Translate

Thursday, January 31, 2013

റോമന്‍സ് എന്ന സിനിമ വിശ്വാസികള്‍ ഒളിച്ചു കാണുന്നതെന്തുകൊണ്ട് ?

റോമന്‍സ് എന്ന സിനിമ വിശ്വാസികള്‍ ഒളിച്ചു കാണുന്നതെന്തുകൊണ്ട്  എന്നറിയാന്‍  
ജോണി ജെ. പ്ലാത്തോട്ടം  
എഴുതിയ ഈ ലേഖനം വായിക്കുക:

http://marunadanmalayali.com/index.php?page=newsDetail&id=9242

Wednesday, January 30, 2013

വത്തിക്കാന്റെ റീയല്‍എസ്റ്റേറ്റും മുസ്സോളിനിയും വിവാദങ്ങളും

Vatican denies it built property empire on back of Mussolini's money


The Quirinal Palace is a former papal palace, lost under the Lateran Accords, which is today the residence of the Italian President Photo: AP
-----------------------------------------------------------------------------------

വത്തിക്കാന്റെ കൈവശമുള്ള റീയല്‍എസ്റ്റെറ്റ് സാമ്രാജ്യം ഇറ്റാലിയന്‍ ഏകാധിപതി ബെനിറ്റൊ മുസ്സോളിനിയില്നിന്നും ഹസ്യമായി ലഭിച്ച ധനംകൊണ്ട് സമ്പാദിച്ചുവെന്നുള്ള വാര്‍ത്ത വത്തിക്കാന്‍ നിരസിച്ചു. മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ അനുകൂലിച്ചതുകൊണ്ട് വത്തിക്കാനു ലഭിച്ച പാരിതോഷികമെന്നാണ് ലോകവാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്‌. ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുസോളിനിയുടെ പണംകൊണ്ട് റീയല് എസ്റ്റേറ്റ് വാങ്ങിച്ച വാര്‍ത്ത കത്തോലിക്കസഭ നിഷേധിച്ചിട്ടില്ലെന്നും, എന്നാല്‍ 92 മില്യന്‍ ഡോളര്‍ മുസോളിനി വത്തിക്കാന് കൊടുക്കുവാനുണ്ടായ സാഹചര്യത്തെ തെറ്റായരീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് നിരസിച്ചിരിക്കുന്നതെന്നും Jan. 22, 2013 ലെ റ്റെലെഗ്രാഫ് റിപ്പോര്‌ട്ട് ചെയ്തിട്ടുണ്ട്. ഇതും ചരിത്രപരമായി തെറ്റെന്നാണ് വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് വസിക്കുന്ന കൊട്ടാരംപോലും ഒരിക്കല്‍ മാര്‍പാപ്പയുടെതായിരുന്നു. ലാറ്റിന്‍ ഉടമ്പടി അനുസരിച്ച് നഷ്ടപ്പെട്ടതാണ്.1860ല് ഇറ്റലിയിലെ രാജാവ് വത്തിക്കാന്റെ വക പല പ്രദേശങ്ങളും കീഴടക്കിയപ്പോള്‍ വത്തിക്കാന് നഷ്ടപ്പെട്ട വസ്തുവകകളുടെയും കരപ്രദേശങ്ങളുടെയും നഷ്ടപരിഹാരം മുസ്സോളിനി സര്‍ക്കാര്‍ നല്‍കുകയുണ്ടായി. 1929ലെ ലാറ്റിന്‍ഉടമ്പടി പ്രകാരമാണ് വത്തിക്കാന്‍ ഈ പണം സ്വീകരിച്ചത്. അന്ന് മുസ്സോളിനിയുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ചാണ് വത്തിക്കാനെ മുസ്സോളിനി സക്കാ പരമാധികാരമുള്ള ഒരു രാഷ്ട്രമായി അംഗീകരിച്ചത്. മുമ്പ് വത്തിക്കാന്റെ അധീനതയില്‍ ഉണ്ടായിരുന്ന പേപ്പല്‍സ്റ്റേറ്റുകളുടെ പരമാധികാരം വത്തിക്കാന്‍ ഉപേക്ഷിക്കുകയും ചെയ്തു.


80 കൊല്ലങ്ങളായി ഇറ്റലിയും വത്തിക്കാനുമായുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പണംകൊണ്ട് മേടിച്ച വസ്തുവകകളെന്നു പകല്‍ പോലെ പൊതുജനത്തിനു അറിവുണ്ടായിട്ടും ഒരു പുതിയ കഥയായി പ്രസിദ്ധീകരിച്ചത് തികച്ചും വിചിത്രമാണ്. ഈ കഥയില്‍ പുതിയതായി ഒന്നും ഇല്ലെന്നും വത്തിക്കാന്റെ വക്താക്കള്‍ പറയുന്നു. വത്തിക്കാന്റെ ഫോണ്‍ ബുക്കില്‍ വര്‍ഷങ്ങളായി ഈ വസ്തുവകകളുടെ കാര്യം വിശദമായി ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് വസ്തുവകകളുടെ വിവരങ്ങളടങ്ങിയ APSA യും വത്തിക്കാന്റെ സ്വത്തുക്കളെന്നു കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം തെറ്റായ വിവരങ്ങള്‍വഴി വത്തിക്കാനെ താറടിക്കുവാന്‍ ചില സ്ഥാപിത താത്പര്യക്കാര്‍ കരുതികൂട്ടി രചിച്ച വാത്തകളെന്നും അനുമാനിക്കണം.

ലാറ്റിന്‍ ഉടമ്പടിയെപ്പറ്റി വ്യക്തമായ ചരിത്രമുള്ളതാണ്. 1860ല്‍ ഇറ്റാലിയന്‍രാജാവ് അക്രമിച്ചെടുത്ത വത്തിക്കാന്റെ പ്രദേശങ്ങള്‌ക്കു 1929 വരെ പരിഹാരം കണ്ടെത്തിയിരുന്നില്ല. മാര്‍പാപ്പ അടിസ്ഥാനപരമായി വത്തിക്കാന്റെ തടവുകാരനായിരുന്നു. മുസോളിനിയുടെ സാമ്രാജ്യം വിപുലമാക്കികൊണ്ടിരുന്ന കാലവും. മുസോളിനിക്ക് സുഗമമായ ഭരണത്തിനു ആത്മീയനേതാവായ മാര്‍പാപ്പയുടെ അനുഗ്രഹവും ആവശ്യമായിരുന്നു. രാജ്യത്തിലെ ജനങ്ങളുടെ ആഗ്രഹം അനുസരിച്ചാണ് മുസ്സോളിനി 70 കൊല്ലങ്ങളായി വഷളായിരുന്ന വത്തിക്കാനുമായുള്ള ഈ പ്രശ്നം പരിഹരിച്ചത്. ഭരിക്കുന്ന രാജ്യത്തെ അനുകൂലിക്കുകയെന്ന നയം പട്ടാളം ഇല്ലാത്ത വത്തിക്കാന് സ്വീകരിക്കണമായിരുന്നു. അന്ന് ഭരണാധികാരികളെ പിണക്കിയാല്‍ വത്തിക്കാന്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്നു.

മുസ്സോളിനിയില്നിന്നും കിട്ടിയ ഭീമമായ പണത്തിനു പകരമായി മുസ്സൊലിയുമായി ഒരു സമാധാനഉടമ്പടി ഉണ്ടാക്കി. വത്തിക്കാന്‍ ബുദ്ധിപൂര്‍വ്വം പണം അനേക തുറകളില്‍ നിക്ഷേപിക്കുകയും ചെയ്തു. അമേരിക്ക എഴുത്തുകാരനായ തോമസ്‌ റീസിന്റെ ‍ "Inside the Vatican", എന്ന ബുക്കിലും മുസ്സൊലിനിയുമായി 1929ലെ വത്തിക്കാന്റെ ഉടമ്പടിയനുസരിച്ച് 92 മില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചതെന്നും എഴുതിയിട്ടുണ്ട്. നഷ്ടപരിഹാര തുകയില്‍ കുറെ വത്തിക്കാനിലെ ട്രെയിന്‍സ്റ്റേഷ പണിയുവാനും ഓഫീസ് കെട്ടിടത്തിനായും ഉപയോഗിച്ചു. കുറെ സ്വത്ത് പൈതൃകമായി മാറ്റിവെച്ചു. ഈ പണംകൊണ്ട് എന്‍ഡോവ്മെന്റ് ഫണ്ടും സാധു ഫണ്ടും സ്ഥാപിച്ചുവെന്നും വത്തിക്കാനില്‍ നിന്നു ഫാദര്‍ റീസ് വ്യക്തമാക്കി.


ലണ്ടനിലും, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സിലുമുള്ള കെട്ടിടങ്ങളെല്ലാം പൈതൃക സ്വത്തുക്കളെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുവകകളുടെ വ്യക്തമായ രേഖകള്‍ വത്തിക്കാന്‍ സൂക്ഷിക്കുന്നുമുണ്ട്. മുസോളിനിയില്‍നിന്നും കിട്ടിയ നഷ്ടപരിഹാരതുകകൊണ്ട് ഇന്നും മാര്‍പാപ്പാക്ക് നേട്ടങ്ങള്‍ ഉണ്ടെന്നുള്ളതും സത്യമാണ്. ലോകമാധ്യമങ്ങള്‍ മുഴുവനായി യഹൂദരാണ് കൈകാര്യം ചെയ്യുന്നത്. കത്തോലിക്കസഭയെ ചെറുതാക്കുവാന്‍ ഓരോകാലത്തും ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇവര്‍ ഇറക്കുക പതിവാണ്.പന്ത്രണ്ടാം പീയൂസ്സിനെപ്പറ്റിയും  പോള്ആറാമനെപ്പറ്റിയും കുപ്രസിദ്ധങ്ങളായ വാത്തകള്‌ ഇതിനുമുമ്പും യഹൂദമീഡിയാകള് പ്രചരിപ്പിച്ചിട്ടുണ്ട്.


അല്‍മായശബ്ദം കത്തോലിക്കസഭയ്ക്ക് എതിരല്ല, ഏതൊരു പുരോഹിതനെക്കാളും നമ്മള്‍ ജനിച്ചുവളര്‍ന്ന സഭയെ സ്നേഹിക്കുന്നുവെന്ന് ഈ ബ്ലോഗിനെ വിമശിക്കുന്നവ മനസിലാക്കട്ടെ. ഈ പോസ്റ്റ് അല്‍മായശബ്ദം നയങ്ങള്ക്കെതിരെങ്കില്‍ അഡ്മിനിസ്റ്റ്രേറ്റര്ക്ക് ഡിലീറ്റ് ചെയ്യുവാന്‍ പൂര്‍ണ്ണമായ അധികാരം ഉണ്ട്. ആഗോള വാത്തയായതുകൊണ്ട് സത്യമെന്ന് എനിക്ക് തോന്നിയത് ഞാന്‍ എഴുതി. കാലഹരണപ്പെട്ട പല ചരിത്ര ദുഃഖ സത്യങ്ങളും ഇങ്ങനെയെങ്കിലും ലോകമാധ്യമങ്ങളില്‍ വന്നതുകൊണ്ട് നിഷ്പക്ഷമായി വിലയിരുത്തുവാ കഴിഞ്ഞതിലും സമാധാനിക്കാം.

Tuesday, January 29, 2013

അനവസരത്തില്‍ ദുരുദ്ദേശ്യപ്രേരിതമായ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍


-->
കഴിഞ്ഞ ദിവസം മറ്റൊരാള്‍ എഴുതിയ ഒരു ലേഖനം നമ്മുടെ ഒരു പ്രധാന കോണ്‍ട്രിബ്യൂട്ടര്‍ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുസോളിനിക്ക് മാര്‍പ്പാപ്പാ ചെയ്തുകൊടുത്ത സഹായങ്ങള്‍ക്കു ലഭിച്ച പ്രതിനന്ദിയും പ്രതിഫലവും അനേകം രാജ്യങ്ങളില്‍ സ്വത്തായി ഇന്ന് വത്തിക്കാനുണ്ട് എന്ന പരാമര്‍ശമുള്ള ആ ലേഖനം വായിച്ചവര്‍ക്കെല്ലാം ഇഷ്ടപ്പെട്ടതുമാണ്. എന്നാല്‍, അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റു ചെയ്തത് എന്തുകൊണ്ടെന്ന് പലരും ചോദിച്ച സാഹചര്യത്തിലാണ് ഈ ലേഖനം.  

ആ ലേഖനം എഴുതിയ ആള്‍ ജര്‍മ്മനിയില്‍ ബിഷപ്പ് അറയ്ക്കന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു എന്നതുതന്നെയാണ് പ്രധാന കാരണം. ആ ലേഖനം നമ്മുടെ ബ്ലോഗില്‍ നമ്മുടെ ഒരു കോണ്‍ട്രിബ്യൂട്ടറിലൂടെ പ്രസിദ്ധീകരിച്ചതിനു പിന്നില്‍ ചില ഉപജാപങ്ങളും സാമ്പത്തികവും രാഷ്ട്രീയവുമായ ചില താത്പര്യങ്ങളുമുണ്ടെന്ന് ജര്‍മ്മനിയില്‍നിന്ന് നമ്മുടെ ഒരു അഭ്യുദയകാംക്ഷി വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് ആ ലേഖനം ഡിലീറ്റു ചെയ്തത്
അല്മായശബ്ദവും സോള്‍ ആന്‍ഡ് വിഷനും ഓശാനയും പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ വത്തിക്കാന് എതിരാണ് എന്നു വരുത്തിത്തീര്‍ക്കുക എന്നതാണ് ബിഷപ്പ് അറയ്ക്കന്റെ ഒരു ലക്ഷ്യം. സാധാരണ സീറോമലബാര്‍ വിശ്വാസികളെക്കൂടി ലത്തീന്‍ വിരോധികളാക്കുക എന്നത് മറ്റൊരു ലക്ഷ്യം. 

