Translate

Wednesday, February 15, 2012

"Monsignors' Mutiny" Revealed by Vatican Leaks


Call it Conspiracy City. Call it Scandal City. Call it Leak City. These days the holy city has been in the news for anything but holy reasons.

"It is a total mess," said one high-ranking Vatican official who spoke, like all others, on the condition of anonymity.

CLICK HERE to read the full report by Reuters.

1 comment:

  1. ഉപജാപത്തിന്‍റെ,രഹസ്യചോര്‍ച്ചയുടെ, ധാര്‍മ്മികവികാരങ്ങളെ വൃണപ്പെടുത്തലിന്‍റെ, സാമ്പത്തികക്രമക്കേടുകളിന്‍റെ പട്ടണമെന്ന നിലയില്‍ വത്തിക്കാന്‍ കഴിഞ്ഞ കുറെക്കാലങ്ങളായി കുപ്രിസിദ്ധി നേടികഴിഞ്ഞിരിക്കുന്നു. ബനഡിക്റ്റു പതിനാറാമന്‍റെ കാലശേഷമുള്ള മാര്‍പാപ്പാ ആരായിരിക്കണമെന്നുള്ള അധികാരവടംവലി വത്തിക്കാന്‍ കൊട്ടാരത്തിനുള്ളിലെ രഹസ്യലഹളയായി മാറിയിരിക്കുന്നു. മൊത്തം കുത്തഴിഞ്ഞ ഒരു ഭരണസംവിധാനമാണ് വത്തിക്കാനില്‍ നടക്കുന്നുവെന്നതില്‍ സംശയമില്ല.

    മദ്ധ്യകാലയുഗത്തിലെ മാര്‍പ്പാപ്പാമാരുടെ പൈശാചിക മത്സരങ്ങള്‍പോലെ ഓരോ ദിവസവും വത്തിക്കാന്‍റെ പ്രതിഛ്ചായക്ക് മങ്ങലേറ്റു കൊണ്ടിരിക്കുകയാണ്.

    അടുത്ത മാര്‍പാപ്പയായി സാധ്യതയുള്ള കാര്‍ഡിനല്‍ ടാര്‍സിസിയോ ബെര്‍തോനെയ്ക്കെതിരായിട്ടാണ് ഈ ആഭ്യന്തരകലാപം. 77വയസ്സുള്ള ബര്‍തോനെ ഇറ്റാലിയന്‍ കര്‍ദ്ദിനാളും‍ മാര്‍പാപ്പയുടെ അടുത്ത സുഹൃത്തും വത്തിക്കാന്‍റെ സെക്രട്ടറിയുമാണ്.

    ബൈബിള്‍പറയുമ്പോലെ പിശാചുക്കളുടെ തലവനായ ലൂസ്സിഫര്‍ വത്തിക്കാന്‍റെ ഭരണാധികാരം ഏറ്റെടുക്കുമെന്നും പ്രവചിക്കുന്നു. ദൈവികശാസ്ത്രത്തിന്‍റെ പേരില്‍ വത്തിക്കാന്‍ പലതട്ടുകളിലാണ്. വത്തിക്കാന്‍ നിരോധിച്ചിരിക്കുന്ന ഫ്രീമാസനറി എന്ന മതതത്വത്തില്‍ വിശ്വസിക്കുന്ന അനേക കര്‍ദിനാള്‍മാര്‍ വത്തിക്കാനിലുണ്ട്. അവരില്‍ ആരെങ്കിലും അടുത്ത മാര്‍പാപ്പായാകുമോയെന്നുള്ള ഭയപ്പാടും ആഗോള കത്തോലിക്കാസഭയിലുണ്ട്.

    ഫ്രീമാസനറി ക്രിസ്ത്യന്‍ സഭയ്ക്കുള്ളിലെ ശക്തിയേറിയ പൈശാചികപ്രേരണയുള്ള മാന്ത്രിക വൈദികരാല്‍ നയിക്കപ്പെടുന്ന ഒരു വിഭാഗമാണ്.

    ഈ സംഘടന അനേക മാന്ത്രികവിദ്യകള്‍, ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ മുതലായവകള്‍ അഭ്യസിച്ചിട്ടുണ്ട്. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് മതങ്ങളില്‍ മാസനറി അഭ്യസിച്ചവര്‍ കൂടുതലായും കാണുന്നു.

    ബാബിലോണ്‍ പേഗന്‍മതത്തില്‍നിന്നും വന്നു കൂടിയതാണ് ഇത്തരം വിശ്വാസം. യേശുവിനെ ദ്വയിതദൈവം ആക്കി പ്രകൃതികളെ നിയന്ത്രിക്കുന്ന പരമശക്തിയെ ഇവര്‍ വിശ്വസിക്കുന്നു.

    ബാബിലോണിയന്‍ യഹൂദരില്‍നിന്നുമാണ് ഈ മതത്തിന്‍റെ തുടക്കം. ഈകൂട്ടര്‍ മതത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മതവിശ്വാസങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ സാധിക്കുകയില്ല. വത്തിക്കാനില്‍ ഇവരുടെ എണ്ണം പെരുകുന്നതായും വാര്‍ത്തകളുണ്ട്. തലയോട്ടികളും തുടയെല്ലുകളും ആരാധനയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നു. ഈ പൈശാചിക ശക്തിയില്‍ വിശ്വസിക്കുന്ന കാര്‍ഡിനാള്‍മാരും സ്വന്തം രക്തത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. വിവാദമെത്രാനായിരുന്ന തട്ടുങ്കലും ഇത്തരം വിശ്വാസം പുലര്‍ത്തിയിരുന്നു. അക്രൈസ്തവമായ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ മഹറോന് തുല്യമായി വത്തിക്കാന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നിര്‍ണ്ണായക ശക്തിയായിരിക്കുമെന്നതില്‍ സംശയമില്ല.

    ReplyDelete