ ഫലമായിരുന്നു മാര് ബോസ്കോ പുത്തൂര്  സ്ഥനത്തേയ്ക്കു കടന്നു വന്നത്. പിന്തുടര്ച്ചാ-അവകാശ പാര്യമ്പര്യങ്ങളുസരിച്ച് ഉയരങ്ങളിലേക്ക് ഉയരുവാന് മര് ബോസ്കോ പുത്തൂരിന്  അധികം പടികള് ചവുട്ടികയറേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല് അദ്ദേഹത്തെ തല്സ്ഥാനത്തുനിന്നും മാറ്റി ഓസ്ടേലിയ രൂപതയുടെ അദ്ധ്യക്ഷനാക്കി നിയമിച്ചതിൽ  സീറോമലബാർ  സഭയിൽ അധികാരവടംവലിയുടെ സാന്നിദ്ധ്യത്തെയാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്, വെട്ടിനിരപ്പാക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിശ്വാസ സമൂഹത്തിലെ പലരുടെയും അഭിപ്രായം.  സംഭവത്തില് ബഹുഭൂരിപക്ഷം വൈദികരും സന്യസ്തരും അല്മായരും ഒരുപോലെ അസംതൃപ്താരാണ്. വര്ഷങ്ങൾക്കു മുമ്പ് അനീതികൾക്കെതിരെ എറണാകുളം- അ ങ്കമാലി അതിരൂപതയിലെ വൈദികർ  എറണാകുളത്തെ പൊതുനിരത്തില് നടത്തിയ മൗനജാഥയും വത്തിക്കാന് അധികാരികളുടെ ഇടപെടലുകളുമാണ് ഈത്തരുണത്തിൽ  ഓര്മ്മ വരുന്നത്. സഭാസീനഡിന്റെ ആവശ്യകതെയും ഇതു ചൂണ്ടി  കാണിക്കുന്നു.

25. 01. 2014- ല് ദീപിക ദിനപത്രം പ്രസദ്ധീകരിച്ച വാര്ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്.
''
സിബിസിഐ സമ്മേളനം: പാസ്റ്ററൽ  ഇന്സ്റ്റി റ്റിയൂട്ടില് പോലീസ് കണ്ട്രോള് റൂം
"കോട്ടയം : ഫെബ്രുവരി അഞ്ചു മുതല് 12 വരെ പാലാ അരുണാപുരത്ത് നടക്കുന്ന സിബിസിഐസമ്മേളന ത്തിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സമ്മേ ളനവേദിയായ അല്ഫോന്സിയന്പാസ്റ്ററല് ഇന്സ്റ്റി റ്റിയൂട്ടിൽ  പോലീസ് കണ്ട്രോള് റൂം പ്രവര്ത്തിക്കും. കോ ട്ടയം ജില്ലാ പോലീസ്ചീഫ് എം.പി ദിനേശും പാലാ രൂപ താധികാരികളുമായി ഇന്നലെ നടത്തിയ യോഗത്തിലാണു തീരുമാനംപാലാ ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനായിരിക്കും കണ്ട്രോള് റൂമിന്റെ ചുമതല. പാലാ ബിഷപ്മാര് ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാൻ  മാര് ജേക്കബ് മുരി ക്കൻ ‍, മാര് ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരും വികാരി ജനറാൾമാരും യോഗത്തിൽ  സംബന്ധിച്ചു. പോലീസ് കണ്ട്രോൾ റൂം നാലിനു രാവിലെ പ്രവർത്തന മാരംഭിക്കും. സിബിസിഐ സമ്മേളനത്തിനെത്തുന്ന ബിഷപ്പുമാർക്ക്  നെടുമ്പാശേരി എയര്പോര്ട്ട്, കോട്ടയം റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന്അവശ്യമെ ങ്കിൽ പോലീസ് എസ്കോര്ട്ട് അനുവദിക്കും. മെത്രാന് സമിതിയുടെ സമ്മേളനം നടക്കുന്ന  അല്ഫോൻസിയൻ  പാസ്റ്ററല് ഇന്സ്റ്റിറ്റിയൂട്ടിലെ ഹാളിൽ  രൂപത നല്കുന്ന ഐഡൻടിറ്റി  കാര്ഡുള്ളവർക്കുമാത്രമായിരിക്കും പ്രവേ ശനം. പാലാ സെന്റ് തോമസ് കോളജ് സ്റ്റേഡിയത്തില് എട്ടിനു നടക്കുന്ന പൗരസ്വീകരണ സമ്മേളനത്തിന്റെ സുരക്ഷാ കാര്യങ്ങളില് പോലീസ് പ്രത്യേക ശ്രദ്ധചെലുത്തും. ഭരണങ്ങാനം വിശുദ്ധ അല്ഫോൻ സാമ്മയുടെ ചാപ്പലിലേ ക്കും വിവിധ തീര്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള മെത്രാൻ സംഘത്തിന്റെ യാത്രകളിൽ  എസ്കോര്ട്ട് നല്കുമെന്നും പോലീസ് ചീഫ് അറിയിച്ചു.'' ദീപിക, 25.01.2014