ഒരു മലയാളി ബിഷപ്പ് മാര്‍പ്പാപ്പായാകുന്നതായി സങ്കല്പിക്കുന്ന ഒരു നോവലാണ് ശ്രീ ചാക്കോ കളരിക്കല്‍ എഴുതിയ ഇടയന്‍. ലോകത്തിലെ ഏറ്റവും സജീവമായ സഭയായ ഭാരതസഭയുടെ പൈതൃകം പൗരസ്ത്യസഭകളുടേതല്ലെന്നും അതിന്റെ പാരമ്പര്യവും വ്യക്തിസഭയെന്ന നിലയിലുള്ള തനിമയും വീണ്ടെടുത്താല്‍ നമ്മുടെ നല്ലൊരു മെത്രാനു മാര്‍പ്പാപ്പാവരെ ആകാന്‍ കഴിയുമെന്നുമാണ് ചാക്കോ കളരിക്കല്‍ ആ നോവലിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്

എന്നാല്‍, കാറല്‍ മാര്‍ക്‌സിന്റെ ദാസ് കാപ്പിറ്റല്‍ കമ്യൂണിസ്റ്റു നേതാക്കളെക്കാള്‍ പഠിച്ചിട്ടുള്ളതും കമ്യൂണിസം വരാതിരിക്കാനും മുതലാളിത്തം നിലനിര്‍ത്തുന്നതിനുമായി ഉപയോഗിച്ചിട്ടുള്ളതും മുതലാളിത്തത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നു പറയുന്നതുപോലെ കേരളസഭയില്‍ ഒരു വിപരീതസ്വാധീനം ആ നോവല്‍ ഉളവാക്കിയിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു. അറയ്ക്കനും ആലഞ്ചേരിക്കും ഒക്കെ തങ്ങള്‍ക്കും മാര്‍പ്പാപ്പായാകാന്‍ സാധിക്കുമെന്നു സ്വപ്നം കാണാന്‍ ഒരുപക്ഷേ, ആ നോവല്‍ പ്രേരകമായിട്ടുണ്ടാവാം. പക്ഷേ, ശ്രീ കളരിക്കലിന്റെ സത്യസങ്കല്പത്തിന്റെ തരിപോലും ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നും സഭാചരിത്രത്തില്‍ കാണുന്നതുപോലെ ചില കുതന്ത്രങ്ങളിലൂടെ മാര്‍പ്പാപ്പായാകാന്‍ തങ്ങള്‍ക്കും സാധിക്കും എന്നു സങ്കല്പിക്കാനേ കഴിയുന്നുള്ളു എന്നും പ്രത്യേകം പറയേണ്ടതുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും

കേരളസഭാധികാരികള്‍ ഈ സഭ പൗരസ്ത്യസഭയാണെന്നു സമ്മതിച്ചുകൊടുത്തത് പാശ്ചാത്യസഭയില്‍ സഭാധികാരികള്‍ക്കു കിട്ടുന്ന പ്രശസ്തിയും പണവും കൂടുതല്‍ അളവില്‍ സ്വന്തമാക്കാനായിരുന്നു. (ഈര്‍ക്കിലി പാര്‍ട്ടിയില്‍ മുറിമൂക്കനും നേതാവാകാമല്ലൊ).   
അവരിപ്പോള്‍ ശ്രമിക്കുന്നത് പാശ്ചാത്യസഭയ്ക്ക് സംഭവിച്ചിട്ടുള്ള അപചയങ്ങളെയെല്ലാം ഉയര്‍ത്തിക്കാട്ടി പൗരസ്ത്യസഭകളുടെയെല്ലാം നേതൃത്വത്തില്‍ സ്വയം അവരോധിക്കാനും അമേരിക്കയിലെ മലയാളികളെ ലത്തീന്‍ റീത്തിനെതിരെ തിരിച്ചുവിടാനും അവിടെയും ഇറ്റലിയിലുമെല്ലാം വസ്തുക്കള്‍  വാങ്ങിക്കൂട്ടാനുമൊക്കെയാണ്. അമേരിക്കയില്‍ എഴുപതു ലക്ഷം ഡോളറിന് ഒരു പഴയ സെമിനാരി വാങ്ങി സീറോമലബാര്‍മിഷനെ ആഗോളതലത്തില്‍ ശക്തമാക്കാന്‍ പദ്ധതിയുണ്ടെന്ന് സീറോമലബാര്‍ വോയ്സ് പ്രസ്താവിച്ചിട്ടുണ്ട്. (മാര്‍ അറയ്ക്കന്റെ  കള്ളപ്പണം വെളുപ്പിക്കാനുംകൂടിയാണിതെന്നാണ് അല്മായശബ്ദത്തിനു കിട്ടിയിട്ടുള്ള അറിവ്). അതിനായി മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആലഞ്ചേരിയും സീറോമലബാര്‍സഭയുടെ ഫിനാന്‍സു മിനിസ്റ്റര്‍ എന്നു വിളിക്കപ്പെടേണ്ട ബിഷപ്പ് അറയ്കനും ജനുവരി 20-ന് അമേരിക്കയില്‍ എത്തിയിട്ടുണ്ടെങ്കിലും രണ്ടാമന്‍ ടെക്സാസിലുള്ള ഒരു വീട്ടില്‍ ഒളിവില്‍കഴിയുകയാണെന്നും പരസ്യമായി രംഗത്തെത്തിയിട്ടില്ലെന്നും അറിയുന്നു. രഹസ്യമായി എന്തെല്ലാമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് എന്നു വ്യക്തമല്ല. എങ്കിലും അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ ആദ്യമേ സൂചിപ്പിച്ച ലക്ഷ്യം നേടാനായുള്ള കരുനീക്കമായിരിക്കണം.

കുശാഗ്രബുദ്ധിയായ വത്തിക്കാന്‍ ഇതെല്ലാം മനസ്സിലാക്കി വിദേശരാജ്യങ്ങളില്‍ കേരളസഭയ്ക്കായി വസ്തുവകകള്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ടിരിക്കുകയാണെന്നറിയുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വത്തിക്കാനെതിരെ ഒരു പ്രചാരണം നടത്തി വത്തിക്കാനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ബിഷപ്പ് അറക്കനും മേജര്‍ ആര്‍ച്ച് ബിഷപ്പ്  ആലഞ്ചേരിയും എന്ന് കേള്‍ക്കുന്നു. അതിന്റെ ഭാഗമായാണത്രെ മുസോളിനിയും വത്തിക്കാനുമായി ഉണ്ടായിരുന്ന അനാശാസ്യബന്ധത്തെപ്പറ്റിയുള്ള പ്രചാരണം ഇപ്പോള്‍ പെട്ടെന്ന് വ്യാപകമായി അഴിച്ചുവിട്ടിരിക്കുന്നത്

നാം യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കുകയും തുറന്നെഴുതുകയും ചെയ്യുന്നവരാണെങ്കിലും അനവസരത്തില്‍ ചില പ്രത്യേക ദുരുദ്ദേശ്യങ്ങളോടെ നടത്തപ്പെടുന്ന പ്രചാരണങ്ങളില്‍ പങ്കാളിയാകുന്നത് ദോഷം ചെയ്‌തേക്കും എന്ന് നമ്മുടെ ആ അഭ്യുദയകാംക്ഷി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ആ പോസ്റ്റ് ഡിലീറ്റു ചെയ്തത്.

ഇത്, അത്, പരമാര്‍ത്ഥം


ഇത്, അത്, പരമാര്‍ത്ഥം

ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. ക്രിസ്തീയ മതതത്ത്വങ്ങളില്‍ ആഴമായ അറിവ് നേടിയിട്ടുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ പോലും ഏറെനാള്‍ അവര്‍ പരിശീലിച്ച മതാവബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വിശ്വാസികളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ വരുത്തിവച്ചുകൊണ്ട് വഴിമാറി നടക്കുന്ന സംഭവങ്ങള്‍ കുറവല്ല. എന്നാല്‍ ഹൈന്ദവേതര മതബോധനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നല്‍കാന്‍ മടിക്കുന്ന, ഭാരതീയ തത്ത്വചിന്തയെക്കുറിച്ചുള്ള അറിവുകള്‍ സ്വമേധയാ സ്വായത്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള വ്യക്തികള്‍ അവരുടെ അവബോധങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ഇല്ലാത്തയേതോ മികവും തികവും ഹൈന്ദവ പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വേദാന്തസൂത്രം*) ഉണ്ടെന്നല്ലേ ഇതിന്റെ സാരം? എന്റെ വഴിക്ക് ഞാനും വര്‍ഷങ്ങളോളം ഈ രണ്ടാമത്തെ വഴിയേ സഞ്ചരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പരമമായ സത്ത, ആത്മാവ്, സത്യം എന്ന സനാതന മൂല്യങ്ങളെപ്പറ്റി ജീവപരിപോഷിതവും അതേ സമയം ക്രിസ്തുമതസിദ്ധാന്തങ്ങളില്‍ പ്രത്യക്ഷമായി കാണാത്തതുമായ എന്തെങ്കിലും അറിവുകള്‍ ലഭ്യമായതില്‍ ആഹ്ലാദിക്കാമെങ്കില്‌, അതിനുള്ള എല്ലാ പുണ്യവും മുന്‍ചൊന്ന മൂന്നു ചിന്താസരണികളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്.

ക്രിസ്തുമതത്തില്‍ ദൈവമെന്നും പുണ്യമെന്നും മോക്ഷമെന്നുമൊക്കെ പറയുമ്പോള്‍ വളരെയധികം ഓജസ് ചിതറിപ്പോകുന്നത്‌ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സഗുണദിവ്യത്വം സമയദേശസങ്കല്‍പ്പങ്ങളിലൂടെയാണ് അറിയപ്പെടുന്നത് എന്നതുകൊണ്ടാണ്. ഉപനിഷത്തിന്റെ ഭാഷയില്‍ അങ്ങനെയൊരു കുറവ് കടന്നുകൂടുന്നില്ല. അവിടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വിവേചനങ്ങള്‍ ഈശ്വരീയതയേയും തദ്വാരാ നമ്മെയും ബാധിക്കുന്നേയില്ല. കാരണം, അതില്‍, എല്ലായിടത്തും എപ്പോഴും അതിന്റെ പൂര്‍ണതയില്‍തന്നെ ആയിരിക്കുന്ന ചൈതന്യം നിര്‍ഗുണബ്രഹ്മമാണ്. അത് എന്നിലെന്നപോലെ ഞാന്‍ കാണുന്നതും ബന്ധപ്പെടുന്നതുമായ എല്ലാറ്റിലും ഒരുപോലെയാണെങ്കില്‍, എന്താണ് പിന്നെയെന്നെ അലട്ടാനുള്ളത്? ആ ചൈതന്യത്തിന് വിട്ടുവിട്ട് ഓരോന്നിലും ആയിരിക്കാനാവില്ല എന്ന ബോധ്യം വന്നുകഴിഞ്ഞാല്‍, ഓരോ നിമിഷവും, ഇപ്പോള്‍ ഇവിടെ അനുഭവവേദ്യമായ മോക്ഷമായിത്തീരുന്നു. അന്വേഷണങ്ങളുടെ അവസാനമാണത്.

മനഃശാസ്ത്രപഠനത്തിന്റെ ഭാഗമായി പല പാശ്ചാത്യ/പൌരസ്ത്യ ചിന്തകരെ അറിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു വശത്തുനിന്നും എന്റെ മനസ്സിനിണങ്ങിയ ഓരോരുത്തര്‍ എറിക് ഫ്രൊം (Eric Fromm), നിത്യചൈതന്യയതി എന്നിവരാണ്. ഭാഷയില്‍ ത്  ജീവന്റെ ശബ്ദമാണെന്നും മനഃശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമായി വരുന്ന ഒരു വിവക്ഷ 'ഇത്' എന്നുള്ളതാണെന്നും യതി കണ്ടെത്തിയിട്ടുണ്ട്. (ഈശാവാസ്യോപനിഷത്ത് - വ്യാഖ്യാനം). 'ഇത്' എന്നതിനെ അനുഗമിക്കുന്ന ചോദനകളാണ് ഇതെന്ത്, ഇതെന്തുകൊണ്ട്, ഇതെവിടെനിന്ന് തുടങ്ങിയവ. സ്ഥലത്തിലും കാലത്തിലും വസിക്കുന്ന നമുക്ക് 'ഇത്' (വേദാന്തഭാഷയില്‍ ഞാനും നീയും 'ഇത്' ആണ്. ത്വം എന്ന വിവക്ഷയില്‍ ഞാനും നീയും ഉള്കൊള്ളുന്നുണ്ട്.) ഉടനടി സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരന്വേഷണമായി മാറും. നാമറിയാതെതന്നെ നമ്മുടെ മേധ മനഃനശാസ്ത്രത്തില്‍ നിന്ന് ദര്‍ശനശാസ്ത്രത്തിലേയ്ക്ക് ചാടും. കാരണം, ഇതെന്താണെന്നു പറയണമെങ്കില്‍ 'അത്
 വേണം. (അത് = തത് = സത് =സത്തയുള്ളതെല്ലാം). ഇതിനെയും അതിനെയും കൂട്ടിയിണക്കി, ഇത് അതാണ്‌ എന്ന് പറയുന്നിടത്ത് വേദാന്തസാരം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. സത്യമായി അനുഭവപ്പെടുന്നതെല്ലാം സത് ആണ്.** അതുതന്നെയാണ് തത്. ഇനിയാണ് ഉപനിഷദ്ഭാഷയുടെ അനന്തസൌന്ദര്യം വെളിപ്പെടുന്നത്. തത് ത്വം ആണെന്നുള്ള ഒറ്റ സത്യത്തിലേയ്ക്ക് എടുത്തുചാടി തത്ത്വമസി (തത് ത്വം അസി = നീ അത് ആണ്) എന്ന് മനസ്സിലാക്കുമ്പോള്‍ ആത്മശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും എല്ലാം ഒരൊറ്റ അറിവായി സംഗ്രഹിക്കപ്പെടുകയാണ്.

ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം, ഭാഷയിലെ ചില ശബ്ദങ്ങള്‍ക്ക്‌ ദേശത്തെയും കാലത്തെയും ഉല്ലംഘിക്കാനുള്ള കഴിവുണ്ട് എന്നതാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന് നമ്മുടെ ഭാഷയിലെ ശബ്ദങ്ങളെ രൂപപ്പെടുത്തുന്ന അദ്ഭുതം എത്ര വശ്യമാണ്! ഈ ലേഖനത്തിലൂടെ സംഭവിക്കുന്നതുപോലെ, എഴുത്ത് എന്ന ഉപാധിവഴി എന്റെ മനസ്സ് എത്രയോ ദൂരെയുള്ള മറ്റു മനസ്സുകളുമായി സംവദിക്കുന്നു. കാരണം, വാക്കിലെ സന്ദേശം വൈദ്യുതിപോലെ ഊര്‍ജ്ജവാഹിനിയായിത്തീരുന്നു. 


