Translate

Saturday, October 18, 2014

പുനര്‍വിവാഹിതര്‍ക്കു വിശുദ്ധ കുര്‍ബാന പാടില്ലെന്ന്!

പുനര്വിവാഹിതര്ക്കു വിശുദ്ധ കുര്ബാന പാടില്ലെന്ന് വത്തിക്കാന്സിനഡില്നിര്ദേശം
Source: dailyindianherald, Story Dated: Friday, October 17, 2014 4:45 am IST
സ്വന്തം ലേഖകന്

വത്തിക്കാന്സിറ്റി :ആഗോള കത്തോലിക്കാ സഭയിലെ അസാധാരണ സിനഡ് വത്തിക്കാനില്തുടരുന്നു.ഇംഗ്ലീഷ് ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഭേദഗതികള്തിങ്കളാഴ് അവതരിപ്പിച്ചു. പ്രമേയത്തിനു പുതിയ ആമുഖം ഉണ്ടാകണമെന്ന്നിര്ദേശിച്ചു. പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട വ്യക്തികള്ക്കു പ്രാധാന്യം നല്കണം. വിവാഹമെന്ന കൂദാശയ്ക്കു കൂദാശകളിലൂടെ ലഭിക്കുന്ന കൃപയ്ക്ക്പ്രാധാന്യം കൊടുക്കണം. വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപഠനങ്ങളുടെയും വെളിച്ചത്തില്വേണം കുടുംബപ്രശ്നങ്ങളെ കാണാന്‍. സുവിശേഷ സത്യങ്ങളും മനുഷ്യജീവിതത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മിശിഹാവെളിപ്പെടുത്തിയ സത്യങ്ങളാണു സിനഡിന്റെ തീരുമാനമായി വരേണ്ടത്‌. ആനുകാലിക കുടുംബപ്രശ്നങ്ങളെ ഇതുവരെയുള്ള സഭയുടെ പഠനത്തില്നിന്നു വേര്പ്പെടുത്തിക്കാണാന്സാധിക്കില്ല.
സുവിശേഷത്തിന്റെ കണ്ണാടിയിലൂടെയാണു സമകാലീന പ്രശ്നങ്ങള്കാണുകയും കേള്ക്കുകയും ചെയ്യേണ്ടത്‌. പാപസാഹചര്യങ്ങളില്നിന്നു മാനസാന്തരത്തിലേക്കാണ്എല്ലാവരെയും സഭ ക്ഷണിക്കേണ്ടത്‌. വിവാഹത്തിനു പുറമേയുള്ള ലൈംഗികത സന്തോഷത്തിലേക്കും ആത്മനിര്വൃതിയിലേക്കും നയിക്കില്ല. വിവാഹമോചനം നേടി വീണ്ടും വിവാഹിതരായവര്ക്കു വിശുദ്ധ കുര്ബാന നല്കാന്പാടില്ലെന്ന്ഇംഗ്ളീഷ് ഗ്രൂപ്പ്നിര്ദേശിച്ചു. മറ്റു മാര്ഗങ്ങളിലൂടെ മിശിഹായോട്ഐക്യപ്പെടണമെന്നു നിര്ദേശിച്ചു. സിനഡ്തീരുമാനങ്ങളിലൂടെ വിശ്വാസികളില്അസ്വസ്ഥതയുണ്ടാക്കരുതെന്നു ആവശ്യപ്പെട്ടു. തീരുമാനങ്ങള്അജപാലനപരമാകണം. ആരെയും മുറിപ്പെടുത്തുന്നതും ആകരുതെന്നും അതേസമയം വിശ്വാസികളെ ദൈവത്തിലേക്കു യാത്രചെയ്യുവാന്സാഹായിക്കുന്നതുമാകണമെന്നും ഇംഗ്ളീഷ് ഗ്രൂപ്പിന്റെ ഭേദഗതികളില്പറയുന്നു.
ഇന്നലെ രാവിലെ 10:30 നു പന്ത്രണ്ടാമതു പൊതുസമ്മേളനത്തില്വത്തിക്കാനിലെ സിനഡ്ഹാളില്ഭാഷാടിസ്ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പുകളിലെ ചര്ച്ചകളുടെ തീരുമാനങ്ങള്അവതരിപ്പിച്ചപ്പോഴാണ് ഇത്തരം അഭിപ്രായം ഉയര്ന്നത്.. പത്തു ഭാഷാ ഗ്രൂപ്പുകളിലെയും തീരുമാനങ്ങള്ഇന്നലെ പ്രസിദ്ധീകരിച്ചു.ഇപ്പോള്നടക്കുന്ന അസാധാരണ സിനഡ്ഒരു തീരുമാനങ്ങളും എടുക്കില്ലായെന്നും ചെറിയ ഗ്രൂപ്പുകളില്ഭേദഗതി ചെയ്യപ്പെടുന്ന തീരുമാനങ്ങള്താല്കാലികമാണെന്നുമാണ് വത്തിക്കാനില്നിന്നുമുള്ള റിപ്പോട്ടുകള്‍ . അവസാനപ്രമേയം ശനിയാഴ് വൈകുന്നേരം വോട്ടിനിടും. അതു മാര്പാപ്പായ്ക്കു നല്കും. മാര്പാപ്പ ഇതില്നിന്നു പ്രാദേശിക സഭ ചര്ച്ച ചെയ്യേണ്ട കാര്യങ്ങള്നല്കും. വിശ്വാസികള്ക്ക്ഉത്തരം നല്കാനാനായി ഒരു ചോദ്യാവലിയും നല്കും. അടുത്ത വര്ഷം കുടുംബത്തെക്കുറിച്ചുള്ള സാധാരണസിനഡ്നടത്തപ്പെടും. തെറ്റിദ്ധാരണ ഇല്ലാത്ത രേഖ ഇറങ്ങും. വിശ്വാസികള്ക്ക്വ്യക്തമായ സ്വരം കേള്ക്കാന്സാധിക്കും. വ്യക്തവും സംതൃപ്തി നല്കുന്നതുമായ രേഖ സിനഡില്നിന്ന്ലഭിക്കും. തിങ്കളാഴ് പ്രമേയം അവതരിപ്പിച്ച ബുഡാപ്പെസ്ആര്ച്ചുബിഷപ്പീറ്റര്എര്ദോ വെളിപ്പെടുത്തി.

- See more at: http://www.dailyindianherald.com/home/details/v7n1VHcn/12#sthash.yM2V4x8e.dpuf

1 comment:

  1. പിന്നെ എന്നാ പൊന്നുരുക്കാനാ ഇവന്മാര് ആഴ്ചകളോളം അവിടെ കൂടുന്നത്? പുനര്വിവാഹം കഴിക്കുന്നവർ ദൈവമക്കൾ അല്ലാതാകുമോ?

    ReplyDelete