Translate

Wednesday, November 30, 2011

New Vatican Book Full Of Errors



Saturday, 16 April



YouCat, a new book produced by the Vatican, has had to be amended after a number of errors were found. The book, which is intended to explain the catechism to a younger audience, was withdrawn just a few days after being available in Italian shops. Some of the mistakes were, to say the least, very unfortunate.
An anonymous Vatican source has indicated that the proof reader's short term contract may not have been renewed.
http://abcnews.go.com/International/wireStory?id=13360462

2 comments:

  1. സഭയുടെ പഠനങ്ങളെ മോശപ്പെട്ട രീതിയില്‍ ഇറ്റലിയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു പുസ്തകത്തില്‍ തെറ്റായ തര്‍ജിമയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് വത്തിക്കാനെ വളരെയധികം വിഷമത്തിലാക്കിയിരിക്കുകയാണ്. ദയാവധവും ഗര്‍ഭാധാന പ്രതിരോധനങ്ങളും പരോക്ഷമായി വത്തിക്കാന്‍ ഉള്‍കൊണ്ടുവെന്നാണ് ഈ വിവാദപുസ്തകത്തില്‍ വന്നുകൂടിയ തെറ്റ്. 'യുകാറ്റ്' എന്ന ഒരു പുസ്തകത്തിലാണ്
    തര്‍ജിമയിലെ ഈ പിശകുള്ളത്. സഭയുടെ തത്വങ്ങളെ തെറ്റായ രീതിയില്‍ തര്‍ജിമ ചെയ്തു പ്രസിദ്ധീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പൊരിക്കല്‍ മാര്‍പാപ്പയുടെ വാക്കുകളെ തെറ്റായ രീതിയില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കാമെന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ‍

    ‘ദയാവധം’ കൊല്ലരുതെന്നുള്ള പ്രമാണത്തിന്‍റെ ലംഘനമാണെന്നുള്ളതാണ് വത്തിക്കാന്‍റെ ദൈവശാസത്രം. ഡോക്ടര്‍മാരോ ‍ ആരെങ്കിലുമോ ദയാവധത്തിനു സഹായിക്കുന്നുവെങ്കില്‍ അവര്‍ പ്രമാണത്തെ ലംഘിച്ചു ചാവുദോഷംചെയ്തു നിത്യനരകത്തിനു അടിമയാണ്. അപ്പോള്‍ ബനടിക്റ്റ് തിരുമേനി, നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കണമെന്നുള്ള പ്രമാണം എവിടെപോയി? ദയാവധത്തിനു സമ്മതിച്ചാലും സമ്മതിച്ചില്ലെങ്കിലും അവര്‍ക്ക് നിത്യനരകമോ? അപ്രമാദിത്യമുള്ള വത്തിക്കാന്‍റെ നയങ്ങളില്‍ പലപ്പോഴും സാത്താന്‍റെ പരീക്ഷണങ്ങള്‍ വരും. ഉദാഹരണമായി ഫിലോമിനാ പുണ്യവതിയെയും അരീത്രയിലെ ജോര്‍ജുകുട്ടിയെയും വത്തിക്കാന്‍റെ രൂപകൂട്ടില്‍ നിന്ന് പുറത്തുചാടിച്ചിട്ട് കാലമേറെയായി. എന്നിട്ടെന്താ സീറോയിലെ താപ്പാന മെത്രാന്മാര്‍ ‍ മാര്‍പാപ്പയുടെ തെറ്റാവരത്തിനു എന്തെങ്കിലും വിലകല്‍പ്പിച്ചോ? പാവം ഫിലോമിനാചേട്ടത്തിയെ മൈസൂരില്‍ അവരുടെ പള്ളിയില്‍ പോയപ്പോള്‍ ഭൂമിക്കടിയിലുള്ള ഗുഹയില്‍ ‍നിന്ന് കാണേണ്ടിവന്നു. നോക്കൂ, ഇത്തരദൂരം സഞ്ചരിച്ചുവന്ന അല്‍മായന്‍റെ ഗതികേടെ !!! ഇവരുടെയൊക്കെ തിരുശേഷിപ്പ് സീറോക്കാര്‍ ‍ ഇപ്പോഴും വില്ക്കുന്നുണ്ട്. പണം കിട്ടുന്നതല്ലേ? ഹിന്ദുദൈവങ്ങളെപ്പോലെ ശക്തികൂടിയതും കുറഞ്ഞതുമായ പുണ്യാളന്‍മാരുമുണ്ട്. തിരുശേഷിപ്പില്‍ ഒന്നാംതരം രണ്ടാംതരം എന്നു ലേബല്‍ ഒട്ടിച്ചാല്‍ കൂടിയ വിലക്കാണെങ്കിലും ശക്തിയുള്ള തിരുശേഷിപ്പ് പൊതുജനം മേടിച്ചേനെ. മാര്‍പാപ്പക്ക് തെറ്റുപറ്റിയ പുണ്യാളന്‍ അരീത്ര ജോര്‍ജുകുട്ടിയാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാശുവാരി പാലാമെത്രാന്‍റെ കീശവീര്‍പ്പിക്കുന്നത്.