ഇതൊന്നു  ശ്രദ്ധിക്കുക. ചലിക്കാന്‍ സമയം (time is defined as space between experiences) വേണം. അവസാനമുള്ളതിനേ സമയമുള്ളൂ. ചലിക്കാന്‍ ഇടം വേണം. പരിമിതിയുള്ളതിനേ ഏതെങ്കിലും ഇടത്തില്‍ ചലിക്കാനാവൂ. പൂര്‍ണവും സര്‍വ്വവ്യാപിയുമായതിന് ചലനമോ മാറ്റമോ ഇല്ല. ഈ അര്‍ത്ഥങ്ങളെല്ലാവും ഉള്‍ക്കൊള്ളുന്ന, ഭാഷയിലെ ഏറ്റവും സാന്ദ്രതയേറിയ ശബ്ദം ത്ത്വം (ത് + ത്വം) ആണ്. ഉണ്മയായ ഉണ്മയെല്ലാം തത് ആണെന്ന് പറയുമ്പോള്‍, ഛാന്ദൊക്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യം എല്ലാ അറിവിന്റെയും അറിവായിത്തീരുന്നു. ത്വം അല്ലാത്തതെല്ലാം തത് ആണ് എന്നല്ല, മറിച്ച്, ത്വം, തത്, സത് - ഇവ മൂന്നും ഒന്നുതന്നെ എന്നാണ് ഈ മഹാവാക്യത്തിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം; അതാണ്‌ പരമാര്‍ത്ഥം - എന്തിനും ഏതിനും ആത്യന്തികമായി കൊടുക്കാവുന്ന അര്‍ത്ഥം.

ഈ തത്ത്വം ഉള്ളില്‍ തെളിഞ്ഞാല്‍ മാത്രമേ നമ്മുടെ അകതാരില്‍ സൌന്ദര്യം പോലും ആസ്വാദ്യകരമാകുകയുള്ളൂ. ഒരു നിമിഷത്തേയ്ക്കാണെങ്കില്‍ ഒരു നിമിഷത്തേയ്ക്ക് മനസ്സിനെ അഹത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയും അത്രയും നേരം മനസ്സിന് ഹരം പകരുകയും ചെയ്യാനാവുന്നതെന്തോ, അത് സുന്ദരമാണ്. അത് മറ്റൊന്നിലോ മറ്റൊരാളിലോ ആണ് എന്ന തോന്നലുളവാക്കുവോളം അത് സൌന്ദര്യത്തിന്റെ മികവിലെത്തുകയോ മനസ്സിനെ പൂര്‍ണ ഹരത്തില്‍ കൊണ്ടെത്തിക്കുകയോ ചെയ്യുന്നില്ല. രണ്ടെന്നുള്ള ചിന്തയുദിക്കാതെ, "ഹാ, സുന്ദരം!" എന്ന അനുഭവമുണ്ടാകുന്നത് എപ്പോഴോ, അപ്പോള്‍ മാത്രമാണ് സൗന്ദര്യാസ്വാദനം സംഭവിക്കുന്നത്‌. എന്നാല്‍, ആദ്യത്തെ പടിവരെ മാത്രമേ മിക്കവരും എത്തുന്നുള്ളൂ. അതുകൊണ്ടാണ് നല്ലതെന്ന് തോന്നുന്നതിന്റെയൊക്കെ പടങ്ങളും (stills) ചലച്ചിത്രങ്ങളും (movies) എടുത്തു സൂക്ഷിക്കണമെന്ന ആഗ്രഹം ജനിക്കുന്നത്. അതിനപ്പുറത്തെ തലത്തിലാകട്ടെ, സൗന്ദര്യത്തെ നാം ആവാഹിക്കുകയാണ്. അത് നമ്മിലാണ്. അത് നഷ്ടപ്പെടുമെന്ന ഭയത്തിന് അപ്പോള്‍ അടിസ്ഥാനമില്ല. അതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാന്‍ അതിന്റെ പടം വേണ്ടിവരുന്നില്ല. സൗന്ദര്യദായകമായി അനുഭവിച്ചത് എന്റെതന്നെ ഭാഗമാണെന്നും ഞാന്‍ അതിന്റെ ഭാഗമാണെന്നുമുള്ള അറിവില്‍ അത് അങ്ങനെത്തന്നെ ആയിക്കഴിഞ്ഞു എന്നതാണ് വ്യത്യാസം. അതാകട്ടെ വളരെ സാരമായ ഒരു വ്യത്യാസം തന്നെയാണ്.

സംസാരവും നിത്യവര്‍ത്തമാനവും 
നാം വാരിക്കൂട്ടിയും പിടിച്ചുപറിച്ചും വയ്ക്കുന്ന ഒന്നിലും സത്യത്തില്‍ നാം സൌന്ദര്യം കാണുന്നില്ല എന്നത് ഒരു വലിയ  സത്യമാണ്. താത്ക്കാലികമായ ഉപഭോഗതൃഷ്ണ മാത്രമാണ് അതുകൊണ്ട് പോഷിപ്പിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. അടുത്തുള്ളവര്‍ തമ്മില്‍ മാതമല്ല, എത്ര ദൂരെയായിരുന്നാലും ഇഷ്ടമുള്ളപ്പോഴെല്ലാം തമ്മില്‍ ബന്ധപ്പെടാനുള്ള ഉപാധികള്‍ക്ക് ഇന്നൊരു കുറവുമില്ല. എന്നാല്‍ ബന്ധങ്ങള്‍ മനുഷ്യരെ പലപ്പോഴും തെറ്റിദ്ധാരണയിലും അതൃപ്തിയിലും കൊണ്ടെത്തിക്കുന്നു. കാഴ്ചപ്പാടുകളും താത്പര്യങ്ങളും വ്യത്യസ്തമാകുന്നതാണ് ഇതിനു കാരണം. അറുതിയില്ലാത്ത ഈ മാതിരി ദ്വൈതം കൊണ്ട് ദുഖഃപൂരിതമായിരിക്കുന്ന ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. സംസാരത്തെ മറികടക്കാമോ? കടക്കാം എന്ന സദ്‌വാര്‍ത്ത തരുന്നത് വേദാന്തമാണ്. അതിനുള്ള വഴി മുമ്പ് സൂചിപ്പിച്ച അറിവിന്റെ അറിവാണ്. ആരേയും ഒന്നിനേയും വെളിയില്‍ നിറുത്താതിരിക്കുക, ഭാവിയും ഭൂതവും ഈ വര്‍ത്തമാനത്തില്‍ തന്നെയുണ്ട്‌ എന്നയറിവ് സ്വാഭാവികമായിത്തീരുക എന്നതാണ് ഒരാള്‍ ഈ അറിവിലെത്തി എന്നതിന്റെ തെളിവ്. അയാള്‍ക്ക് നീയും ഞാനും അവരും വ്യവഹാരഭാഷയില്‍ മാത്രം നിലനില്‍പ്പുള്ള അസത്യങ്ങളാണ്. സത്യത്തില്‍ ഒന്നും തന്നില്‍നിന്ന് അന്യമാകുന്നില്ല. വെട്ടിപ്പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ആര്‍ത്തിക്കോ വ്യക്തിപരമായ പരാതികള്‍ക്കോ അയാളുടെ മനസ്സില്‍‍ ഒട്ടും ഇടമില്ല. അനുഗ്രഹങ്ങള്‍ക്കായുള്ള അര്‍ത്ഥനയോ യാചനയോ ഒരിക്കലും അയാള്‍ക്ക്‌ ഒരാവശ്യമായി തോന്നുകയില്ല. തത്ര കോ മോഹഃ കഃ ശോകഃ? അവിടെ (സച്ചിദാനന്ദത്തില്‍) എന്ത് മോഹം, എന്ത് ശോകം?

* ബാദരായണന്റെ ബ്രഹ്മസൂത്രത്തെ നാരായണഗുരു ചുരുക്കി പുനരാവിഷ്ക്കരിച്ചതാണ് വേദാന്തസൂത്രം.

** നിര്‍മ്മലമായ ഉണ്മ സമയബന്ധിതമാകുന്നതാണ് (becoming, happening) സംസാരം. വസിക്കുക, വസ്തു, വാസ്തു, അവസ്ഥ, എന്നീ വാക്കുകള്‍ ഉണ്ടായത് Indo-German ശബ്ദമായ  Wesen ല്‍ നിന്നാണ്.  അസ്തിത്വവാദികളുടെ Dasein-ലെ Sein (Being) നു പകരം ഹൈഡെഗര്‍ ഉപയോഗിക്കുന്ന വാക്ക് Anwesen ആണ്. അതിനര്‍ത്ഥം arriving to Wesen എന്നാണ്. ഈ Wesen ഉം നമ്മുടെ  സത് ഉം ദ്യോതിപ്പിക്കുന്നത് ഉണ്മയെയാണ്. സംസ്കൃതത്തില്‍ സത്യം എന്ന ശബ്ദം കിട്ടുന്നത് സത് + ത്വം + നയന (സ-ത-യ) എന്നിവ ചേരുമ്പോഴാണ്; സത്, ത്വം എന്നിവയുടെ സ്വരുമയാണ് സത്യം. സത് കൈവിട്ടുപോകുന്നതാണ് (സത്തുപോകുക/ചത്തുപോകുക) മരണം.

Monday, January 28, 2013

അരമനപിതാക്കന്മാരുടെ തൊഴുത്തില്‍കുത്ത്


പുരോഹിതരുടെ തൊഴുത്തില്‍കുത്തും തമ്മിലടിയും എഷണികളും അറിയണമെങ്കില്‍ ബഹമാനപ്പെട്ട അങ്ങാടിയത്തിന്റെ അനുഗ്രഹത്താല്‍ നടത്തുന്ന സിറോ മലബാ‍ ഫെയിത്ത്ബ്ലോഗ് വായിക്കണം. അച്ചന്മാര്‍ തമ്മിലടി പണ്ടുകാലംമുതലേ വാ‍ത്തകളില്‍ പതിവായിരുന്നു. ഇന്നവ‍ വാത്തകളേയല്ല. പകരം ബിഷപ്പുമാര്‍ കുപ്രസിദ്ധരായി പേരും പെരുമയും നേടികൊണ്ടിരിക്കുന്നു. അക്കൂടെ കര്‍ദ്ദിനാള്‍തൊട്ടു അനേക സീറോ മലബാര്‍ ബിഷപ്പുമാരും സീറോ മലബാറിയന്‍ ഷിക്കാഗോ ബിഷപ്പും ഉള്‍പ്പെടുന്നു.

വ്യക്തിഹത്യക്ക് സ്ഥിരം എഴുത്തുകാരുള്ള ഒരു ബ്ലോഗാണ് ഷിക്കാഗോ സീറോ മലബാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെയിത്ത് ബ്ലോഗ്‌. (Syro Malabar faith). ബുദ്ധിജീവികളെ ചിരിപ്പിക്കുന്ന പുതമയാന്ന വിഭവങ്ങളുമായിട്ടാണ് അവ പലപ്പൊഴും പ്രത്യക്ഷപ്പെടുന്നത്. എഴുത്തുകാരന്‍ പറയുന്നത് ശരിയെന്നു അനുകൂലിച്ചുകൊണ്ട് അസഭ്യവാക്കുകള്‍മാത്രം ഉപയോഗിക്കുന്ന ഭക്തലോകത്തിന്റെ കമന്റുകളും വായിക്കാം. സാത്താന്റെ ബ്ലോഗിന് മാമോദീസ കൊടുത്തു, സഭാദ്രോഹികള്‍ക്ക് കൂദാശകള്‌ നല്‍കുന്ന പിതാവ് എന്നൊക്കെ പുലമ്പി ബിഷപ്പ് പെരുന്നെടത്തിനെ ശരിക്കും ബാഷ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു ദുലീപിനെ ഇവരുടെ ഒരു ദുഷ്ട കഥാപാത്രം ആയി അവതരിപ്പിച്ചിരിക്കുന്നു. കൂടെ സീറോ മലബാര്‍ വോയിസും ഒശാനയും അല്‍മായ ശബ്ദവും കറുത്ത പട്ടികയില്‍ സ്ഥാനം പിടിച്ചു.അല്‍മായ ശബ്ദത്തിനും ഓശാനക്കും ശാത്താനായി വന്നിരിക്കുന്ന ബിഷപ്പ് മാമ്മോദീസാ കൊടുക്കണമെന്നു എഴുതിയിട്ടുണ്ട്


പെരുന്നേടം ബിഷപ്പിനെ പെരുംകള്ളനെന്നും വിളിച്ചു ബ്ലോഗിലെ ലേഖകനായ പുരോഹിതന്‍ തന്റെ വായനക്കാരന്റെ കയ്യടിയും മേടിച്ചിരിക്കുന്നു. അങ്ങാടിയത്ത് ബിഷപ്പിന്റെ കീഴിലുള്ള കൊപ്പേല്‍പള്ളി വികാരിയുടെ ക്ഷണം സ്വീകരിച്ചു പെരുന്നേടം കുട്ടികളുടെ ആദ്യകുര്‍ബാന സംബന്ധിച്ച് പങ്കുചേരുകയുണ്ടായി. ആദ്യകുര്‍ബാനയുടെ പ്രധാന കാര്‍മ്മികന്‍ അങ്ങാടിയത്തായിരുന്നു . മറ്റൊരു രൂപതയിലെ ബിഷപ്പ് അന്ന് സന്നിഹിതനായതും ബിഷപ്‌ അങ്ങാടിയത്തിനു പിടിച്ചില്ല. അമേരിക്കയിലെ മലയാളീ കത്തോലിക്കാലോകം മുഴുവനും ഒന്നായി രൂപതാധികാരിയുടെ നിയന്ത്രണത്തിലെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. പലപ്പോഴും വടക്കേ ഇന്ത്യയില്‍നിന്ന് മിഷ്യനറി ബിഷപ്പുമാര്‍ അമേരിക്കയില്‍ എവിടെയെങ്കിലും പിരിവു നടത്തിയാല്‍ ഷിക്കാഗോയുടെ രൂപതാ നേതൃത്വം എതിര്‍ക്കും.


