Translate

Thursday, December 6, 2012

ശ്രീമതി മോനിക്കാ തോമസിന്റെ പ്രശ്‌നം കേരളശബ്ദത്തില്‍














3 comments:


  1. പരിശുദ്ധമായിരുന്ന സീറോമലബാര്‍ രൂപതക്കുള്ളില്‍ രൂപംകൊണ്ട നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ഒരു നേതാവാണ്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍. പണ്ട്, അജിതയും വര്‍ഗീസും കഴുത്തുവെട്ടി ഭൂഉടമകളില്‍ നിന്ന് അറുപതുകളില്‍ വസ്തുക്കള്‍ തട്ടിയെടുത്തിരുന്നു. അതും ബൈബിള്‍ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.

    ഭൂഉടമകളുടെ നാടായ കനകംവിളയുന്ന കാഞ്ഞിരപ്പള്ളിയിലും അറക്കാന്‍ എന്ന പേരില്‍ വചനങ്ങളുടെയടിസ്ഥാനത്തില്‍ നക്സല്‍ബാരികള്‍ ബൌദ്ധികമായി സാധാരണ മനുഷ്യരെ ആകര്‍ഷിച്ചു സര്‍വ്വതും തട്ടിയെടുക്കുന്നപ്രസ്ഥാനം തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ചുറ്റുമുള്ളവരും ക്രിസ്ത്യാനികളെപ്പോലെയിരിക്കും.

    വല്ല്യവീട്ടിലെ വീട്ടമ്മമാരെ മാത്രമേ ഈ പിതാവിനും പിതാവിന്റെ കൂട്ടാളികളായ പുരോഹിതര്‍ക്കും ഇഷ്ടമുള്ളൂ. സ്ത്രീകളെയും രോഗികളെയും പറ്റിക്കുവാന്‍ ഇവര്‍ മിടുക്കരാണ്. ഫോട്ടോയില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ. പിതാവടക്കം മൂന്നു പേരുടെയും കണ്ണുകള്‍ കോഴിക്കൂട്ടില്‍ നോക്കുന്ന കുറുക്കന്റെ കണ്ണുകള്‍ പോലെയല്ലേ?

    കാഞ്ഞിരപ്പള്ളി പള്ളിയ്ക്കു ചുറ്റും പിശാചുക്കള്‍ കുടിയേറിയിരിക്കുന്നുവെന്നു തോന്നുന്നു. ഇപ്പോള്‍ അരമന ഇരിക്കുന്ന സ്ഥലം ഇടത്തില്‍പറമ്പ് പണ്ട് തെക്കുകൂര്‍ രാജാക്കന്മാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ കുറ്റവാളികളെ തൂക്കിയിരുന്ന കഴുകുമരവും സ്ഥിതിചെയ്തിരുന്നത്, അരമനക്കു പുറകിലായിരുന്നു. അരനൂറ്റാണ്ടുമുമ്പ് ആ പള്ളിയില്‍ ദുഷ്ടനായ ഒരു താടിക്കാരന്‍ മോണ്‍സിഞ്ഞോറും ജീവിച്ചിരുന്നു. പണത്തിന്റെ മറവില്‍ അനേകം പാവപ്പെട്ട പെണ്‍ക്കുട്ടികളുടെ ചാരിത്രം അയാള്‍ അപഹരിച്ചിട്ടുണ്ട്. അയാളുടെ സംഭാവനയാണ് മഠം മുമ്പില്‍ക്കാണുന്ന കപ്പേളയും ചങ്ങനാശേരി എസ് .ബി. കോളേജില്‍ മോണ്സിഞ്ഞോര്‍ 'ക' കൂട്ടി തുടങ്ങുന്ന കെട്ടിടവും. പണ്ട് കറുത്ത ഒരു പട്ടി കാഞ്ഞിരപ്പള്ളിപള്ളിക്ക് ചുറ്റും കുരക്കുന്നുണ്ടായിരുന്നു. അത് മോണ്‍സിഞ്ഞോര് പിതാവെന്നു പഴമക്കാര്‍ പറയുമായിരുന്നു. കഴുകന്മാര്‍ കൊത്തിവലിച്ചിരുന്ന മാനിക്കയിന്‍ കുരിശുവഹിച്ചുകൊണ്ട് പിശാചുക്കള്‍ അരമനക്കുള്ളില്‍ ഇന്നു കുടികൊള്ളുന്നുണ്ട്.

    പ്രേതാത്മക്കളുടെ ശല്ല്യംമൂത്ത് മുമ്പുണ്ടായിരുന്ന ഒരു ബിഷപ്‌ ചുമതലകളില്‍നിന്നും ഒഴിഞ്ഞുപോയി. പിന്നീട് മാനിക്കെയന്‍ കുരിശിന്റെ പിതാവായ പവ്വത്തിന്റെ ആസ്ഥാനവും കാഞ്ഞിരപ്പള്ളിയില്‍ ആയി. അദ്ദേഹവും പിശാചിനെ വഹിച്ചുകൊണ്ട് അരമന വിട്ടു.