    ReplyDelete
  2. സ്വാഭാവികമാര്‍ഗങ്ങളില്‍ക്കൂടി സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് നിയന്ത്രിക്കുവാന്‍ മാര്‍പാപ്പായുടെയും വത്തിക്കാന്‍റെയും ദൈവശാസ്ത്രം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജര്‍മ്മന്‍ ഭാഷയില്‍ എഴുതിയ മാര്‍പാപ്പയുടെ കുടുംബാസൂത്രണ ആശയങ്ങളെ ഭാഷാവൈകല്യംകൊണ്ട് തെറ്റായ രീതിയില്‍ ഒരു ഇറ്റാലിയന്‍ പുസ്തകകമ്പനി പ്രസിദ്ധീകരിച്ചു. ജനങ്ങളില്‍ വന്ന ഈ ആശയകുഴപ്പങ്ങള്‍ വത്തിക്കാന് തലവേദനയുളവാക്കി. സന്താനഉല്‍പ്പാദനസമയം കൊണ്ടോം (Condom) ഉപയോഗിക്കാമെന്നാണ് പോപ്പിന്‍റെ തീരുമാനമെന്ന് ഇറ്റാലിയന്‍ വാര്‍ത്തകളില്‍ പരന്നു. എയിഡ്സ് രോഗം തടയുന്നതിനായി ജീവനെ രക്ഷിക്കുവാന്‍ സ്വവര്‍ഗരതിക്കായി പുരുഷന്മാര്‍ക്ക് ഗര്‍ഭനിരോധനഉറ (Condom) ഉപയോഗിക്കാമെന്നുള്ള വത്തിക്കാന്‍റെ തീരുമാനവും വിവാദവിഷയമായി. മാര്‍പാപ്പക്ക് അറിയാം സഭ മുഴുവന്‍ ബാലപീഡകരായ വൈദികരെകൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന്. സ്വവര്‍ഗപുരുഷന്‍മാര്‍ക്ക് മാത്രമേ ജീവന്‍രക്ഷിക്കുവാന്‍
    തിന്മയുടെ അളവ് കുറയ്ക്കുവാന്‍ ഇങ്ങനെ ഒരു ഇളവു നല്‍കിയിട്ടുള്ളൂ. എന്നാല്‍ വത്തിക്കാന്‍പത്രങ്ങളില്‍ ബീജോത്പാദനം തടയാന്‍ സ്ത്രീകളായ ലൈഗികതൊഴിലാളികള്‍ക്കും കൃത്രിമമാര്‍ഗങ്ങള്‍ ആവാമെന്നാണ് വത്തിക്കാന്‍റെ നിലപാടെന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ജനിക്കുവാന്‍ പോവുന്ന ബീജത്തെ മനുഷ്യന് തടയുവാന്‍ അവകാശമില്ലന്നും അത് കൊലപാതകത്തിനു സമാനമാണ് എന്നുമാണ് വത്തിക്കാന്‍റെ നിലപാട്.

    ഈ നിയമങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ ഏഴാംമലകള്ക്കുള്ളിലുള്ള പത്രോസിന്‍റെ സിംഹാസനത്തില്‍ വാണരുളുന്നത് വെളിപാട്പുസ്തകത്തില്‍ പറയുന്ന പിശാചായ ബാബിലോണിയയിലെ വേശ്യാ ആണോയെന്ന് തോന്നിപോവും. പത്തുമക്കളുണ്ടായാലും വരട്ടെ വരട്ടെ ആഫ്രിക്കന്‍ കുഞ്ഞുങ്ങളെപ്പോലെ അസ്ഥിവയറുകളുമായി വളര്‍ത്തുവാന്‍ പറഞ്ഞു വിശ്വാസികളുടെ തലയില്‍ പുരോഹിതവര്‍ഗം എവിടെയും പട്ടികാട്ടം കുത്തി കയറ്റുന്നു. നോക്കണേ, സ്ത്രീകളുടെ ആര്‍ത്തവകാലം കണക്കുകൂട്ടാന്‍ പോലും ഇനി പുരോഹിതരുടെ സഹായംവേണം. പുലയസ്ത്രീകളുടെ പുരപൊളിക്കുന്ന കത്തനാന്‍മാര്‍ ആര്‍ത്തവകാലം കണക്കു കൂട്ടുന്നതിനു പ്രായോഗിക പരിജ്ഞാനമുള്ളവരാണെന്നു അറിയാം. എന്നാല്‍ വിദ്യാഹീനരായ സ്ത്രീകള്‍ എങ്ങനെ ഇത് കണക്കുകൂട്ടും. അതിനും ബിഷപ്പിന്‍റെയും അച്ചന്‍റെയും അടുത്ത് പോവണോ? ആര്‍ത്തവ കാലങ്ങളെ തരണംചെയ്യുവാന്‍ മുസ്ലിം സമുദായത്തിനു നാല് ഭാര്യമാരെ അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ നമ്മുടെ കത്തനാന്മാര്‍ക്ക് അതില്‍ കൂടുതലും പലയിടങ്ങളിലായി വെപ്പാട്ടികള്‍ കൂടാതെ 24-31 സ്ത്രീകളുടെ ആര്‍ത്തവ കണക്കുകൂട്ടലുകളും X, Y genes തീയറികളും അറിയാം. അത്തരക്കാരെ ചെറിയ ഫീസ് സഹിതം ഇത് കണക്കുകൂട്ടുവാനും പള്ളിക്ക് വരുമാനമായും വികാരിയും ശിങ്കിടികളും നിയമിക്കുവാന്‍ ആലോചിക്കുന്നുണ്ടാകാം. എന്നാല്‍ ഒരു പ്രശ്നം. ഗര്‍ഭപാത്രത്തിന്‍റെ ഈ കണ്ണുനീര്‍ സമയാസമയത്ത് വരാത്ത സ്ത്രീജനങ്ങളെകൊണ്ട് എന്തുചെയ്യും. ഈ വിവരങ്ങള്‍ വത്തിക്കാന്‍റെ കാനോന്‍നിയമങ്ങളില്‍ ചേര്‍ത്തിട്ടുണ്ടോ ആവോ?

    ReplyDelete