Translate

Tuesday, October 21, 2014

Communion to Divorced, Rite Issue, Knanaya Issue


I would like to present my brief views on the three/four issues raised. 

1. Admitting divorced and re-married people to communion. This is really a non-issue. Divorced and re-married people need to go to communion if they are clear in their conscience, and if they think they are in the right disposition to receive communion. If some priests would not give them communion, they need to go to priests who would. If they cannot find such priests or if it is unduly inconvenient, they may want to think of celebrating the memorial of the Lord (Eucharist) themselves. 

Breaking bread and sharing the cup, and giving them as body and blood, Jesus said: "Do this in memory of me". He did not say: "Get ordained and become priests before you do this in memory of me". 

Every baptized Christian is a priest, for that matter, everyone who follows the teachings of Christ. Of course Eucharist is better done in a recognized community. Nobody can and should refuse communion to a follower of Christ. Christ did not refuse communion to Judas, the so-called "son of perdition". 

2. Divisions on the basis of rites are meaningless. In a pluralistic society let people choose the rites that help them connect with God better. Territorial expansion of Syro-Malabar rite is not necessary. A Catholic (universal) needs to be at home in any Catholic rite. There is no harm in having services in one's own rite occasionally or periodically if that can be done or requested by people. I do not see the need for erecting a separate diocese for that in another diocese. Healthy spirituality and the will of Christ should prevail in all situations. On the other hand, I would not oppose it if it is done for the Greater Glory of God. In any case, there should not be any compromise on the freedom of choice.

3  Knanaya or pure blood issue of Kottayam Diocese in Syomalabar rite is a myth. There is no pure blood anywhere. There is mostly blood of convenience and opportunism. Church leaders who lacked vision, and who did not understand the spirit of Christ created overlapping dioceses and jurisdictions. Pope Pius X, if I am right, unwittingly injected worldly spirit in creating this separation of dioceses in the same rite. And he was misguided, to say the least. And I am personally alright in Knanaya persons having a diocese of their own if it is spiritually helpful for them. What is not right is ostracizing by a Knanaya church a Knanaya catholic if he or she marries a non-Knanaya catholic. Interestingly and absurdly it is also alright for a Knanaya catholic to marry a Knanaya non-Catholic Christian without ostracism. It is good to remember in Christ we are all one: no-Knanaya or Knanaya, Jew or gentile....

Let us state things for what they are without fear or favor. We really do not have anything to lose but everything to gain for Christ and the Kingdom.

Fr. John K. Thekkedam (Swami Snehananda Jyoti) USA


        ഈ ലേഖനത്തിന്റെ തര്‍ജ്ജമയാണ് താഴെ ചേര്‍ത്തിരിക്കുന്നത്.  - എഡിറ്റര്‍



1. അപ്പം മുറിക്കൽ എന്ന ക്രിസ്തീയ കർമത്തിൽ വിവാഹമോചിതർക്കും പുനർവിവാഹിതർക്കും സംബന്ധിക്കാമോ എന്നത് ഒരു തര്ക്കവിഷയമാകേണ്ട കാര്യമേയല്ല. അവരുടെ തന്നെ മനസ്സാക്ഷിയാണ് അത് തീരുമാനിക്കേണ്ടത്. ചില വൈദികർ അവരെ തടയുന്നുണ്ടെങ്കിൽ, അവരെ വിട്ടിട്ട് അനുഭാവമുള്ള വൈദികരുടെ അടുത്ത് പോകുക. അത്തരക്കാരെ കണ്ടെത്താൻ സാദ്ധ്യമല്ലെങ്കിൽ ഇവര്ക്ക് സ്വന്തമായി വിശുദ്ധ കുർബാന ആചരിക്കാം. ഇത് എന്റെ ഓർമ്മക്കായി നിങ്ങളും ഒരുമിച്ചുകൂടി ചെയ്യുവിൻ എന്നാണ് അപ്പവും വീഞ്ഞും പകുത്തു നല്ക്ജിക്കൊണ്ട് യേശു ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി പ്രത്യേകമായി അഭിഷിക്തരായവർ വേണമെന്ന് അവിടുന്ന് പറഞ്ഞില്ല. തന്നോടുള്ള അടുപ്പം തന്നെയാണ് അപ്പം മുറിക്കലിനുള്ള അഭിഷേകം. അംഗീകൃതമായ ഒരു കൂട്ടായ്മയിൽ അത് സാധിക്കുന്നില്ലെങ്കിൽ മേല്പറഞ്ഞത് മാത്രമാണ് പോംവഴി. അഭിശപ്തനെന്നു വിളിക്കപ്പെടുന്ന യൂദാസിനു പോലും യേശു അപ്പം വീതിച്ചു കൊടുത്തല്ലോ.