    ഗതി കിട്ടാത്ത അനേകം ദുഷ്ടാത്മാക്കള്‍ ആ അരമനക്ക് ചുറ്റും സഞ്ചരിക്കുന്നുണ്ട്. ഒരു കാലത്തെ ഭൂഉടമകളും പുരോഹിതരും ചുറ്റുവട്ടത്തു ചെയ്ത പാപങ്ങള്‍ക്ക്‌ കണക്കില്ല. അവസാനം മാനിക്കെയന്‍ കുരിശുമേന്തി ശുദ്ധആത്മാവായ മോനിക്കായെ പുരോഹിതവര്‍ഗം വലയില്‍വീശി താല്‍ക്കാലിക വിജയം നേടിയിരിക്കുകയാണ്.

    ഭൂമിയിൽ ധനം സൂക്ഷിക്കരുത്‌, സർ‍വ്വതും സ്വർ‍ഗത്തിൽ‍ നിക്ഷേപിക്കണം. സ്വർ‍ഗമെന്നു പറയുന്നത് പുരോഹിതനും നേർ‍ച്ചപ്പെട്ടിയും. ജീവിതത്തിൽ അധ്വാനിച്ചത് ബാങ്കിൽ ഇടരുത്, ഉപേക്ഷിക്കൂ, പാവങ്ങൾ‍ക്കു കൊടുക്കൂ, അങ്ങനെ പള്ളി കൊഴുക്കട്ടെ. ഇംഗ്ലീഷിൽ ഒരു പഴഞ്ചൊല്ലുണ്ട്. 'ഒരു വിഡ്ഢി സ്വയം അവന്റെ പണം പകുക്കും, ചിതറിക്കും.' സഭയുടെ ചരിത്ര താളുകൾ പുറകോട്ടു മറിക്കുന്നുവെങ്കിൽ വിധവയുടെ അവസാനത്തെ കൊച്ചുകാശുവരെ അപഹരിച്ചതായി കാണാം.

    പീറ്റര്‍ അനനിയാസിനോട് ചോദിച്ചു, പരിശുദ്ധ ആത്മാവ് നിറയേണ്ട നിന്റെ ഹൃദയത്തില്‍ എങ്ങനെ ശാത്താന്‍ കുടികൊണ്ടു. നിന്റെതായ ബാക്കി സ്വത്തുക്കള്‍ നീ കൈവശം വെച്ചു . പീറ്ററിന്റെ ശാപത്താല്‍ അനനിയാസും ഭാര്യയും മരിച്ചു. അങ്ങനെ സഭതന്നെ ആരംഭിച്ചത്
    നകസല്‍ബാരി പ്രസ്ഥാനത്തിന് തുല്യമായ ഭൂമി അപഹരണത്തില്‍ക്കൂടിയാണ്.

    ReplyDelete
  2. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും – കാരിസ്മാറ്റിക് ഭ്രാന്തന്മാരുടെ പുറകേ പോയി വല്ലാത്ത അക്കിടി പറ്റിയപ്പോള്‍ ആണല്ലോ മോണിക്കയ്ക്ക് സുബോധവും ജനപിന്തുണയും ഉണ്ടായത്. ഇങ്ങനെ എത്രയെത്ര പാവങ്ങള്‍ കുഴിയില്‍ വീണിരിക്കുന്നു, പക്ഷേ ജനപിന്തുണയോ സഹതാപമോ ഒന്നുമില്ലാതെ ഇപ്പോഴും നരകിക്കുന്നു. എന്റെ അമ്മ വഴി മുള്ളിത്തെറിച്ച ബന്ധമുള്ള ഒരു കുടുംബത്തിലെ നാഥന്‍ പത്തിരുപതു കൊല്ലം മുമ്പ് കാരിസ്മാ കയറി തലകറങ്ങി, നാലെക്കറോളം പള്ളിക്ക് എഴുതിക്കൊടുത്ത് പെമ്പിളയെയും നാലഞ്ചു മക്കളെയും വഴിയാധാരമാക്കി. ഇപ്പോഴും നല്ല സ്പിരിറ്റില്‍ ആണ്. അത്രയ്ക്ക് ശക്തിയായി അരൂപിയുടെ അഭിക്ഷേകം ഉണ്ടായിക്കാണും. ഇങ്ങനെ എന്ത് വന്നാലും ചോറിയാത്തവരും ഉണ്ട്. കാരിസ്മാ കിട്ടുന്ന അച്ചന്മാരുടെ കഴിവ് കുറച്ചു കാണാനാവില്ല. വട്ടായിയും നായിക്കപമ്പരവും ഇപ്പോഴും വട്ടത്തില്‍ കറങ്ങുന്നുണ്ടല്ലോ. എന്തോരഭിഷേകശക്തി!

    ReplyDelete
  3. പോട്ടയുടെയും ശലോമിന്റെയും ഗ്യാസ് പോയത് പാഠമായി കണ്ടു കാറ്റുള്ളപ്പോള്‍ തൂറ്റുകയാണ് ശ്രീ വട്ടായിഖാന്‍ ,ആഗോള പര്യടനത്തിലാണ് എപ്പോഴും ,അമേരിക്ക ,യൂറോപ്പ് ,സിങ്ങപ്പൂര്‍ എല്ലാം ബ്രാഞ്ചുകള്‍ .

    ReplyDelete