യേശു ജനമദ്ധ്യത്തിലേക്ക് ഇറങ്ങി ചെന്നാണ് വചനം പ്ര ഘോഷിച്ചത്. തന്റെ പര്യസ ജീവിതകാലംമുഴുവൻ  ജനങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ദു:ഖങ്ങളിലും അവശതകളിലും പ്രത്യാശയും ഉപദേശവും നല്കി കൊണ്ട് അവരുടെ മദ്ധ്യത്തിലുണ്ടായിരുന്നു. യേശുവിന്റെ മാതൃക അനുകരിക്കാൻ  കടപ്പെട്ടവരായ ബിഷപ്പുമാർ  എന്തിനാണ് ജനങ്ങളെ അഭിമുഖികരിക്കാ ഇന്ന് ഭയപ്പെടുന്നത് 
മാന്യവായനക്കാരുടെ പ്രതീകരണങ്ങളിലെ ചില പ്രസ്ക്ത ഭാഗങ്ങൾ  ഇവിടെ ചേര്ക്കുന്നു.

"The security plan rolled out for the bishops is the most stupid thing I have ever heard. I hope better sense prevails.  Please  protest against it in papers.  It  is scandalous..... More and  more lay  people  shoud come forward and resist the regressive tendencies of the clergy.''
''Our Bishops must be armed in their faith. they do not need police escorts in their own home."


ഭാരതകത്തോലിക്കസഭയുടെവികൃതമായമുഖമാണ് ഇവിടെദർശിക്കാന് കഴിയുന്നത്പാലായിൽ നടന്ന മെത്രാന് സിനഡ് ജനങ്ങളുടെ പ്രത്യാശകൾക്കു വക നൽകാതെ പിരിഞ്ഞു പോയത് നിർഭാഗ്യകരമായിപോയികോടികൾ മുടക്കിയ മാമാങ്കം അതിന് സാക്ഷ്യം വഹിച്ച അരുണാപുരം ദൈവകോപത്തിന് ഇടവരാതിരിക്കെട്ടെ.






5 comments:

  1. കുരിശിന്റെ രൂപവും ചരിത്രവും പറഞ്ഞ് ശണ്‍ഡകൂടുന്നതിൽ യാതൊരു കാതലായ കാര്യവും ഞാൻ കാണുന്നില്ല. കുരിശൊരു പ്രതീകം മാത്രമാണ്. മെത്രാന്മാർക്ക് കൈയിൽ മുറുക്കിപ്പിടിക്കാൻ കൊള്ളുന്നത്‌ ക്ലാവർകുരിശാണെങ്കിൽ അവരതു പിടിക്കട്ടെ. അല്ലാത്തവർ മിനുക്കുപണിയില്ലാത്ത വെറും കുരിശോ മനുഷ്യരൂപം അടിച്ചു തറച്ച ക്രൂസിഫിക്സൊ പിടിക്കട്ടെ. അതല്ലല്ലോ സഭയെ ഇന്ന് ബാധിക്കുന്ന ഗൌരവമേറിയ സംഗതി. അത് ആരാധനക്രമവുമല്ല. സഭ മനുഷ്യ ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു, എങ്ങനെയുള്ള സ്വാധീനമാണത്, സഭാജീവിതത്തിൽ മനുഷ്യാവകാശങ്ങളായ സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവ വിലമതിക്കപ്പെടുന്നുണ്ടോ എന്നതൊക്കെയാണ് അന്വേഷിക്കേണ്ടത്. അതാണ്‌ വത്തിക്കാൻ രണ്ടിന്റെയും ആഹ്വാനം. അതൊക്കെ പാടെ മറന്ന്, തന്കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഇപ്പോഴത്തെ അസത്യവും അഴിമതിയും കൊണ്ട് നാറുന്ന പൌരോഹിത്യാധിപത്യത്തെ നവീകരിക്കാൻ, അധികാരം ജനാധിപത്യപരമാക്കാൻ എന്ത് ചെയ്യേണ്ടു എന്നതാണ് നമ്മെയൊക്കെ വ്യാപ്രുതരാക്കെണ്ട വിഷയങ്ങൾ. പോപ്പിന്റെ ആഹ്വാനമനുസരിച്ചോ സ്വമനസ്സാലെയൊ അതിനുള്ള വഴിയൊരുക്കാൻ താമസ്സിക്കുകയൊ വിസമ്മതിക്കുകയോ ചെയ്യുന്ന മെത്രാന്മാരെ ബലപ്രയോഗം വഴി താഴെയിരക്കണം. അതിനായി കളമൊരുക്കുക എന്നതാണ് നവീകരണലക്ഷ്യമുള്ള സഭാപൌരന്മാർ ചെയ്യേണ്ടത് - അതായത് ക്രിസ്തീയജീവിതം എന്നതിന് എന്തെങ്കിലും അർത്ഥം ഇന്നുണ്ടെന്നു കരുതുന്ന വിശ്വാസികൾ ചെയ്യേണ്ടത്. നേരെ മറിച്ച്, ഒന്നും മെച്ചപ്പെടില്ലെന്നു ബോധ്യമുള്ളവർ, സഭ വിടുക. ദൈവത്തിലേയ്ക്കും യേശുവിലേയ്ക്കും അടുക്കാൻ സഹായകരമാകാത്ത ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് എന്താ നേട്ടം? ചെകുത്തന്മാരെ ചെകുത്താന്മാർ തന്നെ കൈകാര്യം ചെയ്യട്ടെ!

    Tel. 9961544169 / 04822271922

    ReplyDelete
  2. George Katticaren,
    വിശ്വാസത്തേയും സത്മാര്‍ഗത്തേയും സംബന്ധിച്ചുള്ള കാര്യങ്ങള്‍ തിരുത്തുവാന്‍ റോം അതിന്റെ കീഴിലുള്ള വ്യക്തിഗത സഭകള്‍ക്കു അനുവാദം കൊടുത്തിട്ടില്ലാ. ആനിലക്ക് സീറോമലബാര്‍ സഭയിലെ ഒരു വിഭാഗം സഭാധികാരികള്‍ പതിനാറാം ശതകത്തിലെ വ്യാജകഥയായ( Fake Story) പേര്‍സ്യന്‍(മാനി) കുരിശു വിശ്വാസികളുടെമേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പി ക്കുന്നത് ഒറ്റ നോട്ടത്തില്‍ നിയമവിരുദ്ധവും ക്രിസ്തിയവിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്നു വെന്നത് അത്ര നിസാരമായി തള്ളികളയുവാന്‍ പറ്റുന്ന സംഗതിയല്ല. മാത്രമല്ല ബൈബിളില്‍ വിശ്വസിക്കുന്ന ക്രിസ്തിയവിശ്വാസിക്കു എങ്ങനെ പേഗന്‍ ക്രോസിനെ അംഗീക്കരിക്കാനും വണങ്ങാനും കഴിയും ? അത് ഒരു തരം വിഗ്രഹ ആരാധനയാണ്.
    ഈ ചിഹ്‌നവും കെട്ടുകഥകളും ദുരുപയോഗിച്ച് പോപ്പിനെവെല്ലുവിളിക്കതക്കവിധത്തില്‍ വേറിട്ടൊരു സഭയുണ്ടാക്കുകയെന്നതാണ് അധികാരമോഹികളായ ചില സഭാധികാരികളുടെ നിഗൂഡ അജണ്ട.

    ലോകം മുഴുവന്‍ ഇതിന്നു സംസാരവിഷയമാണ്. അതുകൊണ്ട് ഈ പേഗന്‍കുരിശുവിവാദം നിസാരമായി
    തള്ളികളയാവുന്ന ഒന്നല്ല.

