Translate

Monday, December 26, 2011

FIFTY FIFTY

 ഫിഫ്റ്റി ഫിഫ്റ്റി

''ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ''
''ജോണി ഇരിക്ക് ഞാന്‍ പറഞ്ഞു.
ജോണി എന്റെ സഹപാഠിയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അദ്ധ്യാപകനായിരുന്നുവെന്ന് പറയാം. ഔദ്യോഗിക രേഖകളില്‍ തൊഴില്‍ കൃഷിയാണ്. കാരണം പാരലല്‍ ട്യൂട്ടോറിയല്‍ അദ്ധ്യാപകരെ ഔദ്യോഗിക അദ്ധ്യാപകരായി സര്‍ക്കാരും സമൂഹവും അംഗീകരിച്ചിട്ടില്ലല്ലോ.
ഇപ്പോള്‍ പ്രധാന ജോലി സുവിശേഷ വേലയാണ്. സുവിശേഷ വേലയെന്നാല്‍ ഭവനങ്ങള്‍  സന്ദര്‍ശിച്ചു സുവിശേഷം പ്രസംഗിക്കുക. സ്റ്റഡി ക്ലാസ്സുകള്‍ എടുക്കുക, കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കുക  ഇവയൊക്കെയാണെന്ന് പറയാം.
അദ്ധാപക ജോലിയെന്ന പോലെ ഇതും സമൂഹത്തിന് മുന്‍പില്‍ ഔദ്യോഗികമല്ല.
സര്‍ക്കാര്‍ കോളേജ്, സ്‌കൂള്‍, മാനേജ്‌മെന്റ്, എയിഡഡ്, സഹകരണ കോളേജ്, സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ അദ്ധ്യാപകര്‍ മാത്രമേ ഔദ്യോഗിക ഗണത്തില്‍ വരൂ. അതുപോലെ സ്‌കൂള്‍, കോളേജ്, ആശുപത്രി ഇവയുടെ നടത്തിപ്പ്, പള്ളി, കുര്‍ബ്ബാന, വിവാഹം, മാമ്മോദീസ, ശവസംസ്‌കാരം, വെഞ്ചരിപ്പ് എന്നിങ്ങനെ എന്നേപ്പോലുള്ള പട്ടക്കാരുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഔദ്യോഗിക സുവിശേഷ മേഖലയായി കരുതാറുള്ളു.
അങ്ങനെ ആകെക്കൂടെ ഒരു അനൗദ്യോഗിക വ്യക്തിത്വമാണ് എന്റെ മുമ്പിലിരിക്കുന്ന എന്‍യറെ സുഹൃത്ത് ജോണി.
''താന്‍ ഇവിടെ വന്നത് അറിഞ്ഞിരുന്നു. ഇവിടെവരെ വരണമെന്ന് പലപ്പോഴും വിചാരിക്കുന്നു. അത്യാവശ്യകാര്യത്തിനിറങ്ങിയതാ. അവിചാരിതമായി കുറച്ചു സമയം കിട്ടി. എന്നാല്‍ കണ്ടിട്ടുപോകാമെന്നു കരുതി.'' ജോണി പറഞ്ഞു.
''നമ്മള്‍ കണ്ടിട്ട് കുറച്ചുകാലമായില്ലേ. ഏതായാലും വന്നതിന് വളരെ നന്ദി. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ .'' ഞാന്‍ ചോദിച്ചു.
'സുഖം, സൗഖ്യം, സമാധാനം' ജോണി പറഞ്ഞു.
ജോണി ഇങ്ങനെയാണ്. ഒരു പരിഭവമോ, നിരാശയോ സങ്കടമോ ഉത്കണ്ഠയോ ഒന്നുമില്ല. ഇങ്ങനെ അപൂര്‍വ്വം ചിലരെയേ കാണാന്‍ കഴിയൂ.
എന്തുണ്ട് വിശേഷമെന്ന് ചോദിച്ചാല്‍ ''ഒന്നുമില്ല'' എന്നു ചിലര്‍. '' ഓ നമുക്കൊക്കെയെന്ത് വിശേഷം?'' ''ങാ.... അങ്ങനെ പോകുന്നു'' എന്നു വേറെ ചിലര്‍. എന്തോ....പലര്‍ക്കും ഒരു തൃപ്തിയില്ല.
എന്നാല്‍ ജോണി വളരെ തൃപ്തനാണ്. സന്തോഷവാനാണ്.
ഭാര്യക്കോ ഭര്‍ത്താവിനോ സ്ഥിരവരുമാനമുള്ള ഒരു ജോലിയില്ല. രണ്ടുപേര്‍ക്കും ഇംഗ്ലീഷ് അറിയാം. അതുകൊണ്ട് അല്ലറ ചില്ലറ ട്യൂഷനും പിന്നെ സുവിശേഷവേലയും.