പെരുംകള്ളനായി അവതരിപ്പിച്ചിരിക്കുന്ന ഈ ബിഷപ്‌ സഭയുടെ വക അനേക രഹസ്യവിവരങ്ങളും സുപ്രധാന ഡോക്കുമെന്‍റുകളും പുറംലോകത്തിനു കൊടുക്കുന്നുണ്ടെന്നുള്ള ഗവേഷണറിപ്പോര്‍ട്ടും ഫെയിത്ത് വിവരിച്ചിട്ടുണ്ട്. അമേരിക്കയില്‍വന്നാല്‍ അങ്ങാടിയത്തിന്റെ അരമന സന്ദശിക്കുവാനുള്ള സാമാന്യമര്യാദപോലുമില്ലെന്നും കന്യാസ്ത്രീ മഠത്തിലാണ് താമസവും പൊറുതിയുമെന്നു ഫെയിത്ത് അച്ച ലേഖകന്‍ അസൂയോടുകൂടി വിലപിക്കുന്നതും വായിക്കാം. തോമാശ്ലീഹാ കയ്യാലെ കൊണ്ടുവന്ന ക്ലാവര്‍ കുരിശിനെ പെരുന്നെടം ബിഷപ്പിന് പുച്ഛ മാണ്, ഇങ്ങനെ പോവുന്നു പുരോഹിത ലേഖകന്റെ ആരോപണങ്ങള്‍.



പെരുന്നേടത്തിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ ഇനിയുമുണ്ട്.പ്രശ്നങ്ങള്‍നിറഞ്ഞ ഒരു പള്ളിയില്‍ വന്നിട്ടു ഈ ബിഷപ്പ് തൂങ്ങപ്പെട്ട കുരിശിനെ ആരാധിക്കുന്ന കുരിശു വാദികളുടെ കൂടെയായിരുന്നു.പിതാവിനെ അനുസരിക്കണം, പള്ളിയെ അനുസരിക്കണം, വികാരിയെ അനുസരിക്കണം, അല്മേനി സഭയുടെ മേലധ്യഷന്‍മാര്‍ക്ക് വിധേയനായിരിക്കണം, സഭയുടെ വിശ്വാസം പ്രചരിപ്പിക്കണം മുതലായ തത്ത്വങ്ങള്‍ പെരിയ കള്ളമെത്രാന്‍ കുര്‍ബാനയുടെ മധ്യത്തിലുള്ള പ്രസംഗത്തില്‍ സൂചിപ്പിച്ചില്ലെന്നും ആരോപണങ്ങളില്‍ ഉണ്ട്. പണ്ഡിതനായ ഫെയിത്തിലെ ലേഖകന്‍ വികാര വിചാരദ്യോഗമായ ഈ ഗംഭീര ലേഖനം ഉടനടി മാപാപ്പായ്ക്ക് അയക്കുന്നത് നന്നായിരിക്കും. മാര്‍പാപ്പ പൊട്ടി ചിരിക്കും. ഒരു ബിഷപ്പിനെപ്പറ്റി ഇത്രമാത്രം ഗവേഷണം നടത്തി വിവരങ്ങള്‌ കൈമാറിയ പേരു വെക്കാത്ത കല്‍ദായവാദിയായ ഈ പുരോഹിതനെ പിതാക്കന്മാര്‍ പൂവിട്ടു പൂജിക്കേണ്ടതാണ്.



കൊപ്പേല്‍പള്ളിയില്‍ ഈ വഷം ആദ്യകുര്‍ബാന നല്‍കിയ സമയം ബഹുമാനിതരായ അങ്ങാടിയത്തും പെരുന്നൊടവും പിതാക്കന്മാര്‍ സന്നിഹിതരായിരുന്നു. അഥിതിയായിവന്ന പെരുന്നോടത്തെ അങ്ങാടിയത്ത് അപമാനിക്കുന്ന രീതിയിലായിരുന്നു പെരുമാറിയത്. അങ്ങാടിയത്തിന്റെ അന്നുള്ള സംസാരത്തിലും പ്രവര്‍ത്തിയിലും ഇത് സ്പഷ്ടമായിരുന്നു.മലബാ മുഴുവന്‍ സംപൂജ്യനായി കരുതുന്ന പെരുന്നോടത്തിന്റെ ജനസമ്മതിയില്‍ അങ്ങാടിയത്തിന് സഹിക്കുവാനും സാധിച്ചിരുന്നില്ല.താന്‍ പള്ളിയിലെ വികാരിയച്ചന്‍ ക്ഷണിച്ചിട്ടു വന്നതെന്ന് പരസ്യമായി ബിഷപ്‌ പെരുന്നോടം ജനങ്ങളെ അറിയിക്കുകയും ചെയ്തു.


ആദികുബാന കൊടുക്കുന്ന സമയം സഭയെയും ബിഷപ്പിനെയും വൈദികരെയും വിമര്‌ശിച്ചുകൊണ്ട് ബ്ലോഗില്‍ എഴുതിയ ചിലരുടെ മക്കള്‍ക്ക്‌ ദിവ്യകാരുണ്യം കൊടുക്കുകയില്ലായെന്നു ഒരു പുരോഹിതന്‍ ചടങ്ങിനു വന്നവരോട് പറഞ്ഞു. അങ്ങനെയെങ്കില്‍ കുര്‍ബാന അങ്ങാടിയത്തില്‍നിന്നു സ്വീകരിക്കുകയില്ലെന്ന് പള്ളിയില്‍ വന്ന രക്ഷാകര്‍ത്താക്കളും മുറവിളി കൂട്ടി. ഇതെല്ലാം നോക്കി നിന്ന നിസഹായനായ പെരുന്നോടം പിതാവ് അങ്ങാടിയത്തിന്റെ അധികാര പരിധി ലംഘിച്ചു സകല കുട്ടികള്‍ക്കും ആദികുര്‍ബാന കൊടുത്തു. വ്യക്തി വൈരാഗ്യം ദിവ്യകാരുണ്യം സ്വീകരിക്കേണ്ട കുട്ടികളോടല്ല നടത്തേണ്ടതെന്നും മാതാപിതാക്കള്‍ പുരോഹിതരെ വിമര്‍ശിച്ചെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്ന മാലാഖ കുട്ടികള്‍ എന്തു തെറ്റ് ചെയ്തുവെന്നും ബിഷപ്‌ പോരുന്നോടം പരസ്യമായി പള്ളിയില്‍ ചടങ്ങിനു വന്നവരോട് പറഞ്ഞതും ഷിക്കാഗോ രൂപതയിലെ വൈദികരടക്കമുള്ളവരെ കുപിതരാക്കി.



അങ്ങാടിയത്തിന്റെ നികൃഷ്ടമായ ഈ പ്രവര്‍ത്തിയില്‍ പലരും അദ്ദേഹത്തില്‍നിന്നും കുര്‍ബാന സ്വീകരിക്കുവാന്‍ മടിക്കുകയും ചിലര്‍ നിരസിക്കുകയും ചെയ്തു. മറ്റു രൂപതയിലെ മെത്രാനായ ബിഷപ്പ് പെരുന്നോടം തോന്ന്യാസം കാണി ക്കുന്ന ശാത്താന്മാരുടെ മക്കള്‍ക്ക്‌ ആദികുര്‍ബാന കൊടുത്തുവെന്നു ഫയിത്തു ബ്ലോഗ് വീറോടെ എഴുതിയിരിക്കുന്നു. ശാത്താന്റെ അടയാളം കല്‍ദായ കുരിശെന്നു ശാത്താനു മാത്രമെ മനസിലാവുകയുള്ളൂ. ഒരു പക്ഷെ കുഞ്ഞുങ്ങളെ ഇത്തരം നികൃഷ്ട ജീവികളില്‍നിന്നും രക്ഷിക്കുവാന്‍ പരിശുദ്ധ ആത്മാവ്തന്നെ ബിഷപ്പ് പെരുന്നോടത്തിനെ അവിടെ എത്തിച്ചതായിരിക്കാം. കല്ലെറിയാന്‍ വന്ന പരീശരോട് നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ ഈ സ്ത്രീയെ കല്ലെറിയട്ടെയെന്നു യേശു കല്‍പ്പിച്ചപ്പോള്‍ സ്ത്രീകളെ കൂട്ടി കൊടുത്തിരുന്ന പിമ്പുകള്‍ അന്നു ഉത്തരം ഇല്ലാതെ മടങ്ങിപ്പോയി. ബിഷപ്പ് പെരുന്നോടം വിശുദ്ധ കുര്‍ബാന കുഞ്ഞുങ്ങള്‍ക്കായി കൊടുത്തപ്പോള്‍ പിന്തിരിഞ്ഞു ഓടിയവരുരുടെ കൂട്ടത്തില്‍ ബാലപീഡകരായ പുരോഹിതരും അവരെ ചുറ്റി നടക്കുന്ന പിമ്പുകളും പുരോഹിതരെ പൂജിച്ചു നടക്കുന്ന ചില സ്ത്രീകളും ഉണ്ടായിരുന്നു.


പ്രസിഡന്റ് ഒബാമയുടെ അമേരിക്കയെക്കാളും ജീവിക്കുന്ന പുണ്യാളനായ അങ്ങാടിയത്ത് പിതാവിന്റെ അധികാര സാമ്രാജ്യത്തിനു വിസ്ത്രുതി കൂടുതലുണ്ട്. ഇദ്ദേഹത്തിന്റെ സാമ്രാജ്യം വടക്കേ അമേരിക്കാമുതല്‍ കാനഡാ മുഴുവനായും വ്യാപിച്ചു കിടക്കുന്നു. പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള അങ്ങാടിയത്തിന്റെ ഷിക്കാഗോരൂപത വത്തിക്കാന്‍ കഴിഞ്ഞാല്‍ വിസ്തൃതിയില്‍ ക്രിസ്തുവിന്റെ രണ്ടാമത്തെ വലിയ സാമ്രാജ്യമാണ്‌. ഇറ്റലിയുടെ നാണയത്തെക്കാളും മൂല്യമുള്ള ഡോളര്‍ ആണ് അങ്ങാടിയത്ത് കൊയ്യുന്നത്. രൂപാ തിരുമേനിയും ഡോളര്‍ തിരുമേനിയും തമ്മില്‍ അന്തസ്സില്‍ വിത്യാസമുണ്ടെന്നും അങ്ങാടിയത്ത് കരുതുന്നു.



ബിഷപ്പ് അങ്ങാടിയത്തിന്റെ അഭിപ്രായങ്ങളുമായി യോജിക്കാത്തവരെ ഫെയിത്ത് ബ്ലോഗുകാര് വിളിക്കുന്ന അസഭ്യഭാഷകള്‍ക്ക് ഒരു അതിരില്ല.ഇവരുടെ സംസ്ക്കാരരഹിതമായ പ്രതികരണങ്ങള്‍ക്ക് ആര്‍ക്കും ജയിക്കുവാന്‍ സാധിക്കുകയില്ല. കേരള സംസ്ക്കാരത്തിന്റെ തനിമ ഇങ്ങനെയോയെന്നും ചിലപ്പോള്‍ ഓര്‍ത്തുപോവുന്നുണ്ട്.അസഭ്യങ്ങള്‍ തോടുത്തുവിടാന്‍ മാനന്തവാടി പൊരുന്നോടം ബിഷപ്പിനെയും ഒരു ദിലീപിനെയുമാണ് ഇത്തവണ ഇരയായി കിട്ടിയിരിക്കുന്നത്. കൂടെ അല്‍മായ ശബ്ദവും ഓശാനയും ശൈത്താന്റെ ചൈതന്യം നിറഞ്ഞ സന്ദേശവാഹകരായി സര്‌ട്ടിഫിക്കേറ്റ് നല്‍കിയിട്ടുണ്ട്.മുമ്പ് കട്ടിക്കാര, പുലിക്കുന്നന്‍, ബിഷപ്‌ ഭരണികുളങ്ങര, ടോം വര്‍ക്കി എന്നിങ്ങനെ ഒരു നീണ്ടനിര ഫെയിത്തിന്റെ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നു.



അല്‍മായ ശബ്ദത്തിലെ പ്രവര്‍ത്തകരെയും ചില എഴുത്തുകാരെയും വെറുതെ വിട്ടിട്ടില്ല. ശൈത്താന് കൂട്ടു പിടിച്ചിരിക്കുന്ന വില്ലന്മാരുടെ കൂട്ടത്തില്‍ എന്റെ പേരും ഉണ്ട്. ബിഷപ്‌ ഭരണികുളങ്ങരെ പരിഹസിക്കുന്നത് അദ്ദേഹം ലാറ്റിന്‍ രീതിയില്‍ കുര്‍ബാന ചൊല്ലിയെന്നു പറഞ്ഞാണ്. പരിഹസിച്ചു കൊണ്ട് ലാറ്റിന്‍ ബിഷപ്പ് ധരിക്കുന്ന വേഷങ്ങളോടെ ബ്ലോഗില്‍ അനേകം ഫോട്ടോകളും ചേര്‍ത്തിട്ടുണ്ട്. ഭരണികുളങ്ങര തനി കള്ളുകുടിയനും പോക്രിയും എന്നെല്ലാം ആരോപണങ്ങള്‍ ഫൈത്തുകാ പ്രചരിപ്പിക്കുന്നുണ്ട്.