    ReplyDelete
    Replies
    1. "The security plan rolled out for the bishops is the most stupid thing I have ever heard. I hope better sense prevails. Please protest against it in papers. It is scandalous..... More and more lay people shoud come forward and resist the regressive tendencies of the clergy.''
      ''Our Bishops must be armed in their faith. they do not need police escorts in their own home."

      യേശു പറഞ്ഞ കാര്യങ്ങൾ ക്രിസ്ത്യാനികൾ നേരേ തല തിരിച്ചു മനസ്സിലാക്കുന്നതിന്റെ ഒരുദാഹരണം ഓഷോ ചൂണ്ടിക്കാണിക്കുന്നത് ഇതാ. സിമെയോനോട് യേശു പറഞ്ഞു,നീ പത്രോസ് ആണ്, അതായത് പാറ. സഭയെ ഞാൻ ഉറപ്പിക്കുന്നത് നീയാകുന്ന പാറയിൽ ആയിരിക്കും. യേശുവിലുള്ള സിമെയോന്റെ അടിയുറച്ച വിശ്വാസമാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിൽ. ആ വിശ്വാസത്തിലാണ് സഭയുടെ ഉറപ്പ്. മനസ്സിലാക്കേണ്ടത് ഇതാണ്. അടിത്തറ കാണപ്പെടുന്നില്ല, അത് അടിയിലാണ്. അതാണ്‌ സഭയുടെ കാര്യത്തിൽ പത്രോസ്. എന്നാൽ തുടർന്ന് വന്നവർ പത്രോസ് സഭയുടെ തലവനായിരുന്നു എന്നങ്ങ് മാറ്റിപ്പറഞ്ഞു. അങ്ങനെ പത്രോസിന്റെ പിൻഗാമികൾ സഭയുടെ തലയായി സ്വയം കരുതി! അതാണിന്നുവരെ പോപ്പും മെത്രാന്മാരും ചെയ്ത തലതിരിഞ്ഞ ഏർപ്പാട്. ഒരു വൃക്ഷത്തിന്റെ വേരുകൾപോലെ സഭയെ മണ്ണിലൊളിഞ്ഞിരുന്നുറപ്പിച്ചു നിറുത്തേണ്ടയാൾ, താൻ വൃക്ഷത്തിന്റെ ഉച്ചിയാണെന്നും പറഞ്ഞ് ഒരു കുന്തത്തൊപ്പിയും വച്ച് നടന്നാൽ അതിനർത്ഥം കാര്യങ്ങൾ എല്ലാം തലകീഴായിപ്പൊയി എന്നല്ലേ? ഈ സത്യം അറിയാത്ത പാവം മെത്രാന്മാർ സഭാതലവന്മാരായി വിലസുന്നതോടെ അവർ ക്രിസ്തുസഭകളുടെ അടിസ്ഥാനംതന്നെ മാന്തിയിരിക്കുകയാണ്. എങ്ങനെയുണ്ട്?