എങ്കിലും അവര്‍ തൃപ്തരാണ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഗസറ്റഡ് പദവി. രണ്ടുപേര്‍ക്കും അഞ്ചക്ക ശമ്പളം ശമ്പളത്തിനു പുറമെ കിമ്പളം. ഇതെല്ലാമുള്ള എത്രയേറെ പേര്‍ ഒന്നും തികയുന്നില്ലേ എന്ന് പരിതപിച്ച് അസംതൃപതരായി കഴിയുന്നു.
അപ്പോള്‍ സംതൃപ്തിയുടെ അടിസ്ഥാനം ലഭിക്കുന്ന വരുമാനമല്ല എന്നല്ലേ ഇതിനര്‍ത്ഥം. പിന്നെയെന്താണ് സംതൃപതിയുടെ അടിസ്ഥാനം. ഏതായാലും ജോണിയോട് സംസാരിക്കാന്‍ പറ്റിയ വിഷയം തന്നെ എന്നു ഞാന്‍ വിചാരിച്ചു.
''ഈ ചില്ലറ ട്യൂഷന്‍കൊണ്ട് കുടുംബം കഴിയില്ലെന്നെനിക്കറിയാം. ഈ സുവിശേഷ വേലക്കെങ്ങിനെയാ ശമ്പളം.'' ഞാന്‍ ചോദിച്ചു. ചോദ്യം കേട്ട് ജോണി ചിരിച്ചു. എന്നോട് പറഞ്ഞു. ''ഒരാള്‍ ഒരു വിഷയത്തെക്കുറിച്ച് ചോദിക്കുന്ന ചോദ്യം കൊണ്ട് തന്നെ ആ വിഷയത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് മനസ്സിലാക്കാം എന്ന് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. സത്യത്തില്‍ നമ്മള്‍ രണ്ടുപേരും ഒരേ മേഖലയിലെ തൊഴിലാളികളാണ്. വേദപുസ്തകത്തില്‍ പറയുംപോലെ കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിലെ തൊഴിലാളികള്‍. എന്നുവെച്ചാല്‍ കര്‍ത്താവിന്റെ തൊഴിലാളികള്‍. അപ്പോള്‍ ശമ്പളം തരേണ്ടതും കര്‍ത്താവ് തന്നെ. അതെനിക്ക് കിട്ടുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ജോണിയുടെ ദീര്‍ഘമായ മറുപടി ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നു. ഞാന്‍ ചോദിച്ചത് ജോണി തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ? ഇവരെ എന്തെങ്കിലുമൊക്കെ ചോദിച്ച് ഒരുമാതിരി കളിയാക്കുന്ന സ്വഭാവമാണ് പൊതുവില്‍. എന്നെയും ആ കൂടെ ഉള്‍പ്പെടുത്തിയോ എന്തോ?
ജോണി ഞാനൊക്കെ ഒറ്റത്തടിയാ താനാണെങ്കില്‍ ഭാര്യയും കുട്ടികളുമുള്ളയാള്‍. അതുകൊണ്ട് ചോദിച്ചതാ തെറ്റിദ്ധരിക്കരുത്. ''ഞങ്ങള്‍ക്ക് ആഹാരത്തിനോ വസ്ത്രത്തിനോ താമസത്തിനോ ഒരു കുറവുമില്ല. സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ്, ശക്തിയും സമ്പത്തുമുള്ള ഒരു പ്രസ്ഥാനത്തിന്റെ കണ്ണി.'' ഞാന്‍ എന്റെ നിലപാട് വിശദീകരിച്ചു.
ജോണി പറഞ്ഞു. ''എടോ, എത്രപേരുടെ എത്രയെത്ര ചോദ്യങ്ങള്‍ കളിയാക്കലുകള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ആദ്യമൊക്കെ അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു. ഇപ്പോള്‍ എല്ലാം പരിചിതമായി. തനിക്കറിയാമല്ലോ ഞാനും നാലഞ്ചുവര്‍ഷം സെമിനാരി ജീവിതം നയിച്ചവനാണ്. താനീപ്പറഞ്ഞ സൗഭാഗ്യങ്ങളൊക്കെ എനിക്കും നേടാമായിരുന്നു.
