Translate

Thursday, May 1, 2014

Report : Joy  Kochuvarkey

തൃശ്ശൂര്‍ അതിരൂപതയുടെ ധാര്ഷ്ട്യത്തിനെതിരെ:

9 വയസ് കാരിയെ ക്രൂരമായി
 
ബാലാല്സംഘം ചെയ്യുകയും 

ദൃശ്യങ്ങള്‍ മൊബൈലിലും ലാപ്പ് 

ടോപ്പിലും പകര്ത്തുകയും ചെയ്ത
തൃശ്ശൂര്അതിരൂപതയുടെ 
 കത്തോലിക്കാ വൈദികനെ സംരക്ഷിക്കുന്ന 

തൃശ്ശൂര്അതിരൂപതയുടെ 

ധാര്ഷ്ട്യത്തിനെതിരെ:
മനുഷ്യാവകാശ പ്രവര്ത്തകരുടെ കൂട്ടായ്മ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടത്തുന്നു.
03/05/14 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂര്‍ കോര്‍പ്പോറേഷന്‍ പരിസരം
'ഒരമ്മയുടെ വിലാപം' ഏകാംഗ തെരുവ് നാടകവും ഉണ്ടായിരിക്കും.
കൂടാതെ ജെസിസി, കെസീഫ് പ്രവര്ത്തകരും പങ്കെടുക്കുന്നു.
ഇത് സാമൂഹിക വിഷയമാണ്.
നല്ലവരായ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിത്തിക്കുന്നു.
ധാര്ഷ്ട്യത്തിനെതിരെ:


2 comments:

  1. തൊടുപുഴയിലെ ന്യൂമാൻ കോളേജ് പുരോഹിതന്റെ ചതിയിൽപ്പെട്ടു പ്രൊഫ. ജൊസഫ് ഒളിവിലായിരുന്ന കാലത്ത് ജോസഫിന്റെ മകനെ കസ്റ്റടിയിലേടുത്തുകൊണ്ട് പീഡിപ്പിക്കാൻ അന്നത്തെ പോലീസിന് ചുണയും വീര്യവും ഉണ്ടായിരുന്നു. കൊക്കനെവിടെയെന്നറിയാൻ തൃശ്ശൂർ രൂപതാധിപനെ ചോദ്യംചെയ്യാൻ പോലീസിന് ധൈര്യമുണ്ടോ? ഒരു പുരോഹിതൻ കൊന്ന ലിസാ മോളുടെ മരണം ആത്മഹത്യയാക്കാനും രൂപതയ്ക്ക് കഴിഞ്ഞു. ശ്രീ ആണ്ട്രൂസ് താഴത്ത് സ്വന്തം രൂപതയിൽ കളിച്ച കളികൾക്ക് കണക്കില്ല. തലോർ പ്രശ്നത്തിന്റെ പേരിൽ എന്തെല്ലാം പ്രശ്നങ്ങൾ മെത്രാനുണ്ടാക്കി. പോലീസിനെക്കൊണ്ട് അന്നൊന്നും നിസഹായരായവരെ പീഡിപ്പിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ലായിരുന്നു. കൊക്കന്റെ കാര്യം വന്നപ്പോൾ അദ്ദേഹം നിശബ്ദനായിരിക്കുന്നതും വിചിത്രം തന്നെ. സ്വാമിയച്ചൻ എന്നൊരു മുനിവര്യനെ തലോർ പ്രശ്നത്തിന്റെ പേരിൽ ഉപദ്രവിക്കാൻ ആണ്ട്രൂസ് താഴത്തിന് എന്തൊരു ചുറുചുറുക്കായിരുന്നു

