Translate

Saturday, February 18, 2012

ഇവിടെയെല്ലാം ഭദ്രം!


ബാലരതി പ്രശനം സഭയില്‍ ഉണ്ടെങ്കില്‍ തന്നെ, അത് പാശ്ചാത്യ ലോകത്തെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമാണെന്നും, ഇവിടെ, ഇന്ത്യയിലും ഏഷ്യയിലുമൊക്കെ, ളോഹയിട്ടവരെല്ലാം വിശുദ്ധന്മാരണെന്നുമാണ് കത്തോലി സഭയുടെയും മറ്റു ക്രിസ്തീയ സഭകളുടെയും ഭാവം.

അതൊരു നാട്യം മാത്രമാണ്.  ഇതാ ഒരു മാതൃഭുമി വാര്‍ത്ത.

ആരോപണ വിധേയനായ മലയാളി വൈദികനെ സഭാ ചുമതലയില്‍ നിന്ന് നീക്കി

നാഗ്പ്പുര്‍: ആരോപണ വിധേയനായ മലയാളി വൈദികനെ പൗരോഹിത്യ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്ന് സഭാ നേതൃത്വം വിലക്കി. നാഗ്പ്പുര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. എം.പി. കുര്യനെതിരെയാണ് കൊല്‍ക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് നടപടി സ്വീകരിച്ചിട്ടുള്ളത്.

പതിനൊന്ന് വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വൈദികനെതിരായ നടപടി. ഫാ. കുര്യനെതിരെ ഗിത്തിഖാഡന്‍ പോലിസ് കേസെടുത്തിട്ടുണ്ട്. പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിട്ടുള്ളത് . പള്ളിയിലെ ജീവനക്കാരനാണ് വികാരിക്കെതിരെ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പരാതി നല്‍കിയത്. തന്റെ മകളെ വികാരി രണ്ടു തവണ മാനഭംഗപ്പെടുത്തിയതായിട്ടാണ് പരാതി. ഇക്കാര്യം ജീവനക്കാരന്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. 

വികാരിയുടെ പാര്‍പ്പിടത്തിന്റെ മുകള്‍നിലയിലാണ് ജീവനക്കാരനും കുടുംബവും താമസിക്കുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു, പരാതിയെ തുടര്‍ന്ന് വികാരി ഒളിവില്‍ പോയി. അറസ്റ്റു ചെയ്യാനായി പോലീസ് ഭിലായിലേക്ക് പോയെങ്കിലും ശ്രമം ഫലിച്ചില്ല. പരാതി നല്‍കുന്നത് സംബന്ധിച്ച് കമ്മിറ്റിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടംബവും കേസ് നല്‍കുന്നതില്‍ ആദ്യം പിന്തിരിഞ്ഞ് നിന്നിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റിയാണ് പരാതി സമര്‍പ്പിച്ചത്.

5 comments:

  1. ഫാദര്‍ എം.പി. കുര്യന്‍ വിവാഹിതനായ ഓര്‍ത്തഡോക്സ് സഭയിലെ വികാരിയാണ്‌. എം.എ. ബി.എസ്‌ ബിരുദധാരിയായ ഇദ്ദേഹത്തിനു ഭാര്യയും രണ്ടു ആണ്‍മക്കളുമുണ്ട്. ഇദ്ദേഹത്തിന്‍റെ ടെലഫോണ്‍, ഈമെയില്‍, മക്കളുടെ പേരു വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കാണുന്നു. വിവാഹിതനായ പുരോഹിതനെന്ന നിലയില്‍ ഇദ്ദേഹം സഭയോടും ഭാര്യയോടും മക്കളോടും ഒരുപോലെ കുറ്റക്കാരനാണ്. കത്തോലിക്കാ സഭയിലെ ബാലപീഡകരായ അവിവാഹിത വൈദികരെക്കാള്‍
    വിവാഹിതരായ ഓര്‍ത്തോഡോക്സ് വൈദികരും കുട്ടികളെ ചീത്തയാക്കുമെന്നു വ്യക്തം. കുടുംബ ജീവിതം നയിക്കുന്ന ഈ വൈദികന്‍ ക്രിസ്ത്യാനികള്‍ക്ക് മൊത്തം ഒരു അപമാനമാണ്.
    http://mosc.in/index.php?option=com_priest&task=more&pv=410

    ReplyDelete
  2. ഇവന്‍ (ഫാദര്‍ എം.പി. കുര്യന്‍ ) പണ്ടത്തെ ജോളി വധകേസ്സിലെ വിര (രവി) അച്ഛന്റെ ആരായിട്ടു വരും. ഇവനെ ഒക്കെ ആര്‍.. എസ്.എസ് കാര്‍ക്ക് പിടിച്ചു കൊടുക്ക്‌ - അവര്‍ എല്ലാം മുറിച്ചു കളഞ്ഞു അവനെ കശാപ്പു ചെയ്തു കൊള്ളും. പലനാള്‍ കട്ടവന്‍ ഒരുനാള്‍ പിടിക്കപ്പെട്ടു! ഇവനൊക്കെ ഇതിനു മുന്‍പ് എത്ര പാവം പെണ്‍കുട്ടികളെ മാനബോഗപ്പെടുതിയിട്ടുണ്ടാവും! നാണക്കേട്‌ കൊണ്ടും ആ കുട്ടികളുടെ ഭാവി നശിച്ചു പോകുമെന്നുള്ള ഭീതിയിലും, ദുഖങ്ങള്‍ ഉള്ളില്‍ ഒതുക്കി എത്ര നിഷ്കളങ്ക മനസ്സുകള്‍ ഈ കസ്മലന്റെ താണ്ഡവത്തില്‍ പിച്ചി ചീണ്ടിയിട്ടുണ്ടാവും!