തനിക്കറിയുമോ? ഞാന്‍ സെമിനാറിയില്‍ പോയി എന്നു കേട്ടപ്പോള്‍ എന്റെ സുഹൃത്തുക്കളും നാട്ടുകാരും അത്ഭുതപ്പെട്ടുപോയി. എന്നേപ്പോലെ ഒരു തെമ്മാടിക്കുഞ്ഞിന് ഇതെങ്ങിനെ കഴിഞ്ഞു എന്നായിരുന്നു അത്ഭുതം. കള്ളുകുടിച്ച് ചീട്ടുകളിച്ച് പുകവലിച്ച് ശുദ്ധഉഴപ്പനായി നടന്നിരുന്ന എനിക്ക് നന്നാവണമെന്ന് തോന്നിയ ഏതോ നിമിഷത്തിലാണ് ആ തീരുമാനം ഞാനെടുത്തത്. നിങ്ങളൊക്കെ പറയുന്ന ദൈവവിളി!
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ രണ്ടു ഘട്ടങ്ങളെ ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. തെമ്മാടിത്തത്തിന്റെയും സല്‍സ്വഭാവത്തിന്റെയും ഘട്ടങ്ങളാണവ. ചെറുപ്പത്തില്‍ തെമ്മാടിത്തരം കാണിക്കുന്നവര്‍ പിന്നീട് സല്‍സ്വഭാവികളാവുകയും മറിച്ച് ചെറുപ്പത്തില്‍ തെമ്മാടിത്തത്തിന് അവസരം കിട്ടാത്ത സല്‍സ്വഭാവികള്‍ പിന്നീട് തെമ്മാടിത്തം കാണിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണത്.
തെമ്മാടിയായിരുന്ന ഞാന്‍ സല്‍സ്വഭാവിയാകാന്‍ സെമിനാരിയില്‍ ചേര്‍ന്നത് ശരിതന്നെ. പക്ഷേ വറചട്ടിയില്‍നിന്നും അടുപ്പിലേക്ക് എന്ന അനുഭവമാണ് അവിടെ എനിക്കുണ്ടായത്. അവിടെയുള്ളവര്‍ ഭൂരിഭാഗവും രണ്ടാമത്തെ വിഭാഗക്കാരാണ്. ഒന്നാം വിഭാഗക്കാരനായ എനിക്കത് ഉള്‍ക്കൊള്ളാനായില്ല. അങ്ങനെ സെമിനാരി വിടുവാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ അഭിപ്രയത്തിന്റെ യഥാര്‍ത്ഥ ദൈവവിളി അതായിരുന്നു.
അവിടെനിന്ന് തിരിച്ചെത്തിയ എന്നെ വഴിനടത്തിയത് ദൈവത്തിന്റെ അദൃശ്യകരങ്ങളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒറ്റത്തടിയാണ് നി
ങ്ങള്‍ വൈദികരെന്ന് താന്‍ പറഞ്ഞല്ലോ? സാമ്പത്തികവശം നോക്കുമ്പോള്‍ അതൊരുപക്ഷേ, നേട്ടമാകാം. ഒരു പ്രസ്ഥാനമെന്ന നിലയിലും നേട്ടം തന്നെ. പക്ഷേ ആദ്ധ്യാത്മികമായി ഇത് നേട്ടമാണെന്ന് ഉറച്ച് പറയാന്‍ തനിക്കാവുമോ?''
''ജോണി എന്താണര്‍ത്ഥമാക്കുന്നത്'' ഞാന്‍ ഇടക്കുകേറി ചോദിച്ചു.
''ഞാന്‍ അര്‍ത്ഥമാക്കുന്നതെന്തോ അതുതന്നെയാണ് പറയാന്‍ പോവുന്നത്. ഒന്നര്‍ത്ഥമാക്കുകയും മറ്റൊന്നു പറയുകയും ചെയ്യുന്ന സ്വഭാവം ഇപ്പോഴെനിക്കില്ല.'' ജോണി തുടര്‍ന്നു: ''ബുദ്ധിമാനായ തനിക്ക് ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോ തന്നെ മനസ്സിലായി ചര്‍ച്ച് എങ്ങോട്ടാണെന്ന്. അതല്ലേ ഒരു വേവലാതി? ഇല്ല ഞാന്‍ കൂടുതല്‍ വിഷമിപ്പിക്കുന്നില്ല. ഒരു സംശയം മാത്രം. ജീവശരീരത്തിന്റെ ജൈവശാസ്ത്രപരമായ സവിശേഷ പ്രത്യേകതകള്‍ അമര്‍ച്ച ചെയ്യുക എന്ന ത്യാഗമല്ലേ നിങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്?''
''അതേ.... അതുകൊണ്ടാണ് സഭ വിവാഹം അനുവദിക്കാത്തത്..... എന്താ ഇതസാദ്ധ്യമാണെന്നാണോ തന്റെ അഭിപ്രായം?'' ഞാന്‍ ചോദിച്ചു. 