      ഇനി കുരിശിന്റെ കാര്യം. അത് മരണത്തിന്റെ പ്രതീകമാണ്. കുരിശും പൊക്കിപ്പിടിച്ചു നടക്കേണ്ടാവരല്ല നമ്മൾ. യേശു സ്വയം ഇല്ലാതാകാൻ തയ്യാറായി എന്നതാണ് രക്ഷയുടെ സാരം. ഒരു കടുകുമണി,അല്ലെങ്കിലേതെങ്കിലും കുരു സ്വയം വെടിയാൻ തയ്യാറാകുംപോഴാണ് അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗശക്തി, അതിലെ ദൈവതം മുള പൊട്ടി വളരാൻ തുടങ്ങുന്നത്. യേശുവിന്റെ മരണം അതിന്റെ പ്രതീകമാണ്. യേശുവിനെ കൊലപ്പെടുത്തിയത് ഏതുപകരണംകൊണ്ടാണെന്നത്‌ അപ്രസക്തമാണ്. അതൊരു കുരിശായിരുന്നു എന്ന് കരുതി, യേശുവിന്റെ അനുയായികൾ കുരിശുകൾ ധരിച്ചുകൊണ്ടും അതിന്റെ രൂപത്തെപ്പറ്റി വഴക്കിട്ടും സമയം കളയേണ്ട യാതൊരു കാര്യവുമില്ല. വ്യക്തിപരമായി ഞാൻ കുരിശു വരക്കാറുമില്ല, ധരിക്കാറുമില്ല, കുരിശിനെ ബഹുമാനിക്കാറുമില്ല. എന്നാൽ ഏതൊരു കായോ കുരുവൊ വിത്തോ കാണുമ്പോൾ, കൈയിലെടുക്കുമ്പോൾ, ഞാൻ നിശ്ചയമായും യേശുവിനെ ഓർക്കുന്നു, അവിടുന്ന് ഉപമയായി എടുത്ത കടുകുമണിയെ ഓർക്കുന്നു. എന്തൊരദ്ഭുതമാണ് ജീവൻ ഈ കുരുവിൽ സംഗ്രഹിച്ചൊളിപ്പിച്ചു വച്ചിരിക്കുന്നത് എന്നോർത്ത് ധ്യാനിക്കുകയും ഉള്ളിൽ നന്ദിയും സൗന്ദര്യാരാധനയും കൊണ്ട് സന്തോഷിക്കുകയും ചെയ്യാറുണ്ട്. ഓരോ ദിവസവും അനേക തവണ. ഏതൊരു കുരുവും എന്നിൽ അനന്തമായ അദ്ഭുതം ജനിപ്പിക്കുന്നു, അതിലേറെ വിസ്മയവും. കുരിശ് ,അത് മാനിയുടെയോ പെർഷ്യാക്കാരുടെയോ കൽദായരുദെയോ നസ്രാണികലുടെയോ ആകട്ടെ, അതെന്നിൽ ഒരു വികാരകോളിളക്കവും സൃഷ്ടിക്കുന്നില്ല. അവകളെ ചൊല്ലിയുള്ള വാഗ്വാദം അപ്രസക്തവും അർത്ഥശൂന്യവുമായിട്ടാണ് എനിക്ക് തോന്നുന്നത്.

      Tel. 9961544169 / 04822271922

      Delete
  3. ശ്രി. സാക്ക്‌ പറഞ്ഞതുപോലെ പേഗന്‍ കുരിശു മാത്രമല്ല പേഗന്‍ ജീവിത രീതിയും സഭ സ്വായത്തമാക്കിയിരിക്കുന്നു. നവീകരണം കുരിശു മുതല്‍ തുടങ്ങണം എന്ന ശ്രി ജോര്‍ജ്ജിന്‍റെ അഭിപ്രായത്തോട് എനിക്കും യോജിപ്പുണ്ട്. പ്രത്യേക ഒരടയാളം ഇവിടെ രൂപപ്പെടുത്തിയത് വളരെ അകലെ കാര്യങ്ങള്‍ കണ്ടുകൊണ്ടാണ്. അടയാളങ്ങള്‍ എന്നത് വെറുതെ എടുത്തുപയോഗിക്കാവുന്ന കാര്യങ്ങളല്ല. കുരിശു വരയ്ക്കുന്നതിനു പോസിറ്റിവ്ശ ക്തിയുണ്ടെങ്കില്‍ നെഗറ്റിവ് ശക്തിയുള്ള അടയാളങ്ങളും കാണും. അടയാളത്തിന്റെ വൈകല്യം ഹിറ്റ്ലറെ തകര്‍ക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
    ഇന്ന് കത്തോലിക്കാ സഭയിലെ അധികാരികള്‍ പലരും പേ പിടിച്ചപോലെ ഓടുന്നുണ്ടെങ്കില്‍ ഒരു കാരണം ഈ പേഗന്‍ കുരിശു തന്നെ ആയിക്കൂടായ്കയില്ല. ഇത് തലക്കു പിടിച്ച അമേരിക്കന്‍ മെത്രാനാണ് കള്ളന്‍ എന്ന് സിനഡില്‍ പോലും മുദ്രകുത്തപ്പെട്ടത്‌. അവിടെയാണ് സീറോ മലബാര്‍ സഭയുടെ മുഖം ഏറ്റവും വികൃതമായി കാണുന്നതും. പാലായിലെ പാസ്റ്റര്‍ ഇന്സ്റ്റിട്ട്യുട്ടിന് അല്ഫോന്ഷ്യന്‍ എന്നിട്ടപ്പോള്‍ St. Alphonsus de Liguori, എന്ന വിശുദ്ധന്‍റെ പേരിലായിപ്പോയത് ശ്രി. സാക്ക് ചൂണ്ടിക്കാണിച്ചിരുന്നല്ലോ. ഇത്തരം വിവരക്കേടുകള്‍ തന്നെയാണ് അവര്‍ എടുത്തുകൊണ്ടിരിക്കുന്ന എല്ലാ തീരുമാനങ്ങളും തന്നെ. കുരിശു മാത്രം മാറ്റിയാല്‍ അവയൊക്കെ പരിഹരിക്കപ്പെടും എന്ന അഭിപ്രായമെനിക്കില്ല, എങ്കിലും എവിടെയാണ് ആദ്യം തിരുത്തേണ്ടതെന്നു ചോദിച്ചാല്‍ മാര്‍ ഭരണികുളങ്ങരെയേ
    യാവും ഞാന്‍ അനുകരിക്കുക - സര്‍വ്വ ക്ലാവര്‍ കുരിശുകളും എടുത്തു മാറ്റി ആലയങ്ങള്‍ ശുദ്ധീകരിക്കുക.
    ഇവിടെ ഒരു തര്‍ക്കം വേണ്ടാ, ഒന്ന്‍ രണ്ടു എന്ന് പറഞ്ഞു ലിസ്റ്റ് ചെയ്യാതെ അടി മുടി നവീകരിക്കപ്പെടാന്‍ നമുക്ക് ശ്രമിക്കാം.