അങ്ങാടിയത്തിനെപ്പറ്റി ലേഖകന്‍ എഴുതിയിരിക്കുന്നത് ജീവിക്കുന്ന പുണ്യാളന്‍ എന്നാണ്. ("ലോകത്താകമാനം ഉള്ള സിറോ മലബാര്‍ വിശ്വാസികളുടെ പ്രാര്‍ത്ഥനയും ജീവിച്ചിരിക്കെ തന്നെ വിശുദ്ധന്‍ ആകാന്‍ സാധ്യത ഉള്ള ചിക്കാഗോ രൂപതയുടെ പിതാവിന് കൊടുത്ത മാനസീക പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും" faith blog) പണം പണം എന്നുള്ള ലുത്തിനിയാ ഭക്തജനങ്ങളെ പഠിപ്പിച്ചതും പുണ്യാളനാകുവനുള്ള ഒരു യോഗ്യതയായി കണക്കാക്കാം. കേരളത്തില്‍ റബ്ബവെട്ടു തൊഴിലാളികള്‍ എന്നു പറഞ്ഞതുപോലെ ഇദ്ദേഹത്തിനു ചുറ്റും തിരുവസ്ത്രം ധരിച്ച പണം വെട്ടു തൊഴിലാളികളും ചുറ്റും ഉണ്ട്. നേച്ചകാഴ്ചകള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ മതിയാകും. അച്ചന്മാക്കു നട്ടുച്ചയ്ക്ക് ഭക്ഷണവുമായി എന്നും പോവുന്ന വീട്ടമ്മമാരും കൃത്യമായി നേര്‍ച്ചകള്‍ അരമനയില്‍ എത്തിച്ചുകൊള്ളും.


അങ്ങാടിയത്തും മൂലെക്കാടും മുത്തോലത്തും അച്ചുതണ്ടുകള്‍ കളിച്ച കളികള്‍ ആഗോള വാര്‍ത്തയായിരുന്നു. രഹസ്യമായി മുത്തോലത്തിനെ ബിഷപ്പാക്കി ക്നനായിക്കാരുടെ അവകാശങ്ങളെ തകര്‍ക്കുവാനുള്ള പദ്ധതികള്‍ അമേരിക്കയിലെ ക്നനായ് അല്‍മായ നേതൃത്വം മുളയിലെ നുള്ളി കളഞ്ഞു. അങ്ങാടിയത്തിന്റെ കെണിയില്‍ വീണു ക്നാനായ സഭകളുടെ പള്ളികള്‍ സീറോ മലബാറിന് തീറെഴുതുവാന്‌ ‍ ശ്രമിച്ച മൂലെക്കാട്ടില്‌ ബിഷപ്പും മുത്തോലത്തും സ്വന്തം സഭയില്‍ ഇളിഭ്യരായിരിക്കുകയാണ്. ക്നനായ് മക്കള്‍ അങ്ങാടിയത്തിന്റെ ഇടയലേഖനംവരെ കത്തിച്ചു അമേരിക്കയാകമാനം പ്രതികരിച്ചുകൊണ്ടിരിക്കുന്നു.




രാജ്യത്തിലെ മുക്കവരെ പരിഗണിക്കാതെ ഇറ്റാലിയന്‍ നാവികരെ പിന്തുണച്ചുകൊണ്ടുള്ള കുപ്രസിദ്ധമായ കദ്ദിനാളിന്റെ രാജ്യദ്രോഹപ്രസ്താവന ചരിത്ര പ്രാധാന്യം നേടി. തിളച്ചുമറിയുന്ന സീറോ മലബാര്‍ പ്രശ്നങ്ങളുടെ തീച്ചൂളയില്‍നിന്നും രക്ഷപ്പെടുവാന്‍ കര്‍ദ്ദിനാള്‍ എക്കാലവും പ്രവാസികളില്‍നിന്നും പിരിവു തെണ്ടി വിദേശത്തായിരിക്കും. അദ്ദേഹത്തിന്റെ പിരിവുമിഷ്യന്‍ വിജയിപ്പിക്കുവാന്‍ ശക്തമായ അനേക സംഘടനകള്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രകള്‍കൊണ്ടു ഇറ്റലിയില്‍ കൊട്ടാരം പണിയുകയും ചെയ്യാം, മെത്രാന്മാര്‍ തമ്മിലുള്ള അടി കണ്ടില്ലെന്നും വെക്കാം.




സഭയുടെ അജ്ഞാതാനായിരുന്ന ആലഞ്ചേരിക്കു ലോട്ടറി അടിച്ചതുപോലെ അനര്‍ഹമായ രീതിയില്‍ കദ്ദിനാള്‍സ്ഥാനം ലഭിച്ചതില്‍ അസൂയ മൂത്ത് എങ്ങനെയും പാരവെക്കണമെന്നു ചിന്തിച്ചു നടക്കുന്ന രണ്ടു മെത്രാപോലീത്താമാരാണ് തൃശൂരിലെ ആണ്ട്രൂ താഴത്തും ക്ലാവര്‍ കുരിശിന്റെ പിതാവായ പവ്വത്തും. കോവേന്തക്കാരുടെ തലോപ്പള്ളി കവര്‍ന്നെടുത്ത ബിഷപ്പ് താഴത്ത് കുപ്രിസിദ്ധിയില്‍ വത്തിക്കാന്റെവരെ നോട്ടപുള്ളിയായാതുകൊണ്ട് കര്‍ദ്ദിനാള്‍സ്ഥാനം ലഭിച്ചില്ല. കര്‌മ്മിലീത്താക്കാരുടെ സ്വാധീനവും അണ്ട്രൂസിനു കൈവന്ന ഭാഗ്യം നഷ്ടപ്പെട്ടു. അതില്‍ വ്യാകുലനായി സഭാ നേതൃത്വത്തോട് അങ്ങേയറ്റം അദ്ദേഹത്തിനു അമര്‍ഷം ഉണ്ട്.





സീറോ മലങ്കരയില്‌ ഒരു കര്‌ദ്ദിനാളിനെ വാഴിച്ചതില്‍ മലബാറിയന്‍ മെത്രാന്മാരില്‌ ശക്തമായ എതിര്‍പ്പുണ്ട്. അദ്ദേഹത്തിനു കൊടുത്ത പ്രധാന ചടങ്ങുകളില്‍ ആലഞ്ചേരി സംബന്ധിക്കാതെ ഇരുന്നതും സീറോമലബാര്‍ സഭയുടെ ഉള്‌പ്പോരുകളിലെ സൂചനയാണ് നല്‍കുന്നത്. സീറോ മലബാറിലെ ഇന്നത്തെ സ്ഥിതിവിശേഷം കൂനന്‍കുരിശു കാലങ്ങളോട് ഉപമിക്കാം. കാരണം, ഒന്നായി നിന്നിരുന്ന യാക്കോബായ ഓര്‍ത്തോഡോക്സ്സഭകള്‍ പലതായത് ആശയപരമായ എതിപ്പായിരുന്നില്ല. അധികാര വടംവലിയായിരുന്നു എക്കാലവും ആ സഭകളെ ഭിന്നിപ്പിച്ചത്. മെത്രാകഷിയും ബാവാകഷിയുംപോലെ സീറോ മലബാറിലും മെത്രാന്മാര്‍ വിവിധ ചേരികളായി പ്രവത്തിക്കുന്നതു വരുവാന്‍ പോകുന്ന ഒരു പൊട്ടലിന്റെ ചീറ്റലാണ്.



ക്കിയിലെയും ഇറാനിലെയും കുറ്റവാളികളെ തൂക്കാന്‍ വിധിച്ചിരുന്ന അര്‍ഥമില്ലാത്ത ക്ലാവ കുരിശു ഭാരത സഭയില്‍ കൊണ്ടുവന്നു തൊമാസ്ലീഹായുടെതെന്നു പ്രചരിപ്പിക്കുന്നതില്‍ വിശ്വാസികളില്‍ ഭൂരിപക്ഷവും എതിരാണ്. ഇന്ന് പല മെത്രാന്മാക്കും അന്തസ്സോടെ പുറത്തു നടക്കുവാന്‍ സാധിക്കാതെ വരുന്നു. സ്വന്തം രൂപതയിലെ ജനങ്ങളില്‍നിന്ന് രക്ഷപ്പെടുവാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും അറക്കനും ആണ്ടുവട്ടം മുഴുവന്‍ തന്നെയും വിദേശത്തായിരിക്കും. കദ്ദിനാള് ആലഞ്ചേരിയും അറക്കനും രഹസ്യമായി ടെക്സാസില്‍ അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്നുണ്ടെന്നു സീറോ മലബാര്‍ വോയിസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വോയിസ് ബ്ലോഗിനെ മറ്റു ബ്ലോഗുകളിലെ ചിലര്‍ പരിഹസിക്കുന്നുണ്ടെങ്കിലും സമീപകാല അനുഭവങ്ങള്‍ കണക്കാക്കി ഇവര്‍ പ്രസിദ്ധികരിച്ച വാര്‍ത്തകള്‍ ഒരിക്കലും തെറ്റിയിട്ടില്ല.



മോണിക്കയുടെ വസ്തു തട്ടിച്ച കഥ അറിയാത്ത അമേരിക്കന്‍ മലയാളിയില്ല. ലോകത്ത് ഒരു പരിഷ്കൃത രാജ്യത്തും ഒരു കത്തോലിക്കാ മെത്രാനും അറക്കനെപ്പൊലെ ഇത്തരം അന്തസ്സില്ലാത്ത നീചമായ പ്രവര്‍ത്തി ചെയ്തിട്ടില്ല. ചതിയില്‍ക്കൂടി മോണിക്കയുടെ വസ്തു തട്ടിയെടുത്തതില്‌ ആലഞ്ചേരിയും അങ്ങാടിയത്തും അനുകൂലിക്കുന്നു. ഈ സംഭവംമൂലം കത്തോലിക്കസഭ മൊത്തം ഇളകിയിട്ടും ആലഞ്ചേരി മൌനമായി ഇരിക്കുന്നത് വിസ്മയകരമാണ്. ബിഷപ്പ് അറക്കനെ കര്‍ദ്ദിനാള്‍ ഭയപ്പെടുന്നുവെന്നു വേണം കരുതുവാന്‍. പണംകൊണ്ട് പവിഴ കൊട്ടാരങ്ങള്‍ പണിയുവാന്‍ കഴിവുള്ള അറക്കന്റെ പ്രതാപത്തിനുമുമ്പില്‌ ആലഞ്ചേരിപോലും തന്റെ കര്‍ദ്ദിനാള്‍ തൊപ്പി അറക്കനു പണയം വെച്ചിരിക്കുകയാണ്.


അങ്ങാടിയത്തും ഷിക്കാഗോരൂപതയുടെ കീഴിലുള്ള ചില പുരോഹിതരും പരസ്യമായി ലത്തീന്‍-റീത്തിനെ അപകീര്‍ത്തിപ്പെടുത്തി പ്രസ്താവനകള്‍ ഇറക്കാറുണ്ട്‌. ഇത് ഷിക്കാഗോ രൂപതയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. പുതിയ തലമുറകള്‍ ലത്തീപള്ളികളില്‌ പോവുന്നത് ഷിക്കാഗോ നേതൃത്വത്തെ ചോടിപ്പിക്കുന്നുവെന്നതും വസ്തുതയാണ്. പുതിയ തലമുറകള്‍ക്ക് സീറോ മലബാര്‍ പള്ളികളോട് യാതൊരു താത്പര്യവും ഇല്ല. ലളിതമായ കുബാനകളുള്ള ലത്തീന്‍പള്ളികളില്‍ അവ മത ചടങ്ങുകള്‍ക്കായി പോയെങ്കിലായി.


പള്ളിയിലെ പുരോഹിതന്റെ മംഗ്ലീഷ് പ്രസംഗം ചെറുകുട്ടികള്ക്കുപോലും സഹിക്കുവാന്‍ സാധിക്കുന്നില്ല. അരമണിക്കൂറില്‍ കൂടുതല്‍ ചില പുരോഹിതര്‍ പള്ളിപ്രസംഗം നടത്തുന്നതും പള്ളിയില്‍ വരുന്ന യുവതലമുറകളെ വെറിപിടിപ്പിക്കുന്നു. അഴിമതികള്‍ നിറഞ്ഞ ഷിക്കാഗോ സീറോ മലബാര്‍ രൂപത, കോടതിവഴി ഏതു സമയവും പാപ്പരാകുമെന്ന ഭയമാണ് പണം പണം എന്ന് അങ്ങാടിയത്തിന്റെ പ്രസംഗത്തില്‍ എപ്പോഴും ധ്വനിക്കുന്നത്തിനു കാരണവും. ശരിയായി ഒരു ഓഡിറ്റ്‌ ഷിക്കാഗോരൂപതയില്‍ നടത്തിയാല്‍ പല കൃത്രിമത്വവും വെളിയില്‌ വരും. കഴിവില്ലാത്ത ബിഷപ്പിനെ അവിടെ പറ്റിക്കുന്നത് പുരോഹിതരല്ല, ബിഷപ്പിനെ ചുറ്റിപറ്റി നടക്കുന്ന ചില ശിങ്കടികളാണെന്നും ജനസംസാരം ഉണ്ട്.

Sunday, January 27, 2013

നല്ല ശമരിയാക്കാരനു പിന്നീടെന്തു സംഭവിച്ചു ?