''എന്നു ഞാന്‍ പറയുന്നില്ല'' ജോണി പറഞ്ഞു. ''പക്ഷേ സാദ്ധ്യമാകണമെങ്കില്‍ ചില വ്യവസ്ഥകള്‍ പാലിക്കണം എന്നു മാത്രം. മുമ്പ് താന്‍ സൂചിപ്പിച്ചല്ലോ സമൂഹത്തില്‍ മാന്യത, പോക്കറ്റില്‍ കാശ് മൃഷ്ടാനഭോജനം, സുഖജീവിതം. ഇങ്ങനെ കഴിയുന്നവര്‍ക്ക് ശരീരത്തിന്റെ ഒരാവശ്യം മാത്രം എങ്ങനെ അവഗണിക്കാനാവും. പ്രാര്‍ത്ഥനയും, ഉപവാസവും ലളിതജീവിതവും സസ്യഭോജനവും ഒക്കെയായാല്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായേക്കാം.
രണ്ടുപേര്‍ ക്ഷേത്രദര്‍ശനത്തിനുപോയി. അതിലൊരാള്‍ വഴിക്കു വെച്ച് ഒരു വേശ്യാലയത്തില്‍ കയറി. മറ്റെയാള്‍ നേരെ ക്ഷേത്രത്തിലും. വേശ്യാലയത്തില്‍ കയറിയവന്‍ അവിടെയായിരുന്ന സമയമെല്ലാം ക്ഷേത്രത്തില്‍ പോകാതിരുന്നതിലെ കുറ്റബോധത്തോടെ ഭഗവാനെ ചിന്തിച്ചു. മറ്റെയാള്‍ ക്ഷേത്രത്തിലായിരുന്ന സമയമെല്ലാം കൂട്ടുകാരന്‍ വേശ്യാലയത്തിലിരിക്കുന്നതിനെപ്പറ്റി ചിന്തിച്ചു. ഇവരിലാരാണ് ഭഗവാന് ദൈവസന്നിധിയില്‍ ശ്രേഷ്ഠന്‍ ?
വിവാഹിതനായ എനിക്ക് പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്. വീട്ടില്‍ തീ പുകയാത്ത ദിവസങ്ങള്‍ ഉമ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് മരുന്ന് വാങ്ങാന്‍ നിര്‍വ്വാഹമില്ലാത്ത അവസരങ്ങള്‍. എന്നാല്‍ അന്നെല്ലാം ദൈവപരിലാളനയുടെ മഹത്ത്വം ഞങ്ങള്‍ക്ക് അനുഭവേദ്യമായി. ഒന്നിനും മുട്ടുണ്ടായില്ല.
ഈ ദൈവാനുഭവം നിങ്ങള്‍ക്കുണ്ടാകുന്നില്ല. കാരണം നിങ്ങള്‍ ഒന്നിനാലും തീക്ഷ്ണതയനുഭവിക്കുന്നില്ല.''
''ജോണിയുടെ അഭിപ്രായങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ചര്‍ച്ച ചെയ്യപ്പെടേണ്ടതായ നിരവധി കാപട്യങ്ങളുണ്ട്. ഏതൊരു പ്രസ്ഥാനത്തിന്റെയും ആരംഭഘട്ടത്തില്‍ അതിന്റെ സ്ഥാപകര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും തത്വങ്ങളും അനുയായികള്‍ അക്ഷരംപ്രതി പാലിക്കുന്നതും അതിന്റെ പേരില്‍ രക്തം ചിന്താന്‍ പോലും തയ്യാറാവുന്നതും ചരിത്രത്തില്‍ നാം കാണുന്നുണ്ട്. പ്രസ്ഥാനം വളരുംതോറും അതിലേക്ക് കടന്ന് വരുന്നവര്‍ മുന്‍ഗാമികളുടെ കാലടികളില്‍ നിന്നും വ്യതിചലിക്കാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു.'' ഒരു ന്യായീകരണമെന്നപോലെ ഞാന്‍ പറഞ്ഞു.
''ഇപ്പോള്‍ ജോണിയുടെ സംഘത്തെ ഉദാഹരണമായി എടുക്കുക. ഇതിന്റെ ആരംഭഘട്ടത്തില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്തിയപ്പോള്‍ തന്നെ എന്തൊക്കെ മാറ്റങ്ങളുണ്ടായിട്ടുണ്ടാകാം. ഇനിയും ഏറെ വളര്‍ന്നുവെന്നിരിക്കട്ടെ അപ്പോള്‍ സ്ഥിതി എന്താകും. എന്ന് ചിന്തിച്ചിട്ടുണ്ടോ?
മറ്റൊന്നില്‍ നിന്നും വേറിട്ട് വന്ന ജോണിയേപ്പോലുള്ളവര്‍ മാറ്റമില്ലാതെ തുടര്‍ന്നാലും നിങ്ങളുടെ വളരുന്ന തലമുറ ഇതേ തീവ്രത നിലനിര്‍ത്തുമെന്ന് വിശ്വസിക്കുന്നുണ്ടോ? കത്തോലിക്കാ സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെ കാലാന്തരത്തില്‍ നിങ്ങള്‍ക്കും സംഭവിക്കും.
സ്ഥാപനവത്കരണത്തിന്റെ ഈ ശാപം പേറാത്ത ഏത് പ്രസ്ഥാനമുണ്ട് ലോകത്തില്‍ ?''
''എന്റെ നിലപാട് തെറ്റായിരുന്നുവെന്നാണോ താന്‍ പറഞ്ഞു വരുന്നത്?'' ജോണി ചോദിച്ചു.
ഞാന്‍ പറഞ്ഞു. ''അല്ല. അങ്ങനെ പറയുന്നവരാകും ഞ
ങ്ങളുടെ കൂടെ ഭൂരിഭാഗവും. പക്ഷേ എന്റെ അഭിപ്രായം മറിച്ചാണ്. എനിക്ക് ജോണിയോടുള്ള സ്‌നേഹത്തിനു പുറമേ ഇപ്പോള്‍ ബഹുമാനവും ഉണ്ട്. കാരണം തെറ്റ് ബോദ്ധ്യപ്പെട്ടപ്പോള്‍ അതിനൊപ്പം നില്‍ക്കാതെ അതിന്റെ സുഖസൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ് തനിക്ക് ശരിയെന്ന് തോന്നിയ പാതയിലേക്ക് തിരിയാന്‍ ജോണിയേപ്പോലെ വളരെ ചുരുക്കം പേര്‍ക്കേ കഴിയൂ. ആ ധീരതയെ സത്യസന്ധതയെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്നു.''
''യേശുവേ സ്‌തോത്രം'' ജോണി പറഞ്ഞു. ''എങ്കില്‍ താങ്കളെന്തുകൊണ്ട് ഈ കാപട്യത്തിന്റെ മേലങ്കി അഴിച്ചു മാറ്റുന്നില്ല? എന്തുകൊണ്ട് രക്ഷിക്കപ്പെട്ടവരുടെ ഗണത്തിലേക്ക് വരുന്നില്ല?''
''അതിനു പല കാരണങ്ങളുണ്ട്'' ഞാന്‍ പറഞ്ഞു. ''മുമ്പു സൂചിപ്പിച്ചതുപോലെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറിയതുകൊണ്ട് എന്തു പ്രയോജനം. മറ്റൊന്ന് രക്ഷ എന്നത് കുറച്ചു പേര്‍ക്കായി മാത്രം ദൈവം നല്‍കുന്ന ദാനമല്ല. വൈദികനും കന്യസ്ത്രീയും അല്‍മേനിയും അങ്ങനെ എല്ലാ വിശ്വാസികള്‍ക്കും അവരായിരിക്കുന്ന സംഘത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ രക്ഷ പ്രാപിക്കാം.
അവര്‍ അതിന് ആഗ്രഹിക്കുന്നുവെങ്കില്‍ . ശരി ഇനി നമുക്ക് ഓരോ ചായ കുടിക്കാം.......'' ഞാന്‍ പറഞ്ഞു.
ജോണി അപ്പോഴും സന്തുഷ്ടനായിരുന്നു. 