    ReplyDelete
  4. George Katticaren
    ശ്രീ. ജോസഫ് പറഞ്ഞതുപോലെ നെഗറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന സിമ്പലുകളും, അതുപോലെ പൊസറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന സിമ്പലുകളും നാം നമ്മുടെ നിത്യജീവിതത്തില്‍ അഭീമുഖികരി ക്കാറുണ്ട് . ഇത് ഗഹനമായ ഒരു പഠനവിഷയമാണ്. തല്ക്കാലം ഈ വിഷയത്തിന്റെ ആഴത്തിലേക്ക് കടക്കുന്നില്ല.

    ഹിറ്റ്‌ലറും നാസികളും യഹൂദരെ കൊന്നൊടുക്കാന്‍ ഹിന്ദുമതസംസ്‌ക്കാരത്തിന്റെ ഭാഗ്യചിഹ്‌നമായ
    സ്വാസ്റ്റിക ദുരുപയോഗിച്ചു. അവസാനം അത് അദ്ദേഹത്തിന്റെ ആത്മഹത്യയില്‍ പര്യവസാനിച്ചു.

    സീറോമലബാര്‍ സഭയിലെ ചില സഭാധികാരികള്‍ മാനിയെന്ന പാഷാണ്ടന്റെ അവിശുദ്ധചിഹ്‌നത്തിന് മാര്‍തോമാകുരിശെന്നു പേരു നല്‍കി കര്‍ത്താവിന്റെ ബലിപീഠത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. അത് നെഗറ്റീവ് ഊര്‍ജ്ജം പ്രസരിപ്പിക്കുന്നതുകൊണ്ട് പ്രകാശത്തെ ഭയപ്പെടുന്നു. അതുകൊണ്ട് ഇതിന്റെ പ്രവാചകര്‍ കര്‍ത്താവിന്റെ ബലിപീഠം വിരിയിട്ടു മറയ്ക്കുന്നു. അന്ധകാരം സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് ഇതിനെ മാമോണ്‍ കുരിശ് എന്ന് അറിയപ്പെടുന്നത്.

    ഈ കുരിശുകള്‍ ഫരീദാബാദ്‌രൂപതയില്‍നിന്നും നീക്കം ചെയ്ത ബി. ഭരണികുളങ്ങരയോടു ആദരവും നന്ദിയും. ഇത് നവീകരണത്തിന്റെ ചെറിയൊരു കാല്‍വെയ്പ്പ് എന്നു വിശേഷിപ്പിക്കാം.
    വായനക്കാരെ ബോധവല്‍ക്കരിക്കുന്നതിന് ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

    ReplyDelete