2. റീത്തുകളുടെ പേരിലുള്ള വിഭജനം അർഥശൂന്യമാണ്. ഒരു ബഹുതര സമൂഹത്തിൽ ഓരോരുത്തർക്കും അനുയോജ്യവും സൗകര്യ പ്രദവുമായ റീത്ത് തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഒരു റീത്തിലേയ്ക്ക് ഒതുങ്ങിക്കൂടേണ്ട കാര്യവുമില്ല. ആരോഗ്യകരമായ ദൈവാനുഭവത്തിന് വിഘാതമാകേണ്ട സംഗതിയല്ല ഏതെങ്കിലും റീത്തിലുള്ള ഒരാളുടെ അംഗത്വം. ഇക്കാര്യം പറഞ്ഞ് ഒരു രൂപതക്കുള്ളിൽ വേറൊരു റീത്ത് സ്ഥാപിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. വ്യക്തിതാത്പര്യങ്ങളല്ല, ക്രിസ്തുവിന്റെ മനസ്സായിരിക്കണം എവിടെയും നമ്മുടെ മാനദണ്ഡം. കത്തോലിക്കൻ എന്ന പേരുകൊണ്ടുതന്നെ ഒരുവന് ഏതു റീത്തിലും സംതൃപ്തി കണ്ടെത്താനുള്ള അവകാശമുണ്ട്‌. അങ്ങനെ വരുമ്പോൾ സീറോമലബാർ സഭയുടെ വിസ്തീർണം കൂട്ടൽ തീര്ത്തും അനാവശ്യമാണ്.

3. സീറോ മലബാർ റീത്തിനുള്ളിൽ ക്നാനായ എന്ന ശുദ്ധരക്തറീത്ത് എന്നയാശയം അങ്ങേയറ്റം അസംബന്ധമാണ്. എവിടെയാണ് ശുദ്ധരക്തമുള്ളത്? ഉള്ളതെല്ലാം സൗകാര്യാർഥമുള്ള മിശ്രിതമാണ്. ക്രിസ്ത്വാവബോധം നഷ്ടപ്പെട്ട ചിലരുടെ സ്വാർഥതത്പരതയും ഹൃസ്വദൃഷ്ടിയുമാണ് റീത്തിനുള്ളിൽ റീത്ത് എന്ന പ്രലോഭനങ്ങൾക്ക് നിദാനം. എന്റെയോർമ ശരിയെങ്കിൽ, പോപ്‌ പയസ് പത്താമൻ ആണ്, മനസ്സില്ലാതെയാണെങ്കിലും, ഇത്തരം ലൗകിക ചിന്താഗതികൾക്ക് അയഞ്ഞുകൊടുത്തത്. അക്കാര്യത്തിൽ അദ്ദേഹം തെറ്റിധരിപ്പിക്കപ്പെടുകയായിരുന്നു. എതായാലും, അവരുടെ ആദ്ധ്യാത്മിക വളർച്ചക്ക് ഉതകുന്നുണ്ടെങ്കിൽ കോട്ടയത്തെ ക്നാനായ രൂപതക്കെതിരെ എനിക്കൊന്നും പറയാനില്ല.