6 comments:

  1. രണ്ടു സുഹൃത്തുക്കള്‍ ഒന്നിച്ചു പള്ളിയില്‍ പോയി. ഒരുവന്‍ വഴിവക്കത്തുള്ള വ്യപിചാരശാലയിലിരുന്നു
    ദൈവത്തെ ചിന്തിച്ചപ്പോള്‍ അമ്പത് ശതമാനം ആത്മീയ സംതൃപ്തി. അയാളുടെ സുഹൃത്ത് പള്ളിയിളിരുന്നു വ്യപിചാരശാലയെപ്പറ്റി മനസ്സ്
    പുണ്ണ്‍ ആക്കിയപ്പോള്‍ അവിടെയും അമ്പത് ശതമാനം ആത്മീയ സംതൃപ്തി.
    അങ്ങനെ ഈ ലേഖനത്തിനു തലക്കെട്ട്‌ ഫിഫ്ടി ഫിഫ്ടി.
    ചോദ്യം: സുഹൃത്തുപോയ വ്യപിചാരശാലയില്‍ തന്നെ അന്ന് വ്യപിചാരംചെയ്തു ദിവ്യബലി
    അര്‍പ്പിക്കുന്ന പുരോഹിതന് ആത്മീയകത നൂറു ശതമാനമോ ? എങ്കില്‍ തലക്കെട്ട്‌ വേണ്ടത് ഫിഫ്ടി ഹണ്ട്രഡുവെന്നല്ലേ?

    ReplyDelete
  2. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പു ഞാനെഴുതിയ ഈ കവിത ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു:

    അര്‍ഥരഹസ്യം

    'സ്വര്‍ഗരാജ്യത്തിന്നുവേണ്ടി
    സ്വയം ഷണ്ഡരാക്കുന്ന ഷണ്ഡര്‍ !'

