Translate

Wednesday, December 31, 2014

വിരമിച്ച് ഒരു വർഷമായിട്ടും പ്രൊഫ. ജോസഫിന് പെൻഷനില്ല




കേരള സർക്കാരിന്റെ  ഈ ചുവപ്പു നാടക്കളിയെപ്പറ്റി ലോക രാജ്യങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരണം.  ഇന്ത്യാ തിളങ്ങുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ കോമാളികൾ ജോസഫിന്റെ ഈ കഥ വായിക്കട്ടെ. മോഡി സർക്കാരിനെയും ഉമ്മൻ സർക്കാരിനെയും അറിയിക്കണം. കേരളത്തിലെ ബിഷപ്പുമാരുടെ കൊള്ളരുതായ്മകളുടെ ചരിത്രം ലോകമറിയട്ടെ. change.org നും ഈ മാനുഷിക പ്രശ്നം അവതരിപ്പിച്ച് ആയിരക്കണക്കിനു ഒപ്പുകൾ നേടണം. മനുഷ്യാവകാശ സംഘടനകളെയും അറിയിക്കേണ്ടതായുണ്ട്. 

http://www.asianetnews.tv/news/article/21324_-T.J.Joseph

കൊച്ചി: ചോദ്യപേപ്പര് വിവാദത്തെത്തുടര്ന്ന് ആക്രമിക്കപ്പെട്ട പ്രൊഫസര് ടിജെ ജോസഫിനെ സര്ക്കാരിന്റെ ചുവപ്പുനാട വേട്ടയാടുന്നു. വിരമിച്ച് ഒരുവര്ഷമാകുമ്പോഴും   ആനൂകൂല്യങ്ങളും പെന്ഷനും നിഷേധിക്കപ്പെട്ട് ഗതികേടിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്. ജീവിതദുരിതങ്ങളില് മനം നൊന്ത് അധ്യാപകന്റെ ഭാര്യ കഴിഞ്ഞ വര്ഷം ആത്മഹത്യ ചെയ്തിരുന്നു. അക്രമികളുടെ വെട്ടിനേക്കാള് വേദനിപ്പിക്കുന്നതാണ് ചുവപ്പുനാടകള് തീര്ക്കുന്ന മുറിവെന്ന് അധ്യാപകന്. 

നിയമപീഠം കുറ്റവിമുക്തനാക്കിയ ഒരു അധ്യാപകന്റെ ഗതികേടാണിത്. വിരമിച്ച് വിശ്രമിക്കേണ്ട പ്രായത്തില് സര്ക്കാര് ഓഫിസുകളിക്കാണ് നെട്ടോട്ടം. ചോദ്യപേപ്പര് വിവാദത്തെത്തുടര്ന്ന് അധ്യാപക വൃത്തിയില് നിന്ന് പുറത്താക്കപ്പെട്ട ജോസഫിനെ കഴിഞ്ഞ മാര്ച്ച് 28നാണ് തൊടുപുഴ ന്യൂമാന് കോളജില് തിരിച്ചെടുത്തത്. കടുത്ത സാന്പത്തിക   ബുദ്ധിമുട്ടടക്കമുളള ജീവിതദുരിതങ്ങളില് മനം നൊന്ത് ഭാര്യ ആല്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെ. മൂന്നുദിവസത്തിനുശേഷം വിരമിച്ചെങ്കിലും നാളിതുവരെ ഒരാനുകൂല്യവും പെന്ഷനും കിട്ടിയില്ല. പുറത്താക്കപ്പെട്ട കാലത്തെ ശമ്പളവും ചുവപ്പുനാടയില് കുരുങ്ങി. 

മാനുഷിക പരിഗണന നല്കി ജോലിയില് തിരിച്ചെടുത്തുന്ന കോളജ് അധികൃതരുടെ ഉത്തരവാണ് തിരിച്ചടിയായത്. ഇത്തരമൊരു പതിവില്ലെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പിന്റെ മറുപടി. വലതുകൈക്ക് സ്വാധീനമുണ്ടായിരുന്നെങ്കില് കൂലിപ്പണിക്കെങ്കിലും പോയി മക്കളെ പഠിപ്പിച്ചേനെയെന്ന് പ്രൊഫസര് ജോസഫ്. - See more at: http://www.asianetnews.tv/news/article/21324_-T.J.Joseph#sthash.8kue5hM1.dpuf


https://www.facebook.com/AsianetNews/photos/a.266848220007394.85507.212212688804281/1043027919056083/?type=1&theater

2 comments:

  1. May I request KCRM and Almayasabdam to explore the possibility to initiate an online petition demanding Govt. of Kerala to act at once on this unfortunate issue. But we need the approval from the Victim before we make such a move. Also we have to consider if our initiative would turn counterproductive.

    ReplyDelete