എന്നാൽ, മറ്റൊരു റീത്തിൽനിന്നുള്ള വിവാഹത്തിന്റെ പേരിൽ ഒരാളെ തങ്ങളുടെ കൂട്ടത്തിൽനിന്ന് ബഹിഷ്ക്കരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അതേസമയം കൌതുകകരവും അപഹാസ്യവുമായ ഒരു കാര്യം, ഒരു ക്നാനായ ക്രിസ്ത്യാനിക്ക് ഊരുവിലക്കില്ലാതെ ക്നാനായ അകത്തോലിക്കരെ വിവാഹം കഴിക്കാന്‍ കഴിയുമെന്നതാണ്. ക്നാനായ ആണെങ്കിലും അല്ലെങ്കിലും, യഹൂദനായാലും അല്ലെങ്കിലും നമ്മളെല്ലാം ക്രിസ്തുവിൽ ഒന്നാണെന്നത് മറക്കാതിരിക്കുക. അതുകൊണ്ട്, സത്യം തുറന്നുപറയുന്നത് നമ്മെ ഒരിക്കലും ഭയപ്പെടുത്താതിരിക്കട്ടെ. കാരണം, ക്രിസ്തുവിന്റെ പക്ഷത്താണെങ്കിൽ നമുക്ക് നേടാനേ ഉള്ളൂ, നഷ്ടപ്പെടാൻ ഒന്നുമില്ല.

4 comments:

  1. ഈ മൂന്നു വിഷയങ്ങളെക്കുറിച്ച് നിഷ്പക്ഷമതിയായ ഒരു സഭാപുത്രനെന്ന നിലയിൽ ഏറ്റവും പക്വമായ അഭിപ്രായപ്രകടനമാണ് പണ്ഡിതനായ സ്വാമി സ്നേഹാനന്ദ ജ്യോതി നടത്തിയിരിക്കുന്നത്. പോപ്‌ ഫ്രാൻസിസിന്റെ കാഴ്കാപ്പാടുകളെ അദ്ദേഹം അക്ഷരംപ്രതി തന്റേതാക്കിയിരിക്കുന്നു. സാമാന്യബുദ്ധിയുള്ള ഏതൊരു വിശ്വാസിക്കും ഈ അഭിപ്രായങ്ങൾ സ്വീകാര്യവുമായിരിക്കും. അങ്ങനെയെങ്കിൽ നമ്മുടെ റീത്തുവാദികളും ശുദ്ധരക്ത വാദികളും ശുശ്രൂഷകരുടെ കുപ്പായമിട്ട് അന്യരൂപതകളുടെ പരിധിക്കുള്ളിൽ നുഴഞ്ഞുകയറുന്നവരും സഭാക്കെതിരെയാണ് നിലകൊള്ളുന്നത് എന്ന യുക്തിസഹമായ അനുമാനത്തിലെയ്ക്ക് നാം എത്തേണ്ടിവരും. ക്രിസ്തുവിന്റെ സഭയെ ഒന്നായി കണ്ട് അതിലെ അംഗങ്ങളെ ആദ്ധ്യാത്മികമായി പുഷ്ടിപ്പെടുത്തുകയല്ല, മറിച്ച് തരംതിരിവുകൾ ഉണ്ടാക്കി വിഭജിച്ചു നിറുത്താനും തമ്മിൽ കലഹിപ്പിക്കാനുമാണ് അവർ ആഹോരാത്രാത്രം പരിശ്രമിക്കുന്നത്. സിനഡു കഴിഞ്ഞപ്പോൾ ഇന്ത്യയിലെ വൈവാഹികാവസ്ഥ വളരെ സങ്കീർന്നമാണെന്നും പറഞ്ഞ് തന്റെ അംഗരക്ഷകനെക്കൊണ്ട് ഒരു തിരുമൊഴി പുറത്തുവിട്ട മുംബയിലെ ഗ്രേഷ്യസും മറ്റു ഇന്ത്യൻ മെത്രാന്മാരും ഏതു മൂഡസ്വര്ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് അവർ തന്നെ ഒരു പ്രാവശ്യമെങ്കിലും ചിന്തിക്കാൻ സമയമായിരിക്കുന്നു.