    എന്താണിതിന്നര്‍ഥമെന്ന്
    ചിന്തിച്ചറിഞ്ഞിടാനല്ലോ
    കര്‍ത്താവു ചൊന്നു, നാമെല്ലാം
    കീര്‍ത്തനം പോലാലപിപ്പോര്‍ !

    അര്‍ഥമെന്നുള്ള വാക്കിന്നും
    അര്‍ഥമിങ്ങുണ്ടു രണ്ടോര്‍ക്കൂ:

    മൂല്യമെന്നല്ലോ ധനത്തിന്‍
    മൂല്യമായാലു, മീ വാക്കിന്‍
    മൂല്യമായാലു, മാ വാക്കി-
    ന്നുള്ളിലെ കാമ്പും കഴമ്പും!

    ഏറ്റവും മൂല്യമെന്തിന്നെ-
    ന്നിങ്ങറിഞ്ഞീടാതെ സ്വര്‍ഗം
    നേടുവാനാവില്ല, സ്വര്‍ഗം
    ഇന്ദ്രിയാതീതമാനന്ദം!

    ഇന്ദ്രിയമൊക്കെയും സ്വന്തം
    ഇച്ഛയ്ക്കധീനമാക്കീടാന്‍
    ആവുകില്‍മാത്രമാം സ്വര്‍ഗം!
    ആത്മഹര്‍ഷംതന്നെ സ്വര്‍ഗം!!

    ഈ രഹസ്യം മറന്നീടില്‍
    ഷണ്ഡത്വമെന്നതബദ്ധം!
    ഈ രഹസ്യം അറിഞ്ഞീടില്‍
    ഷണ്ഡത്വമാം മുക്തിതത്ത്വം!

    ReplyDelete
  3. Recently I stumbled upon a blog and want to share one of the posts I found there:

    "Yesterday one of my friends showed me a new book on priestly celebacy written by another friend . The author was in a seminary many years ago. After he left the seminary he studied engineering, got married, migrated to the US, and now is retired. In the book, he has detailed celebacy related scandals over the years, child abuse court cases and even tackles the question of Jesus' sexuality and if He was married. My first reaction was - why didn't he write a book about married life, the problems of married life or how to live a good christian married life because he has personal experience of married life. Instead he chose to write about celebacy. To say the least this is as hypocritical and shallow as the homilies that celebate priests preach about married life. There is a saying in Malayalam that it is fun to watch when someone else's mother goes insane - literally. As per the old cliche - don't criticize anyone unless you walk a mile in his/her shoes.
    Catholic Church has its reasons for insisting on celebacy which I believe has nothing to do with the teachings of Christ - it is purely economics. But I would not consider all priests and nuns victims of organizational oppression. You can be married, have children, and still live unhappy, unfilled lives. Living honestly with the choices one has made in life is probably the secret of happiness. So many priests and nuns live happy lives but there are others who never got a chance to change their minds about a way of life they chose when they were too young to realize how difficult it is going to be. The society we live in does not make it easy for them to alter their course. So we are also partly to blame for all the failures on the part of these priests. Writing a book and finding fault with these priests is no way to solve the problem. What was it that Jesus said, before you remove the speck in your brother's eyes, address the plank in your own."

    ReplyDelete
  4. Administrator’s Note:

    The author, mentioned in the above comment is Chacko Kalarickal, one of the Contributors of this Blog and the book involved is “Laingigathayum Poworohityavum – Sexuality and the Clergy). If anyone would like to read this book and form an independent opinion, it is available for free download from author’s website, www.ckalarickal.com.

    I wish the gentleman had revealed his name and mentioned the name of the author and the book his is talking about.

    ReplyDelete
  5. Sorry for forgetting to include the address of the blog I referred to in my earlier post - http://pathazha.blogspot.com/. My guess is that it is written by an ex-priest from India. Just a a few random reflections and not very regular but some interesting thoughts.

    ReplyDelete
  6. അനോനിമസ് (Anonymes) എന്നു വെച്ചതുകൊണ്ട് അങ്ങയെ എന്ത് സംബോധന ചെയ്യണമെന്നു അറിയത്തില്ല. ക്രിയാത്മകമായ ഒരു പുസ്തകനിരൂപണം ലഭിച്ചതില്‍ സന്തോഷമുണ്ട്. വ്യക്തിപരമായും ചാക്കോ കളരിക്കലിനെ വിമര്‍ശിക്കുന്നത് കൊണ്ടാകാം പേര് വെക്കാതെ തിരശീലക്ക് പിമ്പില്‍നിന്നും വാക്കുകള്‍ എറിഞ്ഞിരിക്കുന്നത്. അനോനിമസ്(Anonymes) ആയ താങ്കള്‍ ഇപ്പോള്‍ പ്രിയോര്‍ ജനറാലോ ബിഷപ്പോ ആയിരിക്കുമെന്ന് വിചാരിക്കുന്നു. ചാക്കോയുടെ bio data കൃത്യമായി ഉറപ്പായതുകൊണ്ട് അങ്ങേയെപ്പറ്റിയും അറിയാനുള്ള ഒരു ജിജ്ഞാസയുണ്ട്. പുരോഹിതന്‍ അല്ലെങ്കില്‍ ക്ഷമിക്കുക.