    നാണവും അഭിമാനവും ശ്രീ ആണ്ട്രൂസ് താഴത്തിനുണ്ടെങ്കിൽ അഭിഷിക്ത ഭരണത്തിൽനിന്നും രാജിവെച്ച് പോവുന്നതായിരിക്കും ഉത്തമം. സലോമിയുടെ മരണത്തിന് കാരണക്കാരനായ കോതമംഗലത്തെ തിരുമെനിയെപ്പൊലെ എന്നാണോ തൃശൂരെ അഭിഷിക്തൻ ഇടയലേഖനം വായിക്കുന്നതെന്നും നിശ്ചയമില്ല. ഇപ്പോൾ ഒരു കൊക്കനെ പിടികിട്ടിയുള്ളൂ. ഇതുപോലെ പിടികിട്ടാ പുള്ളികളായ കൊക്കന്മാർ നാടുമുഴുവനുമുണ്ട്. കൊക്കന്മാരുടെ ചരിത്രം കേരള ക്രിസ്ത്യൻ ചരിത്രത്തോളം പഴക്കമുണ്ട്. അത്തരക്കാരെ ഒളിപ്പിക്കുകയോ അധികാരികളുടെ അറിവോടെ വിദേശത്തു കടത്തുകയോ ചെയ്യുന്ന ഏർപ്പാടുകൾ സഭയ്ക്ക് പുത്തരിയല്ല. പുരോഹിതന് ഇത്തരം കുറ്റ കൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാനും അറിയാം. പണ്ട് ഇ .എം. ശങ്കരൻ നമ്പൂതിരിപ്പാട് പറഞ്ഞപോലെ കോടതിയും നിയമങ്ങളും പണക്കാർക്ക് മാത്രമുള്ളതാണ്. ഇവിടെ പ്രതിയായ കൊക്കൻ നിസാരക്കാരനല്ല. ഒച്ചപ്പാടുകൾ കഴിയുമ്പോൾ കേസുകൾ താനേ മാഞ്ഞുപൊയ്ക്കൊള്ളുമെന്നും സഭയെ നയിക്കുന്നവർക്കറിയാം.

    സ്വന്തം അമ്മയേയും പെങ്ങളെയും സഹോദരങ്ങളെയും തിരച്ചറിയാത്ത പ്രകൃതി വിരുദ്ധമായി ലൈംഗികത നടത്തുന്ന, കുഞ്ഞുകുട്ടികളെവരെ നശിപ്പിക്കുന്ന കൊക്കന്മാർക്ക് ശിക്ഷകളെന്തു കൊടുത്താലും മതിയാവുകയില്ല. ഒന്നും അറിയാൻ പാടില്ലാത്ത, ആർത്തവ കാലത്തെപ്പറ്റി കേട്ടിട്ടു പോലുമില്ലാത്ത ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയെ ചോർന്നെടുത്തവൻ മൃഗം തന്നെ. ആ മൃഗത്തെ സംരക്ഷിക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്ന അഭിഷിക്തൻ അതിലും നികൃഷ്ടജീവി തന്നെ. പള്ളിയും പണവും അധികാരവുമായാൽ അഭിഷിക്തരായാലും സദാചാരത്തിന്റെ തത്ത്വങ്ങൾ മറക്കും.

    ബാലപീഡ പുരോഹിതരെക്കൊണ്ട് ആഗോളസഭയുടെ അടിത്തറ തന്നെ തകരുന്നു. അതിന്റ കാറ്റ് കേരളത്തിൽ വന്നെത്തിയതേയുള്ളൂ. നിയമങ്ങൾ സർവ്വതും കാറ്റിൽ പറപ്പിച്ചിരിക്കുന്നതുകൊണ്ട്‌ അവരുടെ പീഡനങ്ങൾ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. അച്ചൻമാർ സ്പർശിക്കാത്ത കുട്ടികൾ വിരളമെന്ന സ്ഥിതി വിശേഷത്തിലേയ്ക്ക്‌ സഭ അധപതിച്ചുകൊണ്ടിരിക്കുകയാണ്. പുരോഹിതർക്ക് വഴങ്ങി ജീവിക്കുന്ന കുട്ടികൾ മുതിർന്നവരാകുമ്പോൾ ഷെവലീയർ സ്ഥാനം കൊടുത്ത് ആദരിക്കുകയും ചെയ്യും. കുടുംബവും മക്കളെയും നോക്കാതെ സ്വീകരണവും മേടിച്ച് ഷെവലീയർക്ക് ദേശാടനം നടത്തുകയും ചെയ്യാം.