    അപ്പം മുറിക്കലിൽ പങ്കുകുചേരാൻ വിവാഹമോചിതർ അനർഹാരാണെന്നത് ഈ നാട്ടിലെ പൌരോഹിത്യത്തിന്റെ കണ്ടുപിടുത്തമാണ്. പള്ളിയിൽ വരുന്നവരുടെ ചരിത്രം മറ്റു നാടുകളിൽ ആരും നോക്കാറില്ല. നാസ്തികരെപ്പോലും വിധിക്കാൻ താനാരാണ് എന്നൊരു പോപ്‌ സ്വയം ചോദിക്കുമ്പോൾ, നമ്മുടെ മതഭ്രാന്തന്മാർ വിവാഹമോചനം ചെയ്തവരേയും പുനർവിവാഹിതരെയും കണ്ണുമടച്ച് വിശുദ്ധ കർമങ്ങൾക്ക് യോഗ്യർ എന്ന് വിധിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

    "ചില വൈദികർ അവരെ തടയുന്നുണ്ടെങ്കിൽ, അവരെ വിട്ടിട്ട് അനുഭാവമുള്ള വൈദികരുടെ അടുത്ത് പോകുക. അത്തരക്കാരെ കണ്ടെത്താൻ സാദ്ധ്യമല്ലെങ്കിൽ ഇവര്ക്ക് സ്വന്തമായി വിശുദ്ധ കുർബാന ആചരിക്കാം. ഇത് എന്റെ ഓർമ്മക്കായി നിങ്ങൾ ഒരുമിച്ചുകൂടി ചെയ്യുവിൻ എന്നാണ് അപ്പവും വീഞ്ഞും പകുത്തു നല്ക്ജിക്കൊണ്ട് യേശു കല്പിച്ചത്. അതിനായി പ്രത്യേകമായി അഭിഷിക്തരായവർ വേണമെന്ന് അവിടുന്ന് പറഞ്ഞില്ല. തന്നോടുള്ള അടുപ്പവും സ്നേഹവും തന്നെയാണ് അപ്പം മുറിക്കലിലൂടെ തന്നെ ഓർമിക്കാനുള്ള അഭിഷേകം എന്നാണ് അവിടുന്ന് കരുതിയത്‌. അംഗീകൃതമായ ഒരു കൂട്ടായ്മയിൽ അത് സാധിക്കാത്ത സാഹചര്യത്തിൽ മേല്പറഞ്ഞത് മാത്രമാണ് പോംവഴി" എന്ന് സ്വാമിജി പറയുമ്പോൾ അതിനെതിരേ എന്ത് വാദഗതിയാണ് നമ്മുടെ 'അഭിഷ്ക്തരായ' പുണ്യവര്യന്മാർക്ക് നിരത്താനുള്ളതെന്ന് ഒന്ന് കേട്ടാൽ കൊള്ളാമായിരുന്നു. മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നത് മാത്രമാണ് ഇന്ത്യയിലെ വിവരമില്ലാത്തെ മെത്രാന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊരവസാനം അധിക ദൂരത്തല്ല. കാര്യം ഗ്രഹിക്കാൻ വിശ്വാസികൾ എന്ന് തന്റേടം കാണിക്കുമോ അന്ന് ഇവരുടെ കപട ശുശ്രൂഷ സഭക്ക് ആവശ്യമല്ലാതെ വരും.