സെബാസ്റ്റ്യന്‍ വട്ടമറ്റം

വിദൂഷകന്‍ കര്‍ട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌: ഇന്നലെയായിരുന്നല്ലോ ദൈവദൂഷകനായ ആ തച്ചന്റെ മോന്‍ യേശു കുരിശിലേറ്റപ്പെട്ടത്‌. യറൂസലേമെന്ന ഈ വിശുദ്ധനഗരം ഇന്നെത്ര ശാന്തമായിരിക്കുന്നു. യേശുവിന്റെ ശിഷ്യന്മാരെല്ലാം ഒളിവിലാണത്രേ. ഇതാ ഹേറോദേസിന്റെ കൊട്ടാരക്കച്ചേരിയില്‍ വീണ്ടുമൊരു കുറ്റവിചാരണ നടക്കാന്‍ പോകുന്നു.
(ഹേറോദേസ്‌ സിംഹാസനത്തില്‍. ഇടതുവശത്ത്‌ ഒരു കുറ്റവാളിയെയും കൊണ്ടു പടയാളി. വലതുവശത്തൊരു പുരോഹിതന്‍.)
ഹേറോദേസ്‌ - ആരാണു കുറ്റവാളി?
പടയാളി - പ്രഭോ, പുറജാതിക്കാരനായ ഒരു ശമരിയാക്കാരനാണു കുറ്റവാളി.
ഹേറോദേസ്‌ - അയാള്‍ ചെയ്‌ത കുറ്റം?
പടയാളി - കവര്‍ച്ചയും കൊലപാതകവും ദേവാലയം അശുദ്ധമാക്കലും.
ഹേറോദേസ്‌ - ആരെയാണു കൊന്നത്‌? 
പടയാളി - കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു വഴിയില്‍ക്കിടന്ന നിസ്സഹായനായ ഒരു വ്യാപാരിയെ. 
ഹേറോദേസ്‌ - എന്ന്‌, എവിടെവച്ചാണണിതു സംഭവിച്ചത്‌?
പടയാളി - ഒരാഴ്‌ച മുമ്പ്‌. യറൂസലേമില്‍നിന്നു ജറീക്കോയിലേക്കുള്ള വഴിയരികിലാണു തുടക്കം. കൊല നടന്നതു ജറൂസലേം ദേവാലയത്തിനകത്തുവച്ചാണു പ്രഭോ. 
ഹേറോദേസ്‌ - ആരാണു സാക്ഷി?
പുരോഹിതന്‍ - പ്രഭോ, സംഭവം ഞാന്‍ കണ്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വ്യാപാരി അന്നേദിവസം ദേവാലയത്തിലേക്കുള്ള വഴിയരികില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടതാണ്‌. സാബത്തുദിവസമായതിനാലും പള്ളിയില്‍ കുര്‍ബ്ബാന മുടങ്ങാതിരിക്കാനും ഞാനത്‌ അവഗണിച്ചു കടന്നുപോയി.
ഹേറോദേസ്‌ - നിങ്ങള്‍ കാണുമ്പോള്‍ ആ വീണുകിടന്നവനു ജീവനുണ്ടായിരുന്നോ?
പുരോഹിതന്‍ - തീര്‍ച്ചയായും. അയാളുടെ നിലവിളി കേട്ട്‌ എന്റെ ഹൃദയം പിടഞ്ഞതാണു, പ്രഭോ.
ഹേറോദേസ്‌ - വേറെ സാക്ഷികളാരെങ്കിലും?
പടയാളി - ഉണ്ടു പ്രഭോ. അന്നു സിനഗോഗില്‍ കൂടിയിരുന്ന പ്രധാനപുരോഹിതനുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആ വ്യാപാരിക്കൊപ്പം കണ്ടതാണ്‌. ദേവാലയത്തിനകത്തു കുറ്റകൃത്യം നടന്നതിനും ദൃക്‌സാക്ഷികളുണ്ട്‌.
ഹേറോദേസ്‌ - (പ്രതിയോട്‌) ഇനി നിനക്കെന്താണു പറയാനുള്ളത്‌?
ശമരിയാക്കാരന്‍ - ഇല്ല പ്രഭോ, ഞാനാരെയും കൊന്നിട്ടില്ല. 
ഹേറോദേസ്‌ - പിന്നെ ?
ശമരിയാക്കാരന്‍ - വഴിയരികില്‍ കിടന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതേയുള്ളു.
ഹേറോദേസ്‌ - നിന്റെ ഭാഗത്തു സാക്ഷിയായി ആരെങ്കിലും ?
ശമരിയാക്കാരന്‍ - ഒരാളുണ്ടായിരുന്നു പ്രഭോ, ആ തച്ചന്റെ മകന്‍ യേശു.
ഹേറോദേസ്‌ - ഛീ, യേശുവോ ? ഇന്നലെ കുരിശിലേറ്റപ്പെട്ടവനോ.? 
ശമരിയാക്കാരന്‍ - അതെ, പ്രഭോ, അയാളാണ്‌ ആ വീണുകിടന്ന വ്യാപാരിയെ കഴുതപ്പുറത്തു കയറ്റാന്‍ എന്നെ സഹായിച്ചത്‌. 
ഹേറോദേസ്‌ - പിന്നെ എന്തുണ്ടായി?
ശമരിയാക്കാരന്‍ - ഏതോ ഒരു പ്രഭുവിന്റെ ദൂതന്‍ വന്ന്‌ ആരെയോ മരണത്തില്‍നിന്നു രക്ഷിക്കണമെന്നു പറഞ്ഞ്‌ യേശുവിനെ വിളിച്ചുകൊണ്ടുപോയി.
ഹേറോദേസ്‌ - എന്നിട്ടോ? 
ശമരിയാക്കാരന്‍ - ഞാന്‍ മരിക്കാറായ ആ വ്യാപാരിയെ പള്ളിവക ആതുരാലയത്തിലേക്കു കൊണ്ടുപോയി. സാബത്തുദിവസമാണെന്നു പറഞ്ഞ്‌ ആദ്യമവര്‍ അകത്തു കയറ്റിയില്ല. വ്യാപാരിയുടെ സഞ്ചിയിലും എന്റെ കീശയിലുമുണ്ടായിരുന്ന താലന്തുകള്‍ മുഴുവന്‍ കൊടുത്തപ്പോള്‍ അവരയാളുടെ മുറിവുകള്‍ വച്ചുകെട്ടി. ഞാനൊരു പുറജാതിക്കാരനാണെന്നറിഞ്ഞപ്പോള്‍ അവിടെനിന്നു ഞങ്ങളെ ഇറക്കിവിടുകയും ചെയ്‌തു.
ഹേറോദേസ്‌ - കുറ്റകൃത്യം എങ്ങനെ നടന്നെന്നു പറയൂ.
ശമരിയാക്കാരന്‍ - പരിക്കുപറ്റിയ വ്യാപാരി വേദനയും അതിലേറെ വിശപ്പുംകൊണ്ടു പുളയുകയായിരുന്നു. ഞാനയാളെയും കൊണ്ടു സിനഗോഗിലേക്കു നടന്നു. ഭക്ഷണം ചോദിച്ചപ്പോള്‍ പ്രധാനുപുരോഹിതന്‍ ചോദിച്ചു സാബത്തു ദിവസം ഭക്ഷിക്കുന്നതു കുറ്റകരമാണെന്നറിഞ്ഞുകൂടേ എന്ന്‌. സാബത്തു ലംഘിച്ച ഒരുവനെ ഇന്നലെ കഴുവിലേറ്റിയതറിഞ്ഞില്ലേ എന്ന്‌. അതോടെ വിശന്നുപൊരിഞ്ഞ ആ വ്യാപാരിക്കു ഭ്രാന്തുപിടിച്ചതുപോലായി. കുതറിയോടിയ അയാള്‍ യറൂസലേം പള്ളിയിലെക്കാണുപോയത്‌. ഞാന്‍ ഒപ്പമെത്തിയപ്പോഴേക്കും അയാള്‍ പള്ളിയില്‍ കയറി ബലിപീഠത്തില്‍ തലകൊണ്ടിടിച്ചിടിച്ചു വിവശനായി തളര്‍ന്നുവീണു. ഞാന്‍ താങ്ങി ഉയര്‍ത്തിയപ്പോഴേക്കും പടയാളികളെത്തി എനിക്കു കയ്യാമം വച്ചു. 
പുരോഹിതന്‍ - പ്രഭോ, ഇതൊക്കെ സത്യമാണെന്നിരുന്നാലും ഇയാള്‍ക്കു വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനായവില്ല. രാജ്യദ്രോഹിയും ദൈവദൂഷകനുമായ ആ യേശുവിന്റെ ഒളിവില്‍കഴിയുന്ന അനുയായികളിലൊരാളാണ്‌ ഇവനെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. തന്നെയുമല്ല പുറജാതിരക്കാരനായ ഇവന്‍ കയറി, ആ തച്ചന്റെ മകനെപ്പോലെ, നമ്മുടെ ദേവാലയം അശുദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു.
പടയാളി: പ്രഭോ, യേശുവിനു കുടിവെള്ളം കൊടുത്ത പുറജാതിക്കാരി ഇവന്റെ സഹോദരിയാണെന്നും ഞങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്‌.
പിന്നണിയില്‍ നിന്ന്‌ : അവനെ ക്രൂശിക്കുക ... അവനെ ക്രൂശിക്കുക ...

അയച്ചുകിട്ടിയ ഏതാനും ഫോട്ടോകള്‍

ചങ്ങനാശ്ശേരി അതിരൂപതാ മാര്‍ച്ച് സംബന്ധിച്ച് നല്ലൊരു റിപ്പോര്‍ട്ടു തയ്യാറാക്കാന്‍ അതില്‍ പങ്കെടുത്തവര്‍ക്കു കഴിയാതെ പോയ സാഹചര്യത്തില്‍ ചാനലുകാരനില്‍നിന്ന് വിവരങ്ങള്‍ സമ്പാദിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കി പ്രസിദ്ധീകരിച്ച റോഷന് അഭിനന്ദനങ്ങള്‍. ഏതാനും ഫോട്ടോകള്‍ അയച്ചുകിട്ടിയത് ( വിവിധ പത്രങ്ങളില്‍നിന്ന്) താഴെ കൊടുക്കുന്നു.





വിവിധ പത്രങ്ങളില്‍നിന്ന്

താന്നിച്ചന്‍ പൊറുക്കണം

ചങ്ങനാശ്ശേരിയില്‍ JCC നടത്തിയ മാര്‍ച്ചിനെപ്പറ്റി നേരത്തെ തന്നെ എഴുതണമെന്നുണ്ടായിരുന്നു, കൃത്യമായ വിവരങ്ങള്‍ കിട്ടാന്‍ വൈകി. ഏതായാലും അവിടെയെത്തിയിരുന്ന ഒരു ചാനലുകാരന്‍ കാര്യമായി സഹകരിച്ചതുകൊണ്ട് വിവരങ്ങള്‍ കിട്ടി. തലേന്ന് JCC ചുമതലപ്പെടുത്തിയവര്‍ നഗരത്തില്‍ ഒട്ടിക്കാന്‍ കൊണ്ടുവന്ന പോസ്ടറുകള്‍ അജ്ഞാതര്‍ ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോയിരുന്നതുകൊണ്ട്, സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഒരു വലിയ പോലിസ് സന്നാഹം കോളേജ് പടിക്കല്‍ പറന്നെത്തിയപ്പോഴാണ്. സ്ഥലത്തുണ്ടായിരുന്ന മോണിക്കയുടെ ചുറ്റും അവരെ അടുത്തുകാണാന്‍ ഓടിക്കൂടിയ നാട്ടുകാരെ വിരട്ടി ഓടിച്ചുകൊണ്ട് പോലിസ് അവരുടെ ജോലി തുടങ്ങി. ഇതിനിടക്ക്‌ ഒരു വിശിഷ്ട സംഭവം നടന്നു: ഒരു സമുന്നത നേതാവ് സ്കൂട്ടറില്‍ എത്തി പ്രകടനക്കാരുടെ തൊട്ടുമുമ്പില്‍ വിലങ്ങനെ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത് സര്‍ക്കിള്‍ ഇന്സ്പക്ടരെ അഭിവാദ്യം ചെയ്തതിനു ശേഷം പ്രകടനക്കാരുടെ ഫോട്ടോകള്‍ എടുത്തു തുടങ്ങി. അപ്പോഴേക്കും പിന്തുണക്കുള്ള സത്യവിശ്വാസികളെയും പോലീസിന്‍റെ ഇടയില്‍ കാണാനായി. അത് തിര്‍ന്നപ്പോള്‍ പോലിസ് എത്തി ഒരു കാരണവശാലും പ്രകടനം അനുവദിക്കില്ലെന്ന് ഭാരവാഹികളെ അറിയിച്ചു. ക്രൂശിത രൂപവും ബാനറും  ഉയര്‍ത്തി പ്രകടനത്തിന് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നു. മാര്‍ച്ച് ഉത്ഘാടനം ചെയ്യാന്‍ ഫാദര്‍ വെള്ളാന്തടം എത്തി ഏതാനും മിനിറ്റുകള്‍ പ്രസംഗിക്കുന്നു, മോനിക്കാ തോമസ്‌ വിഷയം ഹ്രസ്വമായി അവതരിപ്പിക്കുന്നു – എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുന്നു. തുടര്‍ന്നു കുമാരി ഇന്ദുലേഖാ ജൊസഫ് പ്രസംഗിക്കാന്‍ മെഗഫോണ്‍ കൈയ്യിലെടുത്തതേ കൂവല്‍ തുടങ്ങി, ‘ആരെടാ പവ്വത്തിലിനെ ചോദ്യം ചെയ്യാന്‍’, ‘അത് കാഞ്ഞിരപ്പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ തുടങ്ങിയ ആക്രോശങ്ങളും ഇടയ്ക്കിടെ കേള്‍ക്കാനായി. താമസിയാതെ സര്‍ക്കിള്‍ നേരിട്ടെത്തി പ്രകടനക്കാരെ തള്ളി മാറ്റുന്നു – ഇതാണ് അവിടെ നടന്നത്. സ്ഥലത്തുണ്ടായിരുന്ന ചാനലുകാര്‍ അതെല്ലാം അപ്പാടെ ക്യാമാറാകളില്‍ പകര്‍ത്തുകയും ചെയ്തു.