    ആഗോള സഭയിൽ വ്യപിചാരത്തിനും ബാലപീഡനങ്ങൾക്കും പിടിക്കപ്പെട്ട പുരോഹിതർക്ക് കണക്കില്ല. അവരിൽ മെത്രാന്മാർ വരെയുണ്ട്. ഇരുന്നൂറിൽപ്പരം യുവാക്കളെ പീഡിപ്പിച്ച്, സ്ത്രീകളെ ഭോഗം ചെയ്ത്, അവരിൽ ജനിച്ച കുഞ്ഞുങ്ങളെയും ദുരുപയോഗം ചെയ്തു, പെണ്‍ മക്കളെക്കൊണ്ട് ലിംഗഭോഗം നടത്തി ജീവിച്ച ലീജിയൻ ഓഫ് മേരി സ്ഥാപകൻ മാർസലിനെ സംരക്ഷിച്ച ജോണ്‍ പോൾ മാർപാപ്പാപോലും രൂപക്കൂട്ടിലുണ്ട്. ഭാവിയിൽ സഭയ്ക്ക് ഷോപ്പിംഗ്‌ കോമ്പ്ലെക്സിനൊപ്പം പുരോഹിതരുടെ ലൈംഗികാസക്തി ശമിപ്പിക്കാൻ വ്യപിചാരശാലകളും തുറക്കേണ്ടി വരും. ഇറ്റലിയിൽ മലയാളി പുരോഹിതർ നടത്തുന്ന അത്തരം അനാശാസ്യശാലകളെപ്പറ്റി അടുത്ത കാലത്ത് വാർത്തകളായിരുന്നു.

    സഭയിന്ന് നാശകാലത്ത് സംഭവിക്കുന്ന പ്രവചനംപോലെ വ്യപിചരിക്കുന്ന വേശ്യയോ? ഇവരുടെ തോന്ന്യാസ ജീവിതം ഇന്ന് വാർത്തയല്ലാതായിരിക്കുന്നു. ബാംഗ്ലൂരിൽ രണ്ടു പുരോഹിതർ ഒരു പുരോഹിതനെ കുത്തികൊല്ലുന്നു, തൃശ്ശൂർ ബിഷപ്പ് ആണ്ട്രൂസ് താഴത്തിന്റെ കീഴിലുള്ള ഒരു പുരോഹിതൻ കാരണം ജിസാ മോളിന്റെ മരണം, ഒരു ബിഷപ്പും കോളേജിലെ മലയാളം അധ്യാപകനും കാരണം സലോമി ആത്മ ഹത്യ ചെയ്ത കഥ, സംഭവങ്ങൾ ഒന്നൊന്നായി കേള്ക്കുന്നു. പണ്ടൊരു മറിയക്കുട്ടിയും സഹനദാസൻ ബനഡിക്റ്റും കുപ്രസിദ്ധരായിരുന്നു. ഇന്ന് സഹനദാസന്മാർ നാടുമുഴുവൻ മേഞ്ഞു നടക്കുന്ന സ്ഥിതിയും. അടുക്കളയിലെ പാകം ചെയ്യുന്ന കറികൾക്ക് ഉപ്പു നോക്കേണ്ടത് പുരോഹിതനല്ലെന്ന സത്യം സ്ത്രീകൾ മനസിലാക്കണം. വളിച്ച ചിരിയുമായി ഭാര്യയുടെ മുമ്പിൽ നിൽക്കുന്ന പുരോഹിതനെ കണ്ട് ഉണ്ണാക്കൻകെട്ടിയവൻ മിണ്ടാതെ നില്ക്കുന്നത് കുടുംബബന്ധങ്ങൾ തകരാനെ കാരണമാവുകയുള്ളൂ.

    ReplyDelete
  2. എൻറെ ചെറു പ്പ കാലത്ത് ഇതുപോലെ ഒരു അച്ഛന്റെ വികൃതിക്ക് ഞാനും വിധേയനാ യവൻ ആണ് . ഈ അച്ചൻ ചില പെണ്‍കുട്ടികളെ ഗർഭിണികൾ ആക്കുകയും അന്നത്തെ കാലത്ത് പെട്ടെന്ന് വീട്ടുകാർ കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു . പിന്നീട് അരമനയിൽ കംപ്ലൈന്റ്റ്‌ കൊടുത്ത് ഇയാളെ വേറെ ഇടവകയിലേക്ക് മാറ്റി .ഇത് 40 വര്ഷങ്ങള്ക്ക് മുൻപാണ്‌
    അന്നത്തെ കാലത്തു ജനം ഇത്രമാത്രം ബോധവാന്മാർ അല്ലായിരുന്നു അല്ലെങ്കിൽ ഞരമ്പു രോഗികൾ അച്ചൻമാരുടെ ഇടയിൽ കുറവായിരുന്നു എന്നു തോന്നുന്നു

    ReplyDelete