    ReplyDelete
  2. കർത്താവിന്റെ ഒരനുജൻ കുഞ്ഞായി വീറോടെ വിവേകത്തോടെ ഭയമില്ലാതെ വായ്തുറക്കുന്ന സക്കറിയാസ് നെടുംകനാലിന്റെ ഇന്നോളമുള്ള രചനകളിൽ എന്റെ മനസ്സിൽ നല്ലോണ്ണം തട്ടിയത് ഈ വാചകമാണ് !
    "മനുഷ്യരെ ദൈവത്തിൽ നിന്നകറ്റി വിശ്വാസികളുടെ ശ്രദ്ധ തങ്ങളിലേയ്ക്ക് ആകർഷിക്കുക എന്നത് മാത്രമാണ് ഇന്ത്യയിലെ വിവരമില്ലാത്തെ മെത്രാന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊരവസാനം അധിക ദൂരത്തല്ല. കാര്യം ഗ്രഹിക്കാൻ വിശ്വാസികൾ എന്ന് തന്റേടം കാണിക്കുമോ അന്ന് ഇവരുടെ കപട ശുശ്രൂഷ സഭക്ക് ആവശ്യമല്ലാതെ വരും."
    മാളോരെ ഈ വരികൾ നാലുവട്ടം വായിച്ചാട്ടെ !
    വി.മത്തായി ആറിലെ ആറു(6/6) ജനത്തെ പഠിപ്പിക്കാത്ത ഒരു സഭയും ദൈവീകമല്ല /അവ വെറും വൈദീകമതങ്ങളാണ്(പാസ്ടരുടെ ഉടായിപ്പ് സംഗമാണു) ,സംശയമില്ല ! മനുഷ്യനെ ദൈവമാക്കാനാണ് (താനും പിതാവും ഒന്നാണു എന്ന അവബോധം ഓരോ മനസിലും ഉറയ്ക്കാനാനു) ക്രിസ്തു "ധ്യാനം" ഇന്ത്യൻ വേദാന്തത്തിൽ നിന്നും കടമെടുത്തു യെരുസലേമ്മിലെ ജനത്തോടന്നു മൊഴിഞ്ഞത് ! ഈ വചനം സൌകര്യപൂർവ്വം തങ്ങളുടെ ളോഹയ്ക്കുള്ളിൽ ഒളിചുവച്ചിട്ടു അവനവന്റെ വായില്തോന്നിയത് വേദമാക്കിയ "സഭ",(ഈ വാരിക്കുഴ്കൾ) മനുഷ്യൻ വെടിയേണ്ടകാലം അതിക്രമിച്ചിരിക്കുന്നു ! ക്രിസ്തുവിലുള്ളവൻ ഇനിയും ഈ ചവറു സഭകളിൽ നില്ക്കുകയില്ല ,ജന്മം കൊണ്ട്നാം ഇവയിൽ അകപ്പെട്ടു പോയെങ്കിലും !
    കത്തോലിക്കനെ സ്നേഹിക്കുന്ന കത്തോലിക്കനും ,പെന്തോക്കൂസിനെ സ്നേഹിക്കുന്ന പെന്തക്കൂസുകാരനും ഇവിടെ കാര്ത്താവിനെ വിറ്റു കാശാക്കുമ്പൊൾ "അയല്ക്കാരനെ സ്നേഹിക്കുന്ന ഒരുവനും" ഇല്ലാതെയാകുന്നു എന്നത് കാലത്തിന്റെ ശാപമാണു പ്രിയരേ ....

    "ആദിയിലവരെ അവൻ ആണും പെണ്ണുമായി സൃഷ്ടിച്ചു" ! അവരെ അവരുടെ പാട്ടിനു വിടെന്റെ കത്തനാരെ ...ഗര്ഭാധാരണം ആ ഇണകളുടെ സ്വകാര്യതയാണ്‌ ! സഭയും മറ്റു ചേട്ടാകളും അതിൽ ഇടപെടുന്നത് മോശം പണിയല്ലെ ? കത്തനാരും സഭയും നടുവിലെ വൃക്ഷത്തിനെ ഫലം ഒത്തിരി തിന്നല്ലേ ... പാപമാണ് ! ("നിങ്ങൾ ദൈവത്തെപോലാകും" എന്ന് സാത്താൻ പറഞ്ഞെങ്കിലും ) പാപം പാപം !!