നടന്ന സംഭവങ്ങള്‍ വിശകലനം ചെയ്‌താല്‍ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നാമത്തേത് ഈ മുന്നേറ്റം എങ്ങിനെയും തടയണമെന്ന് രൂപത തിരുമാനിച്ചിരുന്നുവെന്നതാണ്. ഭരണപക്ഷ പാര്‍ട്ടി കൃത്യമായ നിര്‍ദ്ദേശങ്ങളും പോലീസിനു കൈമാറിയിരുന്നുവെന്നു സംശയിക്കാന്‍ കാരണം പ്രകടനം നടത്താന്‍ അനുവദിക്കില്ലെന്നുള്ള വാര്‍ത്ത ഒരു പ്രമുഖ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും മാധ്യമ പ്രവര്‍ത്തകര്‍ തലേന്നേ അറിഞ്ഞിരുന്നുവെന്നുള്ളതാണ്. അവരത് ആളും തിയതിയും വെച്ച് രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേള്‍ക്കുന്നു. രണ്ടാമത്, ചങ്ങനാശ്ശേരി ഭരിക്കുന്നത്‌ അരമനയും കേരളാ കൊണ്ഗ്രസ്സും കൂടിയാണെന്നതാണ് – ഇത് പറയാന്‍ നേതാവ് സ്കൂട്ടറില്‍ എത്തി ആരെയും കൂസാതെ ഫോട്ടോ എടുത്തത് മാത്രമല്ല, ഒരു കാരണം കൂടിയുണ്ട്. അത് യൂത്ത് ഫ്രണ്ട് നേതാവ് ‘റോമന്സി’നെതിരെ ഇയ്യിടെ ഫയല്‍ ചെയ്ത മാനനഷ്ട കേസും, രൂപതയുടെ അഭിപ്രായ പ്രകടനവും കൂടിയാണ്. ഇത് അറിഞ്ഞവര്‍ക്ക് അവയും എഴുതി തയാറാക്കിയ ഒരു തിരക്കഥ വായിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്‌. അടുത്തത്‌, പവ്വത്തില്‍ മെത്രാനെ യാതൊരു വിശേഷണവും കൂടാതെ പ്രകടനം അലങ്കോലപ്പെടുത്താന്‍ വന്നവര്‍ അഭിസംബോധന ചെയ്തതാണ്. ഇപ്പറയുന്ന ചങ്ങനാശ്ശേരി കത്തോലിക്കരും ഒരു വില കുറഞ്ഞ ജിവിയായെ മെത്രാനെ കരുതുന്നുള്ളൂവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

കണ്ടതും കേട്ടതും വിശകലനം ചെയ്‌താല്‍ രാഷ്ട്രിയത്തില്‍ കേരള കത്തോലിക്കാ സഭ കാണിക്കുന്ന അമിത താത്പര്യം മനസ്സിലാക്കാവുന്നതെയുള്ളൂ. അധികാരം കൈയ്യില്‍ കിട്ടിയാല്‍ സഭ എന്ത് ചെയ്യുമെന്നും സുബുദ്ധിയുള്ളവര്‍ക്ക് സ്പഷ്ടമായി കാണാം. സഭ ചെയ്യുന്നതെന്തും ശരി, അത്മായന്‍ ചെയ്യുന്നത് തെറ്റ്, കുറെക്കാലമായി ഇതാണ് സഭയുടെ നിലപാട്. തൊടുപുഴയില്‍ ഡിവൈന്‍ മേര്സി ഹോമെന്നൊരു തീര്ത്താടന കേന്ദ്രം ഇയ്യിടെ രൂപം കൊണ്ടു, അതിന്റെ നാള്‍ വഴി ചുരുക്കത്തില്‍ ഇങ്ങിനെ. ഒരു പെണ്‍കുട്ടിക്ക് മാതാവും അരൂപികളും തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു തുടങ്ങി, ആദ്യം നാട്ടുകാരും പിന്നിട് പുറത്തുള്ളവരും ഓടിക്കൂടി – പ്രാര്‍ത്ഥന, നൊവേന ആകെ ബഹളം. മെത്രാന്‍ ഇതറിയുന്നു, വിലക്കുന്നു; അത് ശരിക്കുള്ള മാതാവല്ലെന്നും, കുട്ടിക്ക് എന്തോ വിഭ്രാന്തിയുണ്ടായതാണെന്നും പുറത്തു കേള്‍ക്കാനുമായി. അവസാനം നിവൃത്തിയില്ലാതെ ആ താവളം മുഴുവന്‍ രൂപതയ്ക്ക് തീറെഴുതി കൊടുക്കുന്നു – പ്രത്യക്ഷപ്പെടുന്നത് ശരിക്കുള്ള മാതാവുമായി, അവിടെ അച്ചനായി, കുര്‍ബ്ബാനയായി, പെരുന്നാളായി, നേര്ച്ചപ്പെട്ടിയായി. ഇത് കുറെക്കാലമായി കേരളത്തില്‍ കാണുന്ന ഒരു പ്രതിഭാസമാണെന്ന് പറയാതെ വയ്യ. അതാണ്‌ ചങ്ങനാശ്ശെരിയില്‍ നടന്നത്. രൂപത ചെയ്തത് ശരിയും മോനിക്കാ ചെയ്തത് തെറ്റും.

മോനിക്കാ സംഭവത്തില്‍ അറക്കല്‍ മെത്രാന്‍ ശരിക്കും വെട്ടിലാണെന്നതും  മനസ്സിലാക്കാതിരിക്കരുത്. തട്ടിച്ചെടുത്ത ഭൂമി തിരിച്ചു കൊടുക്കാന്‍ ബന്ധുക്കളും പല വൈദികരും ഉപദേശിക്കുന്നു, പക്ഷെ സ്വന്തം പേരിലുള്ളതല്ലേ അങ്ങേര്‍ക്കു എഴുതികൊടുക്കാനാവൂ. വിദേശങ്ങളില്‍ സഭയെ രക്ഷപ്പെടുത്താന്‍ കറങ്ങി നടന്നപ്പോള്‍ ഇവിടെ നടന്നത് നിയന്ത്രണം വിട്ടു പോയി. ആരെ കുറ്റപ്പെടുത്താന്‍?

  JCC യെ സംബന്ധിച്ചിടത്തോളം വളരെ ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിഷ്ഠയോടെ ചെയ്യേണ്ട സമയമാണിപ്പോള്‍. നല്ല നേതൃത്വം, സുതാര്യമായ പ്രവര്‍ത്തനം ഇതൊക്കെ ആവശ്യമുണ്ട്. അല്ലാതെ പണ്ട് പറഞ്ഞതുപോലെ ഒരു ക്രിസ്ത്യാനി പ്രസിഡന്റാവണമെന്നത് പോലുള്ള ബുദ്ധിപരമല്ലാത്ത സ്വകാര്യ  ആവശ്യങ്ങള്‍ നടപ്പാക്കാനുള്ളതല്ല വര്‍ദ്ധിച്ചുവരുന്ന ഈ ജനപിന്തുണയെന്നു മനസ്സിലാക്കണം. Church Act നടപ്പാക്കുക മുതല്‍ കത്തോലിക്കാ വിശ്വാസികളുടെ മുറിപ്പാടുകള്‍ മരുന്ന് വെച്ച് കെട്ടുക വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാന്‍ രാഷ്ട്രിയത്തിലേക്കും കടക്കേണ്ടതുണ്ട്. മോനിക്കാ നിയമ സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുമാനിച്ചത് നല്ല കാര്യം, പക്ഷെ അതിനു തിരഞ്ഞെടുക്കേണ്ടത് വിളഞ്ഞു നില്‍ക്കുന്ന കാഞ്ഞിരപ്പള്ളിയോ, തുറിച്ചു നോക്കുന്ന പൂഞ്ഞാറോ അല്ല, ആടി നില്‍ക്കുന്ന പാലായാണ് - അതാണല്ലോ സീറോ മലബാറിന്‍റെ ജെരൂസലേം. 

അവിടെ ജയിക്കാന്‍ ഒരു ഇടതു മുന്നണിയുടെയും പിന്തുണ മോനിക്കാക്ക് ആവശ്യമില്ല. ത്രികോണ മത്സരം നടന്ന കാലത്ത് P C Thomas  രണ്ടു മുന്നണികളെയും പിന്തള്ളി പാലായില്‍ ഒന്നാം സ്ഥാനത്തു വന്നത് ഓര്‍മ്മയില്ലേ? ഓരോ മാസവും എന്നപോലെ തൊടുപുഴയില്‍ ബൈപാസ് ഉത്ഘാടനങ്ങള്‍ നടന്നപ്പോള്‍, ളാലം പാലം ജങ്ങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സര്‍ക്കാര്‍ ചിലവില്‍ സ്ഥാപിച്ച് എന്‍റെ കാരുണ്യം കൊണ്ട് വന്നത് എന്ന് ദ്യോതിപ്പിക്കുന്ന രീതിയില്‍ അതിന്‍റെ അടിയില്‍ പേര് എഴുതിവെച്ച നിലവിലെ MLA യെ ഉരുട്ടിയിടാന്‍ നേരുള്ള ഒരു സ്ഥാനാര്‍ത്തി ധാരാളം. അഭയ കേസുപോലുള്ള നിരവധി പ്രതിസന്ധി ഘട്ടങ്ങളിലും ആവശ്യത്തിലേറെ കേരളാ കൊണ്ഗ്രസ്സുകാര്‍ സഭയെ തുണച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നവരാണ് പാലാക്കാര്‍. പാലാക്കാരുടെ അടുത്ത് ഏറെ ചിലവാകാത്ത ഒരു സാധനമാണ് ‘ഇടയ ലേഖനം’ എന്ന അലുവാ.

കേരളത്തില്‍ വളരെ പഴക്കം ചെന്ന  ഒരു ചൊല്ലുണ്ട്: ‘ചേരച്ചന്‍ ചതിച്ചത് താന്നിച്ചന്‍ പൊറുക്കണം’ എന്നാണത്. പണ്ട് ഇവിടെ നാട്ടുമ്പുറങ്ങളില്‍ അങ്ങിങ്ങ് കാണാമായിരുന്ന ഒരു മരമായിരുന്നു ചേര്. ആ മരത്തിന്‍റെ ഇലയിലോ കമ്പിലോ തൊടുകയോ അതിന്‍റെയടുത്ത് ഏറെ നേരം നില്‍ക്കുകയോ ചെയ്‌താല്‍ താമസിയാതെ ദേഹം മുഴുവന്‍ വരണ്ടു കീറും. ഇതിനു മറുമരുന്നായി ചെയ്യേണ്ടത് ഏതെങ്കിലും താന്നിമരം കണ്ടുപിടിച്ച്, ‘ചേരച്ചന്‍ ചതിച്ചത് താന്നിച്ചന്‍ പൊറുക്കണം’ എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ചുറ്റും ഓടണമെന്നതാണ്. ഇന്ന് കത്തോലിക്കാ സഭയിലും അധികാരികള്‍ക്ക് വല്ലാതെ ചൊറിഞ്ഞു കയറുന്നുണ്ട്, പലരുടെയും ദേഹം വിണ്ടു കീറുന്നുമുണ്ട്. ഇതിനു പരിഹാരം ഒന്നേയുള്ളൂ, നേരെ കര്‍ത്താവിന്‍റെ സന്നിധാനത്ത് ചെന്ന് ‘അത്മായരോട് ചെയ്തതിനു കര്‍ത്താവ്‌ പൊറുക്കണം’ എന്ന് ഉരുവിട്ടുകൊണ്ട് അല്ത്താരക്ക് ചുറ്റും ഓടുക – ചൊറിച്ചില്‍ തീരുന്നിടം വരെ.  

യേശു ചൊല്ലുന്നതെന്തേ?



എന്നുള്ളിലുണ്ടെന്നു ഞാന്‍ കണ്ടിടുന്നൊരെന്‍
യേശു ചൊല്ലുന്നതെന്തേ?

യേശു പ്രാര്‍ഥിക്കുന്നു: ''താതാ പൊറുക്കണേ
അജ്ഞര്‍തന്‍ തെറ്റുകള്‍ നീ
എങ്കിലും ജ്ഞാനികള്‍ ചെയ്യുന്ന തെറ്റുകള്‍
നീ പൊറുത്തീടരുതേ.

കാരുണ്യത്താലര്‍പ്പിച്ചീടുന്ന ത്യാഗത്തി-
ലേറിയൊരാചാരമായ്
ഈ ഭൂമിയില്‍ ബലിയര്‍പ്പിച്ചിടാന്‍ പണം 
വാങ്ങും പുരോഹിതരും
ദൈവത്തിന്‍ കല്പനയില്‍പ്പരം കല്പന
വേണ്ടെന്നുചൊല്ലുവോരെ
ശിക്ഷവിധിക്കുമധികാരിവര്‍ഗവും
ശിക്ഷയര്‍ഹിപ്പോരല്ലേ? 

നിന്‍പുത്രരായവര്‍ക്കൊക്കെയും സ്‌നേഹമായ് 
മാറിയാല്‍ ദൈവമാകാം
എന്നു പഠിപ്പിച്ചൊരെന്നമാത്രം ദൈവ- 
പുത്രനായ് കാട്ടിടുന്നോര്‍
എന്നെയും ചൂഷണവസ്തുവായ് മാറ്റിയോര്‍
ശിക്ഷയര്‍ഹിപ്പതില്ലേ?

വിശ്വാധിനാഥനാം ദൈവത്തിന്‍ പാലനം
ഏവര്‍ക്കുമെന്നറിഞ്ഞാല്‍
സോദരസ്‌നേഹമുണര്‍ന്നിടും മര്‍ത്യരില്‍
എന്നോതുവാന്‍ വന്നു ഞാന്‍.
ഏതു മതസ്ഥനും മുങ്ങിക്കുളിക്കുവാന്‍
ഈ ജ്ഞാനസ്‌നാനമല്ലോ.

വെള്ളയടിച്ചതാം കല്ലറകള്‍ക്കെതി-
രാണു ഞാനന്നുമിന്നും
ഉള്ളില്‍നിന്നും പുറത്തേക്കുവരുന്നതാം
മാലിന്യത്തിന്നെതിര്‍ ഞാന്‍.
തന്റെയഹന്ത വെടിഞ്ഞു ദൈവത്തിന്റെ
യിഷ്ടം തന്നിഷ്ടമാക്കാന്‍ 
എന്നെയനുഗമിച്ചീടുവോന്‍ മാത്രമാം 
ക്രിസ്ത്യാനിയെന്നു കാണൂ.''

ഈ ബൈബിള്‍ വാക്യത്തിന്റെ അര്‍ത്ഥമെന്ത്?

വചനം നിറുത്തില്ലാതെ ഘോഷിക്കുകയും എന്നാല്‍ അതിന്റെയര്‍ത്ഥം അറിയാതിരിക്കയും ചെയ്യുന്ന തിരുമേനിമാര്‍ അറിയുവാന്‍, എന്ന് ശീര്‍ഷകമെഴുതി ഒരു സുഹൃത്ത് അയച്ചുതന്നതാണ് താഴെ. ഇതെനിക്കും ഒരു പുതിയ കണ്ടെത്തല്‍ ആയിരുന്നു. ഞാനും തെറ്റായിട്ടായിരുന്നു ഈ വാക്യം മനസ്സിലാക്കിയിരുന്നത്. ഇതുതന്നെയാണോ മറ്റു ഭാഷകളിലും എന്ന് ഞാന്‍ അന്വേഷിച്ചു. ജര്‍മനിലും ഫ്രെഞ്ചിലും ഒട്ടും മാറ്റമില്ലാതെയാണ് വിവര്‍ത്തനം എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.

