Translate

Thursday, October 11, 2012

പള്ളിക്കായി ഇടവകക്കാര്‍ക്കും കേസ് നല്കാമെന്ന് ഹൈക്കോടതി

കത്തോലിക്കാസഭയിലെ സ്വത്തുടമസ്ഥത  സംബന്ധിച്ച വളരെ നിര്‍ണായകമായ ഈ കോടതിവിധി ഇന്നത്തെ ദേശാഭിമാനി ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്:  


കൊച്ചി: കത്തോലിക്കാ‹ പള്ളിക്കും പള്ളിവക വസ്തുവകകള്‍ക്കുംവേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതിന് പള്ളിവികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്ടീസ്  കെ. വിനോദ്ചന്ദ്രന്‍ വ്യക്തമാക്കി.
പള്ളിയും വസ്തുവകകളും പോപ്പിന്റെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനികനിയമം ഇതിനു വ്യവസ്ഥ ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു. കൊല്ലം ശക്തികുളങ്ങരെയിലെ മീനാട്ടുചേരി തിരുകുടുംബ ദേവാലയത്തിലെ വസ്തുവകകള്‍ സംബന്ധിച്ച്  ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്ന്‌ കോടതി വ്യക്തമാക്കി. രണ്ട് ഏക്കര്‍ഭൂമിയും പള്ളിവകയാണെന്ന് പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച്  കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കേസ് ഫയല്‍ചെയ്യാന്‍ പോപ്പിന്റെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളിവികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്‌നമാണ് കോടതി പരിഗണിച്ചത്. 

കുറെക്കൂടി വിശദമായി ടൈംസ് ഇതേ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കാണുക: 


KOCHI: The Kerala high court on Wednesday ruled that parishioners have rights over church property. Justice K Vinod Chandran gave the ruling while hearing a case over property rights between parishioners and church authorities of 'Mukkad Thirukudumba' Church, Sakthikulangara, Kollam.

Parishioners, independently or together as a committee of administrators, are competent to represent the parish and claim rights over the property of the church, the HC ruled. As per Canon Law, church property is vested in the hands of the bishop or the vicar and clearly mandates a consent from either the bishop or the vicar for initiating a litigation.

The court held in its judgment that the competence of the plaintiffs (parishioners) cannot be doubted even going by the Canon Law; less so by the law applicable to this land.

Church and its properties would not vest in the Pope or the archbishop and the maxim "Roma locuta est, causa finite est" (Rome has spoken, case is closed) no longer survives, the court observed in the judgment. The court observed further: "Canon Law, as it exists now, realises the fences erected by civil law and cautiously veers away from any transgression thereof."

The court also pointed out that Canon Law was discussed only to answer the right of the parishioners and it shouldn't be understood that Canon Law would override the civil law of the land. Canon Law can have theological or ecclesiastical implication to the parties, but such personal law cannot have any legal impact, the judge quoted from a full bench decision of the high court that was later upheld by the Supreme Court.

3 comments:

  1. കാരണവന്‍മാര്‍ പറയുന്ന ഒരു ചൊല്ലുണ്ട് - പഴമഴു കൊണ്ട് ഏഴു വെട്ടുന്നതും പുതുവാള്‍ കൊണ്ട് ഒന്നറക്കുന്നതും തുല്യമെന്ന്‌.

    ഇതിന്റെ അര്‍ഥം, ഒരുപാട് വായിട്ടലക്കുന്നതിലും ഭേദം നല്ല ഒരു ക്രിയയാണെന്ന് തന്നെയാണ്‌ .

    സഭയിന്നു ബഹളം വെക്കുന്ന പല കാര്യങ്ങളിലും അവര്‍ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നവയല്ല എന്ന് കാണാം . പൊതു താല്‍പ്പര്യത്തോടെ ഇവ കോടതികളില്‍ കൈകാര്യം ചെയ്‌താല്‍ തിരുന്നതാണ് പിതാക്കന്മാരുടെ പകുതി ഹുങ്ക് . അതിന് ഒരു സംവിധാനം ഉണ്ടാക്കാനുള്ളസമയവുമായി അല്‍മായ ശബ്ദത്തിന് അതിനു കരുത്തുമുണ്ട്. അത് ഈ വിശ്വാസ വര്‍ഷത്തില്‍ തന്നെ ചെയ്യേണ്ടതല്ലേ?

    ReplyDelete
  2. ഇപ്പോള്‍ കൈവശമുള്ള വിശ്വാസത്തെ റോമാ തൊട്ട് അട്ടപ്പാടിവരെയുള്ള അഭിഷേകക്കാരും ഉത്സവക്കാരും കൂടി കുളംതോണ്ടി താറുമാറാക്കുന്നതിന് മുമ്പ് വല്ലതും ചെയ്താല്‍ നന്നായി.

    ReplyDelete
  3. കുളംതോണ്ടി താറുമാറാക്കുന്നതിന് മുമ്പ് തടയുവാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുകയെന്ന തെരസ്സായുടെ അഭിപ്രായം വളരെ ദീര്‍ഘ വീക്ഷണത്തോടെയുള്ളതാണ്. ഏതു വിധിയും പണം കൊടുത്ത് വക്കീലിനെ വെച്ച് മേല്‍ക്കോടതിയില്‍ അസാധുവാക്കുവാന്‍ പാതിരികള്‍ മിടുക്കരാണ്. ഈ വിധിയിലും വേണ്ടത് ചെയ്തില്ലെങ്കില്‍ നേരിയ പ്രതീക്ഷകള്‍ക്കെ വഴിയുള്ളൂ.