    ReplyDelete
  3. സ്നേഹാനന്ദജി യെ കേരളത്തിന് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല; ഒരു കാലത്ത് ഈശോ സഭയുടെ ഏറ്റവും ശക്തിയേറിയ ഒരു ശബ്ദമായിരുന്നു അദ്ദേഹം. പറയുന്നതും ഉദ്ദേശിക്കുന്നതും ചെയ്യുന്നതും സഭയില്‍ നേരെ അല്ല എന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം സഭയോട് സലാം പറഞ്ഞു. അമേരിക്കയിലും ഇന്ത്യയിലുമായി നിരവധി ആശ്രമങ്ങള്‍ സ്ഥാപിച്ചു. സത്യം എന്ന് തോന്നിയിടത്തൊക്കെ ഉറച്ചു നിന്നു; അദ്ദേഹത്തെ വളരെ എളുപ്പത്തില്‍ കളിപ്പിക്കാന്‍ കഴിയും. മറ്റൊരാളുടെ വാക്കുകളെ എന്നും അദ്ദേഹം വിശ്വാസ്യതയോടെ എടുക്കുന്നു എന്നത് താനെ കാരണം. അതിനദ്ദേഹം വളരെ വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്.
    സഭാംഗങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന് വളരെ ചുരുക്കത്തില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. ആരോടൊക്കെയോ കരുണ കാണിക്കണം, കാണിക്കണം എന്നാണ് പല പിതാക്കന്മാരും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കുറഞ്ഞോരു കാലത്തിനുള്ളില്‍ സ്വവര്‍ഗ്ഗ പ്രശ്നങ്ങളും കഴിഞ്ഞ് അതിലും സന്കീര്ണ്ണമായ പ്രശ്നങ്ങളിലേക്ക് സഭ കടക്കും. അന്നും കരുണ മാത്രമേ നില നില്‍ക്കൂ. അത് ഇപ്പോഴേ എടുത്തു ഏറ്റവും മുകളില്‍ വെച്ചില്ലെങ്കില്‍ സഭ അപ്രത്യക്ഷമാകും എന്നത് സത്യം തന്നെ.
    വിവാഹ മോചനത്തിന്റെ കാര്യം പറഞ്ഞു. അടുത്തിടെ നടന്ന ഒരു സംഭവം പറയാം. അപ്പന്‍ മരിച്ച വീട്ടിലെ ഒരു പെണ്‍കുട്ടി വിവാഹം ചെയ്തു, അല്‍പ്പം അകലെയുള്ള ഒരു പള്ളിയിലെ യുവാവ്. അച്ചന്റെ അടുത്ത് അന്വേഷിച്ചു, നല്ല സാമ്പത്തികമുള്ള കുടുംബം, അച്ഛനും നല്ല ഭിപ്രായം പറഞ്ഞു; കല്യാണവും നടന്നു. കല്യാണം കഴിഞ്ഞപ്പോള്‍ ചെറുക്കാന് പറഞ്ഞ വിദ്യാഭ്യാസമോ മാനസിക ആരോഗ്യമോ ഇല്ലായിരുന്നെന്ന് മനസ്സിലായി. പെണ്ണ്, കിട്ടിയ അവസരം മുതലാക്കി മടങ്ങി. കേസ് നടക്കുന്നു. ഈ പ്രശ്നം നല്ല അഭിപ്രായം പറഞ്ഞ അച്ചന്റെ അടുത്തു വന്നപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണെന്നോ "എനിക്കും സംശയമുണ്ടായിരുന്നു!" ഒരു പെണ്‍കുട്ടിയുടെ ജീവിതം അവിടെ അവസാനിക്കുന്നു. ആരു സമാധാനം പറയും?
    തങ്ങളുടെതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന അനേകം യുവതീയുവാക്കള്‍ ഇവിടുണ്ട്. ആരെങ്കിലും കരുണ കാണിക്കണമെന്ന് പറഞ്ഞത് കൊണ്ട് അവരുടെ പ്രശ്നം തീരില്ല. കരുണ ആരും ചോദിച്ചു വാങ്ങിക്കെണ്ടതുമല്ല, അത് പുറത്തേക്ക് ഒഴുകേണ്ടാതാണെന്നും അറിയുക.

    ReplyDelete
  4. (Swami Snehananda Jyoti (officially known as Fr. John Thekkedam) has a
    Christian Catholic (Syro-Malabar) background. He has degrees in
    philosophy, education, psychology, and theology from Jnana-Deep
    Vidyapeeth (JDV), Sardar Patel University, and Delhi University. His
    doctorate in Clinical Psychology is from St. Louis University (USA).
    He taught psychology in Lindenwood University (USA) and JDV, Pune
    (India). He was a Jesuit for 25 years. His ashrams in India and the
    USA spread the message of East West Awakening (eastwestawakening.org)
    and Vishwa Shanti Internastional Mission: an integration of the best
    in the East and the best, and spirituality beyond religions to develop
    Unity of Humanity rooted in the Kingdom of God. In his headquarters at
    Shanti Sadan Siddhashram in the outskirts of Munnar, Kerala, India, he
    models a modified version of Chaturashram life.)

    ReplyDelete