Translate

Wednesday, November 7, 2012

മതവും ആത്മീയതയും

ഭയവും കുറ്റബോധവുമാണ്  ഒരു ശരാശരി കത്തോലിക്കന്റെ മുഖമുദ്ര . ആത്മീയഅന്വേഷണത്തിനുള്ള സാദ്ധ്യതകള്‍ 
എല്ലാത്തില്‍ നിന്നും  അവനെ അകറ്റുന്നതും   ഇവ തന്നെ .
ആത്മീയതയില്‍  മതത്തിന്റെ പ്രസക്തി എന്താണ് ?
വിഗ്രഹാരാധനയും ആരോ രചിച്ച ജപങ്ങളും സോസ്ത്രങ്ങളുമാണ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്.
അതിനും ആഴത്തിലെക്കുള്ള അന്വേഷണങ്ങളെ  തിന്മ എന്ന് മുദ്ര കുത്തുകയാണ്   ഇടയരെന്നു അവകാശപ്പെടുന്നവരുടെ അജ്ഞത.
നമ്മുടെ ആത്മീയ സംകല്‍പ്പങ്ങളില്‍  നിന്നും പ്രകൃതി പൂര്‍ണ്ണമായി മാറ്റപ്പെട്ടു .
ഫൈത്ത് ഹീലിംഗ് വഴി താല്‍ക്കാലിക അനുഭൂതികള്‍ കിട്ടിയവരില്‍ ചിലര്‍ അതിന്റെ അടിമകളാവുന്നു,മറ്റു ചിലരോ 
നന്മ അഭിനയിക്കുന്നു .
ശരീരം ,മനസ്സ് ,ആത്മാവ് ഇവയെ എല്ലാം ഒരു പോലെ  പരിഗണിക്കുന്ന ആത്മീയ സാധനകള്‍ ലഭ്യമാണ് -
അന്വേഷിക്കുന്നവര്‍ അവ കണ്ടെത്തുകയും ചെയ്യും .   
       അനൂപ്‌ ജോര്‍ജ് 

1 comment:

  1. പാലാ കിഴതടിയൂര്‍പള്ളിയില്‍ ഫാ.ജെ.മറ്റത്തിന്‍റെ ലങ്കാ ദഹനം.
    തോമസ്‌ മാത്യു ,പാലാ .
    കേരളത്തിലെ സീറോ മലബാര്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും എന്ത് സംഭവിച്ചു? ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ഫാ.പുതുമനയും , എളങ്ങുളം പള്ളി മുറിയും നൂറ്റി നാല്പതു വര്‍ഷം പഴക്കമുള്ള മറ്റൊരു പള്ളിക്കെട്ടിടവും പൊളിച്ചു മാറ്റി ആറുകോടി രൂപയ്ക്ക് പുതിയ എയര്‍ കണ്‍ഡിഷന്‍ഡു പള്ളി മുറി പണിയാന്‍വേണ്ടി ഇടവകക്കാരെ രണ്ടു തട്ടിലാക്കിയ നാരദന്‍ പള്ളി വികാരിയും, പാലായിലെ കിഴതടിയൂര്‍ പള്ളിയിലെ തട്ടിപ് വീരനും അരുപോക്രിയെന്ന സര്‍വ്വനാമവുമുള്ള വികാരി ഫാ..ജോണ്‍ മറ്റവും ,പാലായിലെ ളാലം പുത്തന്‍ പള്ളി കമ്മിറ്റിക്കാരന്‍ പൂവേലി ജോര്‍ജിനെ കല്ലറങ്ങാട്ട് മെത്രാനെ കൊണ്ട് ഡിസ്മിസ് ചെയ്യിപ്പിച്ച വികാരിയും അമേരിക്കയിലെ കൊപ്പളിലെ ഇടവകയില്‍ ഇടവകജനങ്ങളെ ദ്രോഹിച്ച ശാശേരിയും ഒക്കെ കേരളത്തിലെ സീറോമലബാര്‍ സഭയിലെ വാടക ഗുണ്ടകള്‍ ആണ്. ബിഷപ്പുമാര്‍ക്കെതിരെയോ കത്തനാന്മാര്‍ക്കെതിരെയോ അവരുടെ ക്രിമിനല്‍ നടപടികളെ ചോദ്യം ചെയ്യുന്നവരെ ഏതു വിധേനെയും ഒതുക്കി ഇല്ലെന്നാക്കാന്‍ ഓരോ ഇടവകയിലെക്കും" അച്ഛന്‍ പണിയും,വികാരി ഉദ്യോഗവും ആയി വരുന്നവരെ ഇനി അല്മായര്‍ ഏറെ നേരത്തെ അവരുടെ നിലക്ക് നിറുത്താന്‍ ഒരുങ്ങുക.പാലായിലെ കിഴതടിയൂര്‍ പള്ളി പണിയാന്‍ രാവും പകലും വര്‍ഷങ്ങള്‍ ത്യാഗം ചെയ്ത അന്നത്തെ കൈക്കാരന്മാര്‍ XX പള്ളിക്കുവേണ്ടി ദാനം ചെയ്ത കല്‍ക്കുരിശില്‍ അവരുടെ പേര് അന്നത്തെ വികാരിയുടെ അഭിപ്രായപ്രകാരം കൊത്തിവച്ചത് പുതിയ വികാരി ഫാ.ജെ.മറ്റം വന്നപ്പോള്‍ ആകെ കുഴപ്പമായി.അന്നത്തെ വികാരി ഇപ്പോള്‍ അമേരിക്കയില്‍ സുരക്ഷിതനായി അച്ഛന്‍ പണി ചെയ്യുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന പേരുകള്‍ മാറ്റി അവിടെ ബിഷപ്പിന്‍റെ പേര് ചേര്‍ക്കാന്‍ ഫാ.മറ്റം തീരുമാനിച്ചു . ഈയിടെ അപ്രകാരം മെത്രാ ന്‍റെ പെര്ഴുതി വച്ചു .മെത്രാന്‍ കുരിശു ദാനം ചെയ്തില്ലല്ലോ! എന്നിട്ടും പേര് മെത്രാന് വേണം.! അത് നടപ്പാക്കി.കൂടാതെ, പള്ളി പണിക്കു വേണ്ടി ഒരു ലക്ഷത്തില്‍ കവിഞ്ഞ പണം കൊടുത്തവരുടെ പേരുകള്‍പഴയ വികാരി എഴുതി പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ് ഒളിപ്പിച്ചു. ഇതിനു പിന്നിലെ പ്രേരക ബുദ്ധി ഫാ.ജെ.മറ്റത്തിന്‍റെയും കല്ലറങ്ങാട്ട് മെത്രാന്‍റെയും ആണ്. ഫാ.ജോണ്‍ മാറ്റത്തിനെതിരെ അഭിപ്രായം പറയുന്നവരെ പള്ളിയില്‍ പോലും കയറ്റാന്‍ പറ്റാത്ത രീതിയില്‍ ഗൂഡ വേല ചെയ്തു. പഴയ കൈക്കാരന്മാര്‍ ഇപ്പോള്‍ ഈ പള്ളിയില്‍ വരുന്നില്ല. ഞാനാണ് ഈ പള്ളിയുടെ അധികാരി,ഞാന്‍ പറയുന്നതുപോലെയേ ഇവിടെ നടക്കൂ" മറ്റം കല്‍പ്പിച്ചു.ഇങ്ങനെ പാലായിലെ പള്ളികളില്‍ സാത്താന്‍ ഫാ.മറ്റത്തിന്‍റെ രൂപത്തില്‍ പഴയ കൈക്കാരന്മാരെ വേട്ടയാടുകയാണ്. ഇതിനെല്ലാം കാരണം പാലാഅങ്ങാടിയിലും ഒരു മെത്രാന്‍ ഉണ്ട്, കുറെ വൈദിക വിഡ്ഡി കോമരങ്ങളും ഉണ്ട്. വിശ്വാസികളെ ഒതുക്കാന്‍ വാനരനായി ബിഷപ്പിന് വാലില്‍ ചൂട്ടു തീ കൊളുത്തി ഓടി നടക്കുന്ന ഫാ.മറ്റം പാലായില്‍ കിഴതടിയൂര്‍ ലങ്കാ ദഹനം നടത്തുകയാണ്. പാലായില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ദുരന്ത സംഭവങ്ങള്‍ ആണ്. ഇപ്പോള്‍ ഒരു വസ്തുത ന്കാനുക- കേരളത്തിലെ വൈദികരും മെത്രാന്മാരും അല്മായരെ പീഡിപ്പിക്കുകയാണ്.

    ReplyDelete