    കോടതികള്‍ പണക്കാര്‍ക്കും പാതിരികള്‍ക്കുമുള്ളതെന്നു പണ്ടു ഏതോ കമ്യൂണിസ്റ്റ്കാരന്‍ പറഞ്ഞതും ഓര്‍ക്കുന്നുണ്ട്. മാധ്യമങ്ങളുടെ വായ്‌ ഇവര്‍ മൂടിക്കെട്ടിയിരിക്കുകയാണ്.പ്രധാന പത്രങ്ങള്‍ മെത്രാന്മാരുടെ ശിങ്കിടികളും. ദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലുള്ള ധീര പത്രപ്രവര്‍ത്തകരെ ഇന്നു പാതിരി പടക്കെതിരെ ആവശ്യമാണ്.രാജാധികാരം രാമ കൃഷ്ണപിള്ളയുടെ വായ്‌ മൂടിക്കെട്ടി സര്‍വ്വതും കണ്ടുകെട്ടിയെങ്കിലും ഇന്നും ജീവിക്കുന്ന മഹാനായ പത്ര പ്രവര്‍ത്തകനാണ് രാമകൃഷ്ണപിള്ള.

    പാതിരിയെ ഒറ്റക്കു കണ്ടാല്‍ എല്ലാം പാവങ്ങളാണ്. അവരുടെ ഇടയില്‍ ഐക്യമത്യം ഉണ്ട്. ഇവര്‍ ഒത്തുകൂടുമ്പോള്‍ മോണ്‍സ്റ്റര്‍ ആകുന്നതാണ് കുഴപ്പം.
    വസ്തുവകകള്‍ക്കുവേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൃഷ്ണയ്യരുടെ ബില്ലിനും പ്രസക്തിയുണ്ടായിരിക്കുമല്ലോ. സഭാ സ്വത്തുക്കളുടെ നിയന്ത്രണം പുരോഹിതരില്‍നിന്നും കൈവിട്ടു പോവുന്നുവെന്നുള്ള സൂചനകൂടിയാണ് ഈ വിധിയെന്ന് കരുതാം.

    ടെക്സാസില്‍ കൊപ്പേല്‍പള്ളി ഇടവകക്കാര്‍ തങ്ങളുടെ പള്ളി പിരിവെടുത്തു നിര്‍മിച്ചിട്ടു അധികംകാലം ആയില്ല. പിരിവു കൊടുത്ത തലമുറകള്‍ ജീവിച്ചിരിക്കെ അങ്ങാടിയത്ത് തിരുമേനി പ്രസംഗത്തില്‍ എന്റെ പള്ളി എന്റെ പള്ളിയെന്നു
    ആവര്‍ത്തിച്ചു പറയുന്നതും ഇടവകക്കാര്‍ക്ക് അമര്‍ഷം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസ്സങ്ങള്‍ ആയി അവിടെ അടിയും പിടുത്തവും നല്ലവണ്ണം നടക്കുന്നുണ്ട്.

    ഒത്തുതീര്‍പ്പെന്നു പറഞ്ഞു ഇരിഞ്ഞാലക്കുടയില്‍നിന്നും ഒരു രുപ്പീ തിരുമേനി എത്തിയിട്ടുണ്ട്. ഷിക്കാഗോയിലെ ഡോളര്‍ തിരുമേനിയോടൊപ്പം ഇപ്പോള്‍ താമസിക്കുന്നു. ഏതോ കൊലയാളിയെ കുഴുച്ചിട്ട കുഴിമാടത്തില്‍ നിന്നും കിട്ടിയ ക്ലാവര്‍ കുരിശു ദൈവികമാക്കണമെന്ന ബിഷപ്പിന്റെ മര്‍ക്കടമുഷ്ടിയും പ്രശ്നങ്ങള്‍ വഷളാക്കിക്കൊണ്ടിരിക്കുന്നു.

    ക്ലാവര്‍വാദികള്‍ വടക്കേന്തിയന്‍ സീറോമലബാര്‍ രൂപതയിലെ ഭരണികുളങ്ങര ബിഷപ്പിനോട് യുദ്ധം തുടങ്ങി. അമേരിക്കയില്‍ ആയിരുന്നപ്പോഴും അദ്ദേഹത്തെ പുരുഷന്മാര്‍ക്ക് പൊതുവേ മതിപ്പായിരുന്നു.ഇവിടെ താമസിക്കുന്ന കാലത്ത് മൂക്കറ്റം കുടിക്കുമെന്നല്ലാതെ സ്ത്രീകളുടെ ഇടയില്‍ കുഴയാന്‍ പോവാത്ത വ്യക്തിത്വം ഉള്ള ഒരു പുരോഹിതനായിട്ടു അറിയപ്പെടുന്നു. തിരുമേനി അര ചട്ടമ്പിയുംകൂടിയെന്നറിയുന്നു.

    അടുത്തകാലത്തു ഭരണി കുളങ്ങരയുടെ കീഴിലുള്ള പള്ളികളില്‍നിന്നും
    ക്ലാവര്‍ കുരിശുകള്‍ നീക്കം ചെയ്തത് സീറോ മലബാര്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

    വിദേശത്തു അഭിഷിക്തര്‍ ഓടി നടക്കുന്നത് അധികാരം പോവുമെന്ന ഭയമാണ്. അല്മെനിയുടെ കൈകളില്‍ അധികാരത്തിന്റെചരടുകിട്ടി മെത്രാനെയും മുകളിലുള്ളവരെയും ആടു രാമാ, ചാടു രാമാ, പാടു രാമായെന്നു കുരങ്ങു കളിപ്പിക്കുന്നകാലം അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല.

    ReplyDelete