“So if you are presenting a sacrifice at the altar in the Temple and you suddenly remember that someone has something against you, leave your sacrifice there at the altar. Go and be reconciled to that person. Then come and offer your sacrifice to God."
Mathew 5:23-24

ആകയാൽ നീ ബലിപീഠത്തില്‍ കാഴ്ച്ചയര്‍പ്പിക്കുമ്പോൾ നിന്‍റെ സഹോദരന്നു നിന്നോട് ഏതെങ്കിലും വിരോധം ഉണ്ടെന്നു അവിടെവച്ച് ഓർമ്മവന്നാൽ നിന്‍റെ കാഴ്ചവസ്തു  അവിടെ ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ട്, ആദ്യം ചെന്ന് സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

ഇവിടെ എല്ലാവരും മനസിലാക്കിവെച്ചിരിക്കുന്നത്, ബലിയര്‍പ്പിക്കുന്നയാള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍, പോയി  വിരോധം തീര്‍ത്തിട്ടു വരണമെന്നാണ്  പറഞ്ഞിരിക്കുന്നത്  എന്നാണ്. അങ്ങനെയാണ് പഠിപ്പിക്കുന്നതും.

എന്നാല്‍ മനസ്സിരുത്തി വായിച്ചാല്‍ വാചകത്തിന്‍റെ അര്‍ത്ഥം തിരിഞ്ഞാണെന്നു  കാണാം. അതായത്, ഉദാഹരണത്തിന്, ഒരു മോണിക്കയ്ക്കോ ഒരു തോമസിനോ ഒരു ബന്ധുവിനോടോ മെത്രാനോടോ വൈദികനോടോ സാരമായ എന്തെങ്കിലും തര്‍ക്കം/വിരോധം ഉണ്ടെന്നു വയ്ക്കുക. ഇതോര്‍മ്മയുള്ളിടത്തോളം, വചനത്തെ ബഹുമാനിക്കുന്നെങ്കില്‍, ഈ രണ്ടാമത് പറഞ്ഞവര്‍ക്ക് ബലിയര്‍പ്പിക്കാന്‍ അര്‍ഹതയില്ല.

Silent Church as good as Dead





Reviving Idealism lost is Reform
         Silent Church as good as Dead         

      Random reflections on a dithering Church caught between serving God and mammon, copying state or Jesus, in spite of prophetic calls for radical reform & to flee worldly ways of marketing colonies of one’s own creation.

James Kottoor
                                   
Better late than never! What? A reflection on the response of religious leaders especially church men to Delhi rape to death of Nirbhaya alias Brave-heart and Jyoti which shook every section of the country. Why? Because, don’t the churches revel in describing themselves as the conscience keeper of the nation, nay of entire humanity on matters moral,  spiritual and sublime?

 During the tense, tragic days from Dec.16 to 29 while writing to a theologian friend I was forced to tell him: “A church that keeps its mouth shut in the face of such dastardly atrocities right under its nose is as good as dead.” He too felt that way. But die-hard supporters of churchmen would not think so. They would protest against equating churchmen with dumb worldly politicians, it was brought to my notice.

It was then, to my surprise, I hit upon the headline:  A Silent Church is a Dead one, in the Ucan-India news (Union of Catholic Asian News) by none other than John Dayal another catholic like me. I was in company, I thought. He was out with detailed facts and figures on rape statistics in India and argued that the Catholic church after challenging the government on the controversial Koodamkulam nuclear plant and the consequent punishment it got, the State blocking the use or misuse of foreign funds to a local diocese in Tamilnadu, had to be afraid and silent not to get into more trouble. Once bitten twice shy. 
                                             What of Nuns Raped?
But were not even religious nuns victims of gang rape in states such as Uttar Pradesh, Madhya Pradesh and Orissa in the last 20 years asks Dayal. He leaves the question unanswered possibly not to wound further a seriously wounded church caught with sex abuses galore like rape and paedophilia all over the world by its own clergy and bishops. And recent Popes were going all over the world begging forgiveness and compensating victims at the cost of bankrupting dioceses. One has to be morally clean on all fronts to champion the cause of morality and spirituality. Congrats  Dayal for waking up the Hierarchy to get moving as did the frail women on resurrection day to wake up Peter and company.

Even the newly elevated Cardinals, it looked were too busy with receptions, celebrations and photo-opportunities for marketing the epochal  achievements  of  their respective colonies  instead of comforting the afflicted rape victims under their watch in    Church and society.
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                            
                  That reminded me of the comment of theologian Yves Congar describing the propensity of too many bishops to decorate themselves like brides on marriage day with gold and silver, colourful eye-catching glamorous, glittering, imperial mundane attire and outfits -- all an affront to the ordinary drab life style of a Carpenter of Nazareth, whom they are to follow and who ran away when an unthinking mob wanted to make him a King.
 Fortunately there was no “Prince of the Church” since there was no mundane man made church on earth at all then. Time was when we had towering stalwarts like Cardinals Gracias of Bombay, Picachy of Calcutta and Parekattil of Ernakulam who were not confined to their petty provincial kingdoms but had a universal outlook and addressed issues affecting both nation and church in India as their own personal concern and bounden duty. They had their counter parts in the secular world as well like Nehru , Kennedy of US, De’Gaul of France and Garbachove of Russia.
                                              Prelate of Port-Blare
It should have been these thoughts which prompted Bishop Alex Dias of Port Blare, a  prelate after the heart of St. Paul commuting from island to island on dangerous (Semper in periculis – always in danger --  as Paul described his own) pastoral missionary mission, to go public with his article in IC: Needed: A Church without Grandeur. Doesn’t matter if it proved to be a cry in the wilderness, like that of John the Baptist since he got no public support even from his Episcopal confreres.
 
May be it is because he is only an ordinary Ordinary among extra ordinary Ordinaries. But he will be remembered for sticking his neck out to be paraded on a dish in royal banquets of church men to sting their consciences nursing imperial egos. Equally important, Bishop Alex has written in the IC also against credible dangers of the Koodamkulam project which no  other bishop, I think,  thought it their domain of pastoral duty to dare and step in to speak up. But what if the venerable princely class has not spoken? The Catholic hierarchy in India is not without   matchless pastoral minded extra-ordinary Ordinaries among them.
                                       Pastoral Bishop Nair
One among them to my puny mind is Bishop Patrick Nair of Meerut. He has spoken loud and clear on Rape. What is more his article: Rape is a Symptom of a Disease (IC 13/1/13) is pastoral to the core and suggests radical remedies to change the patriarchal, male dominated mindset in Indian culture the root cause. The treatment should start right in our own homes. Why boys at tender age are taught that girls matter less? What about dowry system which adds to discrimination of grown up girls? Why female foetuses are aborted with gay abandon causing an imbalance in sex ratio, 899 girls to 1000 males as of 2011 in northern sates? In olden days, the victor considered women the spoils of war. Are we to promote that idea of conquest among our bullish boys?
In some countries parents are taken to court if they maltreat their children. Why not allow our girls to go to court for second class treatment at home? There is nothing wrong in admiring a girl’s beauty. What is wrong is to sexually desire her. This should be taught at home. Man by nature is more passionate while woman is more affectionate and children should be taught signs of female affection should not be mistaken for sexual consent.  Bishop Nair is profuse with such practical suggestions. All of us have a duty to listen and do what he suggests to fight this rot in us and society. His article to my mind deserves widest publicity in the print media especially in the vernacular.
                                         Chhotebhai, Dayal Duo
So with persons like Dayal and Chotebhai from among the laity and Bishops like Alex Dias and Patrick Nair, Catholic church in India is not totally silent. Sorry for not elaborating on Chotebhai’s recent articles calling upon the hierarchy to introspect on various burning issues. His observation in Rapist in Me, quoting St.Francis: “There goes Francis but for the grace of God” at the sight of a criminal led to gallows is sublime, superb and spiritually humbling to me and to all self styled upright ones. But it looks that the Catholic Church in India is left in the lurch with tail trying to wag the head, blind, deaf and speechless like the Indian State.
By failing to read and react to the signs of the times spoken of by the Vatican council, the church is definitely abdicating its mission to  witness  Jesus in the modern world. It has become a carbon copy of the secular leadership on our political landscape unable to effectively connect with popular pleas like that of an Anna Hazare, a Kejriwal and a leader-less youthful fair sex battalion at Raisina hills. Concrete calls for a Jan Lokpal, Women’s Representation, and Ousting rapist’s leaders from all parties are met with face saving promises never implemented.
Yet the church from Pope to least pastor is making a lot of noise on pious platitudes put in new bottle like “New Evangelisation” while the laity itself, not fooled  with honorific, pacifying and palliative tributes like “forefront of the Church” or “the  church” itself shout back: “What you are speak to us so loud that we can’t hear what you say. You call us the People of God, just as the State calls ‘We the people’ the real masters only to be looted, not served.” What is new and what is evangelising without speech or meaningful action to connect with contemporary society on boil?

                               Clergy Laity Divide & Disconnect
Besides is it not a tragic comedy when the church speaks ad nauseam of dialogue but utters no word in reply to pleas, cries, nay shouts and even rebukes from laity through proliferating social media and website magazines like Ucan-India, Almaya Sabdam, Soul and Vision, Emalayalee, Bilathi, South Asia mail, Syromalabar Voice or Faith blogs, since official church publications adamantly refuse space to news and views not pleasing to or pampering the top brass in the church? What a contrast this to Jesus who never failed to listen to distraught cries from the crowd. Nor did He ever shut the mouth of any questioner honest or crooked.  He went a step further even to extract questions and answer them from on lookers hesitant, doubtful or awestruck under His spell or those out with a positive intent to trap Him.
One possible explanation is that an aging leadership in the church like their political counter part still living in stone age and not in today’s knowledge era of internet, are not able to see, hear and read  internet sites of a fast changing signs of times to connect with people who matter – people of God in Church and we the people in the state. Even this scribe honestly tried to write many times to highly placed persons without getting any response and therefore even suggested that knowledgeable secretaries to top church men should be appointed to promptly handle their internet mail, but only to fall on deaf ears.
 But it is also true that some stray bishops like late bishop Martini of Milan, are up to the mark to meet the challenges of the times. Some of them have even surprised me with their unsolicited emails with   requests to keep them on my mailing list. So what is the sure remedy if the Vatican prescription  to read and react to sings of the times is not a council but a command, not an option but a duty?  Follow the Chinese example? They have barred all above 68 far removed from ground realities from holding leadership positions in politics. A church that still stuck to the life style of an imperial Constantine era should think in those terms to become relevant to our times.
                                        Rahul’s Jaipur Speech
                    In this context Rahul Gandhi’s Jaipur  speech was termed a typical lucid voice of opposition within Congress, a bold critique withi! It simply  mirrors the on going critique aslo within Church from top to bottom, from Martini of Milan to youth all over. Is it not due only to leaderless fair sex youth crowd on Raisina ground that all the revolutionary turmoil for change happening today in India? Only certain words in his speech need substitution or modification in Rahul’s speech to wake up the Catholic church.
                  For example he said:  People’s “lives cannot be decided by a handful of people behind closed doors who are not fully accountable to them ... the system (Church) is stuck in the past. It has become a system that robs people of their voice, a system that disempowers instead of empowering.... the power so many seek is actually a  poison.,... The only antidote to this poison is ...not to become attached to it... not to chase power for the attributes of power...(.but) only use it to empower the voiceless.“
“Why do a handful of people control the entire political (church) space? ..... We only empower people at the top of a system (hierarchy). We don’t believe in empowering people all the way to bottom.”
                      Daily “I meet people who have tremendous understanding, deep insight and no voice.....they are kept outside our systems(churches). No one can hear their voice. No matter how much they try to speak, no one listens.... then I meet people holding high positions with tremendous voice but with no understanding for the issues at hand... Why does this happen?... because we don’t respect knowledge. We respect position...it does not matter how much wisdom you have, if you do not have position, you mean nothing. This is the tragedy of India(the catholic church).
                    “Why is our youth angry… out on the street? …because they are  excluded from the political class (patriarchal church)… (to) watch from the sidelines as the powerful drive around in their lal battis…Why are women suffering? Because their voice is being trampled  upon by people with arbitrary power over their lives. Why are the poor confined to powerlessness and poverty? Because decisions regarding …. services they need are decided by people far away answerable to them only in theory.”
                “Until we start to respect and empower people for their knowledge and understanding, we can’t change anything in this country(church)..... all closed systems....promoting mediocrity and mediocrity dominates discussion while the voices of insight and thought are crushed by the loudness of those who possess neither understanding nor compassion.”
                     Success does not come from excluding insightful  people or killing initiatives. “We won’t praise other people” for their strength but find out their weakness “to neutralize them... People who are corrupt stand up and talk about eradicating corruption; and then people who disrespect women everyday of their lives talk about women rights. Until we start to respect and empower people for their knowledge, for their understanding, we are never going to change this country(church).”
                    “ We need the aam aadmi to participate in our politics (church life). Because even as I speak their future is being decided in closed rooms. There is a young and impatient India(church) and it is demanding a greater voice in the nation’s (church’s) future. Let me tell you that they are not going to watch silently.”
“The time has come to question the centralized, unresponsive and unaccountable  decision-making in governance( the church)...The answer is not in running these systems better. The answer is to completely transforming these systems.”
                                                    To be Ass and Broom
These are some of the thoughts that come crowding into my idiotic mind as I reflect on the happenings in my Church called variously – Mater et Magistra (Mother and Teacher), and also Mater et Meretrix (Mother and Prostitute).As Mother who nursed me to grow with ideas and idealism, nay vision, conviction and action, I am immensely and eternally grateful to her.
But my mind revolts against the prostitute in her running after the glitter of power, pelf and pleasures of this world. To me evangelisation, new or old, is  very simply this: To struggle to become  that Ass carrying the Lord on the back into the limelight of today’s  modern world – a vale of tears for the poor, illiterate and marginalised, exploited,  oppressed and imprisoned by an insensitive powers that be; equally  to be that broom in His all powerful, all loving, all holy hand that knows to shower down blessings and mercies only,  yes to be His broom to sweep clean the  nooks and corners of the Aegean  stables sullying  God’s  Kingdome here on earth.

                    The writer can be contacted at jkottoor@asianetindia.com
                      ++++++++++++++++++++++++

 
 
With Warm Regards,
Dr. James Kottoor,