    ഇനി കാര്യത്തിലേക്ക് കടക്കാം. അങ്ങയുടെ അറിവിനായി, വിവാഹിതര്‍ക്കുള്ള ആയിരകണക്കിനു പുസ്തകങ്ങള്‍ ഇന്നു മാര്‍ക്കറ്റില്‍ സുലഭമാണ്. മനശാസ്ത്രജ്ഞരും ഡോക്റ്റര്‍മാരും പിന്നെ ഈ വിഷയങ്ങളെ സംബന്ധിച്ച് ആധികാരികമായി പറയുവാന്‍ കഴിവുള്ള ഗവേഷകരും എഴുതിയ പുസ്തകങ്ങള്‍ ഗ്രന്ഥപ്പുരയിലുണ്ട്. ലൈഗികതയെപ്പറ്റി പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത പുരോഹിതരുടെ ദമ്പതികള്‍ക്കു വേണ്ടിയുള്ള ലൈഗികശാസ്ത്ര പുസ്തകങ്ങളും ലഭ്യമാണ്.

    എന്നാല്‍ ആധികാരികമായി പുരോഹിതരുടെ ലൈംഗികതയെ സംബന്ധിച്ചുള്ള ഒരു പുസ്തകം ലഭിക്കുക പ്രയാസമാണ്. അതില്‍ ചാക്കോയെ അധിക്ഷേപിക്കുന്നതിനു പകരം അഭിനന്ദിക്കുകയല്ലേ വേണ്ടത്. തന്‍റെ പ്രായോഗിക ജീവിതത്തില്‍ അനുഭവപ്പെട്ട അനേകം വൈദീക വിദ്യാര്‍ഥികളോടൊപ്പം (താങ്കള്‍ ഉണ്ടോയെന്നു അറിയത്തില്ല) അനുഭവിച്ച മനോവേദനകളുടെ ചുരുക്കമാണ് ഈ പുസ്തകം. ഇത് സ്വന്തം ജീവിതാനുഭവങ്ങളുടെ ഒരു ആത്മകഥകൂടിയാണെന്നു പുസ്തകം വായിച്ചാല്‍ മനസ്സിലാക്കാം. അദ്ദേഹം ഇന്നു വിവാഹിതനാണ്. ശരി തന്നെ. അതുപോലെ ക്രിസ്തീയജ്ഞാനമുള്ള പണ്ഡിതനായ ഒരു ക്രിസ്ത്യാനിയുമാണ്. പൌലോസ് ശ്ലീഹായുടെ സുവിശേഷഉപദേശം അനുസരിച്ച് വികാരത്തിനു അടിമപ്പെട്ടു ബ്രഹ്മചരിയാകാതെ വൈവാഹിക ജീവിതം തെരഞ്ഞെടുത്ത ‍ഒരു ഉത്തമ ക്രിസ്ത്യാനിയും.

    പുരോഹിത ലൈഗികതയെ സംബന്ധിച്ചുള്ള ഈ പുസ്തകത്തിന് നീരസത്തിന്‍റെ ഭാഷയില്‍ അഭിപ്രായം പുറപ്പെടുവിച്ചത് പൌരാഹിത്യത്തില്‍ വന്നുപിഴച്ച
    പാളീച്ചകളല്ലേ കാരണം. പുരോഹിതനായ അങ്ങും പള്ളിപ്രസംഗത്തില്‍ വൈവാഹിക ജീവിതത്തെ സംബന്ധിച്ചു ചര്‍ച്ചചെയ്യാറില്ലേ? ഒരിക്കലും ഒരു സ്ത്രീയുമായി കെട്ടിപുണര്‍ന്നു ജീവിക്കാത്ത ഒരു പുരോഹിതന് ഈ വിഷയത്തെ സംബന്ധിച്ച് ആധികാരികമായി പറയുവാന്‍ എന്ത് അവകാശം എന്നു വിവാഹിതര്‍ക്കും ചോദിക്കാമോ?

