Translate

Tuesday, December 25, 2012

രൂപ 'താ'യാത്ര


മോണിക്കാ തോമസ് 

ഡിസംബര്‍ ലക്കം 'സത്യജ്വാല'യില്‍നിന്ന്


1 comment:

  1. എന്തു സുന്ദരമായ എഴുത്ത്. ക്രിസ്തുരാജാ തിരുനാളില്‍ ക്രിസ്തുവിന്റെ പടയാളിയുടെ വേഷം കെട്ടി ഇതേ സ്ഥലത്തുനിന്നു തന്നെ ബാലനായിരുന്നപ്പോള്‍ ഞങ്ങള്‌ മാര്‍ച്ച് നടത്തി, തിരുന്നാള്‍ ആചരിച്ചിരുന്നതും ഓര്‍ക്കുന്നു. കേരള പ്രശസ്തരായ നവീകരണനേതാക്കള്‍ ഒത്തൊരുമിച്ചുള്ള ഈ പ്രകടനം ഒരു ചരിത്ര മുഹൂര്‍ത്തം ആയിരിക്കും. ഇതില്‍ അണിനിരക്കുന്ന ചിലരുടെ പേരുകള്‍ വായിച്ചപ്പോള്‍ ദുഷിച്ച മതത്തിന്റെ കഴിഞ്ഞ കാലത്തെ പാളീച്ചകളെപ്പറ്റിയും ഓര്‍മ്മവന്നു. മറിയക്കുട്ടിയുടെ മകന്‍ ജോയിമോന്‍ പങ്കെടുക്കുന്ന വാര്‍ത്ത ബന്ടിക്റ്റ് പുണ്യാളനു തീര്‍ച്ചയായും ഒരു തിരിച്ചടിയായിരിക്കും. ഭാവിയില്‍ പണംവാരുന്ന പുണ്യാളനെ അവമാനിച്ചാല്‍ നഷ്ടം വരുന്നതും സഭാക്കായിരിക്കും.

    1960 മദ്ധ്യകാലങ്ങളില്‍ പാവപ്പെട്ട ഒരു സ്ത്രീയെ മന്ദമാരുതിയില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു മൃഗീയ പുരോഹിതനെ അല്ത്താരയില്‍ കേറ്റി സഹനദാസനാക്കാമെന്ന മോഹവും ഈ പ്രകടനംകൊണ്ടു മങ്ങലേക്കും. ഭൂമി തട്ടിയെടുത്തു യാതൊരു കൂസ്സലും ഇല്ലാതെ നേര്ച്ച പെട്ടിയില്‍ വീണപണം തിരിച്ചു കൊടുക്കുകയില്ലെന്നു പറയുന്ന ഈ വിരുതന്‍തിരുമേനി തീര്‍ച്ചയായും ഒരു പെരുംകള്ളന്റെ മകനായിരിക്കനം. തീയൊളജിയില്‌ തീഫൊളജി ഈ മഹാപുരോഹിതന് ഐച്ഛിക വിഷയം ആയി എടുത്തിരിക്കണം. ഈ പ്രകനംകൊണ്ട് മഹാപുരൊഹിതര്‌ ഒരു പാഠം പഠിച്ചേ മതിയാവൂ. കേരളത്തില്‌ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുള്ള ഒരു പള്ളിയാണ് ബിഷപ്പിന്റെ അധീനതയില്‍ ഉള്ളത്. സത്യത്തിനു വേണ്ടിയുള്ള സമരമാണ്.അന്ത്യമവിജയം സത്യത്തിനുമാത്രം.

    ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഒന്നായി സമ്മേളിക്കുന്ന സ്ഥലം. മത സൗഹാര്‌ദത്തിനു കേളികേട്ട നാട്ടില്‌ മോണിക്കയുടെ വിജയകാഹളം നാടിന്റെ മൊത്തം വിജയമായിരിക്കും. കാഞ്ഞിരപ്പള്ളിയുടെ ഹ്രദയഭാഗത്തു ഈ കൊള്ളതലവന്റെ അരമന സ്ഥിതിചെയ്യുന്നു. ചുറ്റുംവിശറി വീശി കൊള്ളയുടെ നക്കാപിച്ച കിട്ടുമോയെന്ന് മോഹിക്കുന്നവരും കാണും. അവര്‌ എന്നും കട്ടവനെ സ്തുതിപാടി കൊണ്ടിരിക്കും.

    തൊട്ടടുത്ത്‌ ആറ്റുതീരത്ത്‌ തലമുറകളുടെ സാക്ഷിയായി മാതാവിന്റെ നാമത്തിലുള്ള അക്കരപ്പള്ളിയുണ്ട്. മേരി കാഞ്ഞിരപ്പള്ളിയുടെ മൊത്തം അമ്മയെന്നാണ് വെപ്പ്. പരിശുദ്ധമായ ആ ദേവാലയവും ഈ കള്ളന്റെ നിയന്ത്രണത്തിലെന്നറിയുന്നതിലും ദുഖമുണ്ട്.

    മോണിക്കയുടെ ദുഃഖം ഒരു നാടിന്റെ ദുഖമാണ്. അരമന മൊത്തം ചാമ്പലാക്കുവാന്‍ അവരുടെ ശാപത്തിനും ശക്തിയുണ്ടായിരിക്കും. മോണിക്കാ ഒരു ഭക്തസ്ത്രീയാണ്. അവരുടെ ദുഖങ്ങളില്‍ അനേകജനതകള്‍ ഒന്നായി പങ്കിടുന്നതിലും അഭിമാനിക്കുന്നു. മാനുഷിക പരിഗണനയുള്ള നൂറു കണക്കിനു മനുഷ്യര്‍ ഈ സമരങ്ങളില്‍ പങ്കെടുക്കുന്നതും ഒരു ചരിത്ര വിജയം തന്നെ ആയിരിക്കും.

    മോണിക്കാക്കും കുടുംബത്തിനും കൃസ്തുമസ് ആശംസകള്‌ക്കൊപ്പം അവരോടു സഹകരിക്കുന്ന മനുഷ്യസ്നേഹമുള്ള സകല പ്രവര്‍ത്തകരെയും അനുമോദിക്കുകയും ചെയ്യുന്നു. പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പില്‍ എത്തിക്കുവാന്‍ അരമന തയ്യാറായില്ലെങ്കില്‍ അല്മെനിയുടെ മുന്നേറ്റത്തില്‍ കേരളസഭക്കുതന്നെ കുപിതരായ ജനത്തെ നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരും. സഭയിലെ പൌരാഹിത്വത്തില്‍ മടുത്ത ഷിബുവും മറിയക്കുട്ടിയുദെ മക്കളും പുരോഹിതരെ പുല്ലുവില കല്‍പ്പിക്കുന്ന അല്‍മായ ശബ്ദപ്രവര്‍ത്തകരും എഴുത്തുകാരും കവികളും ചിന്തകരുമെല്ലാം
    പ്രകടനത്തില്‍ പങ്കെടുക്കുന്നതും വിജയത്തിന്റെ പ്രതീക്ഷകളായി അനുഭവപ്പെടുന്നു. പൌരഹിത്വത്തില്‍നിന്ന് പീഡനം ലഭിച്ച അനേകമാളുകള്‍ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ഉണ്ട്. ഒരു സ്ത്രീയെ ബിഷപ്പും കൂട്ടരും ചതിച്ച ഭൂമിതട്ടിപ്പു കഥ തലമുറകളില്‍ക്കൂടി എന്നും കാഞ്ഞിരപ്പള്ളി ചരിത്രത്തിന്റെ താളുകളില്‍ കാണും.

    ReplyDelete