    ആരോക്കെ എന്തൊക്കെ പറഞ്ഞാലും കത്തോലിക്കാ അച്ചന്മാര്‍ തന്നെ ഭേദം!

    ReplyDelete
    Replies
    1. അവസാനം പറഞ്ഞതിന്റെ ലോജിക്‌ ഒരു പിടിയും കിട്ടുന്നില്ലല്ലോ അനോണിമസ് സഹോദരാ. എന്ത് കൊണ്ടാണ് ബാലരതിക്കാരനായ കത്തോലിക്കാ അച്ചന്‍ ബാലരതിക്കാരനായ മറ്റു അച്ചനെക്കാള്‍ ഭേദമാകുന്നത്. എന്താ, കത്തോലിക്ക അച്ഛന്റെ രതി വിശുദ്ധരതി ആണോ?

      പുരോഹിതരുടെ ബാലരതി പ്രവണതയുടെ പിന്നിലുള്ളത് അവിവാഹിതാവസ്ഥയെക്കാള്‍ അധികാരമാണ് എന്നാണ് എന്റെ വിശ്വാസം. വൈദികന്‍ എന്ന നിലയില്‍ ജനം ഇവരില്‍ ഒരുപാട് വിശ്വാസം അര്‍പ്പിക്കുന്നു; അതുകൊണ്ട് ഇവര്‍ക്ക് അവസരം കൂടുതല്‍ കിട്ടുന്നു; പിടിക്കപെട്ടാല്‍ തന്നെ സാമാന്യജനം അവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ മുതിരുകയില്ല; മുതിര്‍ന്നാല്‍ തന്നെ സഭ അവരെ രക്ഷിക്കും എന്ന സുരക്ഷിത ബോധം. ഇതൊക്കെയാണ് പുരോഹിതര്‍ ബാലരതിക്കാര്‍ ആകുന്നതിന്റെ പിന്നില്‍.

      ഇവിടെ കത്തോലിക്കനും അകതോലിക്കനും എന്ന വ്യതാസം എന്താണെന്ന് ഒന്ന് മനസ്സിലാക്കിത്തരാമോ?

      Delete
    2. മലയാളീ കത്തോലിക്കാ പുരോഹിതര്‍, പെണ്ണ് കേട്ടാഞ്ഞിട്ടും, അച്ചന്മാര്‍ കല്യാനം കഴിക്കാവുന്ന ഇതര ക്രിസ്തീയ സഭകളുമായി തുലനം ചെയ്തു നോക്കുമ്പോള്‍, ഇങ്ങനെ പുറത്തു വരുന്ന കേസ്സുകള്‍ എത്രയോ വിരളം.

      Delete
    3. ഹാ, ഹാ, ഹാ! സാറ് ആളൊരു നല്ല തമാശക്കാരന്‍ തന്നെ.

      കത്തോലിക്കാ പുരോഹിതന്‍ കാണിക്കുന്ന കൊള്ളരുതായ്മകള്‍ പുറത്തു വരാത്തത്, അവര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ വിശുദ്ധ പോക്രിത്തരങ്ങള്‍ ആയത് കൊണ്ട് ആണെന്ന് കൂടി പറഞ്ഞോളൂ. കുഞ്ഞാടുകള്‍ എല്ലാം വിശ്വസിക്കാന്‍ ബാധ്യസ്ഥരല്ലേ. ചുമ്മാ തട്ടി വിടണം, മിസ്റ്റര്‍.

      കത്തോലിക്കാ സഭയുടെ ഭീകരമായ മണി പവറിന്റെ മുമ്പില്‍ ഒരു പട്ടിയും കുരക്കുകയില്ലെന്നും, എത്ര തെളിവുകള്‍ ഹാജരാക്കിയാലും, ഞങ്ങളെ അതൊന്നും എശുകയില്ലെന്നും കൂടി വേണമെങ്കില്‍ പറഞ്ഞോളൂ.

      പക്ഷെ നിങ്ങളുടെ കള്ളത്തരങ്ങള്‍ മുഴുവന്‍ ജനവും വെട്ടി വിഴുങ്ങണം എന്ന് നിര്‍ബന്ധം പിടിക്കരുത്. നിങ്ങളുടെ സമ്പത്തിന്റെ മുമ്പില്‍ എല്ലാം അടിയറ വയ്ക്കാന്‍ മനസ്സില്ലാത്ത ചില ജന്മങ്ങള്‍ വംശനാശം വരാതെ അവിടെയും ഇവിടെയും ഒക്കെ ഉണ്ട്. അല്മായ ശബ്ദത്തില്‍ അവര്‍ കൂടുതലാണ്. അത് കൊണ്ടാണ് കൂടെ കൂടെ പറയുന്നത്, എന്റെ ജെ.കെ. കള്ളകശ്മലാ, നിനക്ക് ഇവിടെ നിന്ന് പുളിച്ച തെറി ഉറപ്പാ. താന്‍ ആരാണെന്ന് ഇതിനോടകം അല്മായ ശബ്ദത്തില്‍ ചിലര്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്. Soul & Vision-ഇല്‍ ഒരു ലേഖനം കണ്ടിരുന്നു. കൂടുതല്‍ തെളിവുകള്‍ വേണോ?

      കുറെ ക്കൂടി വിലസിക്കോ.

      Delete