    വെള്ളയടിച്ച കുഴിമാടങ്ങളെന്നുള്ള പ്രയോഗം മലര്‍ന്നുകിടന്നു മുകളിലേക്ക് തുപ്പുന്നത് പോലെയല്ലേ? സുവിശേഷങ്ങളില്‍ പണ്ഡിതനായ അങ്ങേക്ക് കര്‍ത്താവിന്‍റെ ചാട്ടവാറടി എന്നാവോ ലഭിക്കുക. കര്‍ത്താവ്‌ കൊപിച്ചിരിക്കുന്നത് അങ്ങയെപ്പോലെയുള്ള പേരില്ലാത്ത തിരശീലക്ക് മറവില്‍കൂടി കാര്യംനേടുന്ന പുരോഹിതരെപ്പറ്റിയാണ്‌. ചാക്കോയെ കാപട്യമേ എന്നു വിളിച്ചോളു? സ്വന്തം കൈകള്‍ പരിശുദ്ധമെങ്കില്‍ മാത്രം. കാപട്യമില്ലാത്ത താങ്കള്‍ ക്രൂശിത രൂപത്തിന്‍റെ മുമ്പില്‍നിന്നും വൈദികജീവിതത്തില്‍ നിഷ്കളങ്കതയോടെയാണ് ദൈവത്തിനുവേണ്ടി ജോലി ചെയ്യുന്നതെന്ന് സത്യം ചെയ്യാമോ? ഒരു പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ ഇത്രമാത്രം വികാരം കൊള്ളണമെങ്കില്‍ ഒന്നുംപറയാനില്ല, അങ്ങയുടെ പൌരാഹിത്യ ജീവിതം ഒരു തികഞ്ഞ പരാജയമെന്ന് ജനം കരുതും.

    എന്തേ, പുരോഹിത ലൈംഗിക ശാസ്ത്രം വായിച്ചപ്പോള്‍ ‍ അമ്മയുടെ ഭ്രാന്തില്‍‍ അട്ടഹസിച്ചുചിരിച്ചുവെന്നോ? യഥാര്‍ഥത്തില്‍ പുരോഹിതര്‍ വ്യപിചരിച്ചു നെഞ്ചത്ത് ചവിട്ടിയ അമ്മയായ സഭയുടെ ദുഃഖത്തില്‍ ചാക്കോയും നൂറു കണക്കിന് വായനക്കാരും പങ്കു ചേരുകയായിരുന്നു. സഭയെ പുരോഹിതര്‍ ബാബിലോണിയയിലെ വേശ്യ ആക്കുവാന്‍ ശ്രമിച്ചാല്‍ ‍ പ്രതികരിക്കും. തടയാന്‍ കഴിവുണ്ടെങ്കില്‍ കര്‍ട്ടന് മുമ്പില്‍ മുഖം കാണിച്ചു വരൂ. യേശുവിന്‍റെ ലൈഗികതയെപ്പറ്റി സങ്കടം ഉണ്ടെങ്കില്‍ ദാവഞ്ചികൊട് പുസ്തകം വായിക്കുകയോ ചിത്രം കാണുകയോ ചെയ്യുക. പുതിയ നിയമത്തിലെ ഏറ്റവും സുന്ദരിയായ അനുരാഗത്തിന്‍റെ ദേവതയാണ് മഗ്ദലന മറിയാ. അങ്ങനെയെങ്കിലും പൌരാഹിത്യജീവിതം ഉപേക്ഷിച്ചു ചാടിപോകുവാന്‍ സാധിക്കാതെ അസൂയ നിറഞ്ഞിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാകട്ടെ. ബ്രഹ്മചാര്യം സഭയുടെ സാമ്പത്തിക ശാസ്ത്രമെങ്കില്‍ വിശ്വാസികളുടെ പണം കീശയിലാക്കുന്ന പുരോഹിതര്‍ക്കെതിരായി അങ്ങയുടെ നാക്ക് പോങ്ങാത്തത് എന്തുകൊണ്ട്? അതോ, ആ തീവെട്ടികൊള്ളക്കാരുടെയും പങ്കുപറ്റുന്നുണ്ടോ?

    പ്രിയപ്പെട്ട അച്ചോ, പുരോഹിതനെന്ന നിലയില്‍ നല്ല ബഹുമാനമുണ്ട്. മാന്യമായി എഴുതൂ? നമ്മുടെ ദൈവം കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നല്ലല്ലോ? താങ്കള്‍ തിരഞ്ഞെടുത്ത ജീവിതത്തില്‍ സന്തുഷ്ടനാണെങ്കില്‍ ഒളിച്ചുകളിയില്ലാതെ നമുക്ക് മുമ്പിലുള്ള പ്രശ്നങ്ങള്‍ ഈ പൊതുവേദിയായ അത്മായശബ്ദം വഴി ചര്‍ച്ചചെയ്യാം. അച്ചന്‍റെ
    വേദവാഖ്യം ഒന്നു മാറ്റിഎഴുതട്ടെ. ഇന്നു ഞാന്‍ എന്‍റെ കണ്ണിലെ കോല് എടുത്തിട്ടേ മറ്റുള്ളവന്‍റെ കരടു എടുക്കുകയുള്ളൂ. പണ്ഡിതനായ അങ്ങേക്ക് പുതുവത്സരത്തിന്‍റെ എല്ലാ ആശംസകളും

    ReplyDelete